മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സംസ്ഥാന അസോസിയേഷനുകൾക്ക് ശക്തമായ നിർദേശവുമായി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനായി മൊഹാലിയിലെത്തിയ ടീം ഇന്ത്യക്ക് സുരക്ഷയൊരുക്കുന്നതിൽ വീഴ്ച ഉണ്ടായിരുന്നില്ലെന്നതിനെത്തുടർന്നാണ് ബിസിസിഐ രംഗത്തെത്തിയത്.
മൊഹാലി മത്സരത്തിൽ ചണ്ഡീഗഢ് പോലീസിനായിരുന്നു സുരക്ഷാ ചുമതലയെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെയുള്ള കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പോലീസ് സുരക്ഷയ്ക്കായി എത്തിയിരുന്നില്ല. ഇതോടെ ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കിയത്.
മൊഹാലിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനിടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റു ചെയ്യുന്നതിനിടയിലും കാണികൾ മൈതാനത്തേക്കിറങ്ങിയിരുന്നു.
മൊഹാലി മത്സരത്തിൽ ചണ്ഡീഗഢ് പോലീസിനായിരുന്നു സുരക്ഷാ ചുമതലയെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെയുള്ള കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പോലീസ് സുരക്ഷയ്ക്കായി എത്തിയിരുന്നില്ല. ഇതോടെ ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കിയത്.
മൊഹാലിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനിടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റു ചെയ്യുന്നതിനിടയിലും കാണികൾ മൈതാനത്തേക്കിറങ്ങിയിരുന്നു.