മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബാഴ്സലോണയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. ഈ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച് ലീഗിലെത്തിയ ഗ്രനാഡയോട് എവേ പോരാട്ടത്തിൽ 2-0നായിരുന്നു ബാഴ്സയുടെ തോൽവി. ലീഗിൽ ആദ്യത്തെ അഞ്ച് മത്സരം കഴിഞ്ഞപ്പോൾ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബാഴ്സ. 25 വർഷത്തിനിടെ ഏറ്റവും മോശം സീസണ് തുടക്കമെന്ന നാണക്കേടിലായി ഇതോടെ ബാഴ്സലോണ. ജൊഹാൻ ക്രൈഫിന്റെ കീഴിലായിരുന്നപ്പോൾ 1994-95 സീസണിലായിരുന്നു മുന്പ് ഇത്തരത്തിൽ ബാഴ്സ നാണംകെട്ടത്.
സീസണിൽ ഇതുവരെ ഒന്പത് ഗോളുകളാണ് ബാഴ്സലോണ വഴങ്ങിയത്, നേടിയത് 12 എണ്ണവും. ലീഗിൽ ഇതുവരെ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളുടെ പട്ടികയിൽ റയൽ ബെറ്റിസിനും എസ്പാനിയോളിനും ഒപ്പമാണ് കറ്റാലൻസ്. സൂപ്പർതാരം ലയണൽ മെസി പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയിട്ടും ബാഴ്സയ്ക്കു ഫോം കണ്ടെത്താൻ സാധിച്ചില്ല.
രണ്ടാം മിനിറ്റിൽ റമോൻ അസീസ്, 66-ാം മിനിറ്റിൽ അൽവാരോ വിഡില്ലോ എന്നിവരാണ് ഗ്രനാഡയ്ക്കായി ലക്ഷ്യംകണ്ടത്. വിദാലിന്റെ ഹാൻഡ് ബോളിനു ലഭിച്ച പെനൽറ്റിയായിരുന്നു രണ്ടാം ഗോളിനു വഴിവച്ചത്. ആദ്യ ഇലവനിൽ മെസി ഇല്ലായിരുന്നെങ്കിലും 45-ാം മിനിറ്റിൽ സൂപ്പർ താരത്തെ കളത്തിലിറങ്ങി. ജയത്തോടെ ഗ്രനാഡ 10 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് എത്തി.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ സെൽറ്റ വിഗോ ഗോൾരഹിത സമനിലയിൽ കുടുക്കി. വിയ്യാറയൽ 2-0നു റയൽ വയ്യഡോലിഡിനെ കീഴടക്കി.
സീസണിൽ ഇതുവരെ ഒന്പത് ഗോളുകളാണ് ബാഴ്സലോണ വഴങ്ങിയത്, നേടിയത് 12 എണ്ണവും. ലീഗിൽ ഇതുവരെ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളുടെ പട്ടികയിൽ റയൽ ബെറ്റിസിനും എസ്പാനിയോളിനും ഒപ്പമാണ് കറ്റാലൻസ്. സൂപ്പർതാരം ലയണൽ മെസി പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയിട്ടും ബാഴ്സയ്ക്കു ഫോം കണ്ടെത്താൻ സാധിച്ചില്ല.
രണ്ടാം മിനിറ്റിൽ റമോൻ അസീസ്, 66-ാം മിനിറ്റിൽ അൽവാരോ വിഡില്ലോ എന്നിവരാണ് ഗ്രനാഡയ്ക്കായി ലക്ഷ്യംകണ്ടത്. വിദാലിന്റെ ഹാൻഡ് ബോളിനു ലഭിച്ച പെനൽറ്റിയായിരുന്നു രണ്ടാം ഗോളിനു വഴിവച്ചത്. ആദ്യ ഇലവനിൽ മെസി ഇല്ലായിരുന്നെങ്കിലും 45-ാം മിനിറ്റിൽ സൂപ്പർ താരത്തെ കളത്തിലിറങ്ങി. ജയത്തോടെ ഗ്രനാഡ 10 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് എത്തി.
മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ സെൽറ്റ വിഗോ ഗോൾരഹിത സമനിലയിൽ കുടുക്കി. വിയ്യാറയൽ 2-0നു റയൽ വയ്യഡോലിഡിനെ കീഴടക്കി.