സംസ്ഥാനത്തെ കുടിയേറ്റ ജനതയെ വീണ്ടും കുരുക്കിലാക്കുകയാണ് 1964ലെ ഭൂപതിവു ചട്ടങ്ങളുടെ ലംഘനത്തിന്റെ പേരിലുള്ള നിർമാണനിരോധന ഉത്തരവ്
നിയമപരമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനും അതിന്മേൽ കരണം നടത്തുന്നതിനും അവിടെയൊരു വീടു വയ്ക്കാനുമൊക്കെവേണ്ടി അധികാരികളുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ട ഗതികേട് കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യർക്കു മാത്രമേ ഉണ്ടാവൂ. അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയുടെയും, എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെയും ഉടമകളാകട്ടെ ഇത്തരം നിയമങ്ങൾക്കു മീതേ പറക്കുന്നു. അവർക്ക് പണവും സ്വാധീനവുമുണ്ടാകാം. പക്ഷേ, കുടിയേറ്റ മേഖലയിലെയും തീരപ്രദേശത്തെയുമെന്നുവേണ്ട ഇടനാട്ടിലെയും ജനങ്ങൾക്ക് തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനായും അവിടെ എന്തെങ്കിലും നിർമാണപ്രവർത്തനങ്ങൾ നടത്താനും ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ തടസങ്ങൾ രൂപപ്പെടുകയാണ്.
തീരപരിപാലനനിയമം, റീസർവേയിലെ അപാകതയിലൂടെ തുണ്ടുഭൂമിപോലും തോട്ടമായി മാറിയതു മൂലമുള്ള പ്രതിസന്ധി എന്നിവയ്ക്കു പുറമേയാണിപ്പോൾ 1964ലെ ഭൂപതിവു ചട്ടത്തിന്റെ ലംഘനമെന്നു കാട്ടിയുള്ള നിർമാണ നിരോധനം. ഈ ചട്ടം കേരളത്തിൽ സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുള്ള എല്ലാവർക്കും ബാധകമാണ്. അതുകൊണ്ടാണ് ഉടുന്പൻചോല താലൂക്കിൽ പെട്രോൾ പന്പ് സ്ഥാപിക്കാനുള്ള അപേക്ഷ ഈ നിയമപ്രകാരം ജില്ലാ കളക്ടർ തള്ളിയതോടെ വലിയൊരു ഭാഗം ജനങ്ങൾ ആശങ്കയുടെ നിഴലിലാകുന്നത്.
1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരവും 1993ലെ പ്രത്യേക ചട്ടമനുസരിച്ചും പതിച്ചു നൽകിയ ഭൂമിയിൽ ഉണ്ടായിട്ടുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങളുടെ സാധുത സംബന്ധിച്ചാണു 2019 ഓഗസ്റ്റ് 22നു സർക്കാർ വിവാദ ഉത്തരവ് ഇറക്കിയത്. പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിറക്കിയ ഈ ഉത്തരവ് കേരളത്തിലെ കുടിയേറ്റ മേഖലയിൽ പ്രത്യേകിച്ചും വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് അന്നുതന്നെ പല കർഷക സംഘടനകളും മുന്നറിയിപ്പു നൽകിയിരുന്നു. മൂന്നാർ മേഖലയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയൽ നൽകിയ ഹർജിയിന്മേലുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതുപോലെയായി ഈ ഉത്തരവ്.
മൂന്നാർ മേഖലയിലെന്നല്ല എവിടത്തെയും അനധികൃത നിർമാണങ്ങൾ തടയണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കർഷകരോ അവിടെ താമസിക്കുന്ന സാധാരണക്കാരോ ഒന്നും അതിനെതിരല്ല. അവർ എതിരാണെന്നു വരുത്തിത്തീർക്കാൻ കുശാഗ്രബുദ്ധികളായ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അവരുടെ അജൻഡ വേറെയാണ്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഏതു നിർമാണപ്രവർത്തനവും തടയുകതന്നെ വേണം. പക്ഷേ അതിന്റെ പേരിൽ സ്ഥലവാസികളുടെ സ്വൈരജീവിതം തടസപ്പെടരുത്. റിസോർട്ട് കെട്ടിപ്പൊക്കാൻ മൗനാനുവാദം നല്കുന്നവർ കയറിക്കിടക്കാനൊരു വീടു പണിയുന്നവർക്കു മുന്നിൽ നിയമങ്ങളും ചട്ടങ്ങളുമായി ചാടിവീഴുന്നു. അതിന്റെ തുടക്കമാണിപ്പോൾ ഉടുന്പഞ്ചോലയിൽ കണ്ടത്.
ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിന്റെ തുടർനടപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് ഇറക്കേണ്ടതായിരുന്നു. അതുകൂടി ഇറങ്ങിയാൽ പിന്നെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമായി. കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങളെന്നു പറഞ്ഞു ഭരണകർത്താക്കൾക്കു കൈകഴുകാം. പക്ഷേ, പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഓഗസ്റ്റ് 22ലെ ഉത്തരവ് പിൻവലിച്ചെങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടൂ എന്നതാണു വസ്തുത. അതിനു ശക്തമായ സമ്മർദം ചെലുത്താൻ കർഷകസംഘടനകൾ മാത്രമല്ല, കേരളത്തിലെ എല്ലാ ബഹുജന പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങുകതന്നെ വേണം.
ഭൂവിനിയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു നിയമസഭയാണ്. വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമെടുക്കേണ്ട തീരുമാനം വേണ്ടത്ര കൂടിയാലോചനയില്ലാതെ നടപ്പാക്കിയാൽ സർക്കാർ തന്നെയാവും വിഷമവൃത്തത്തിലാവുക. വീടുകൾക്കു മാത്രമല്ല, ആരാധനാലയങ്ങൾക്കും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമൊക്കെ ഈ ചട്ടം വിനയാകും. ചട്ടം നിലനിൽക്കുന്പോൾ ഉദ്യോഗസ്ഥർക്ക് അതിന്റെ ചുവടുപിടിച്ചു നടപടികളെടുക്കേണ്ടിവരും. അതുകൊണ്ട്, വ്യക്തമായ നിലപാടുമായി സർക്കാർ രംഗത്തെത്തണം.
ഈ ഉത്തരവിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു കരകയറാനുളള മാർഗവും സംസ്ഥാന സർക്കാർ കണ്ടെത്തിയേ മതിയാവൂ. 1500 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള എല്ലാ നിർമിതികൾക്കും ഈ ഉത്തരവ് ബാധകമാകുമെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു. കൃഷിക്കുവേണ്ടി നൽകിയ ഭൂമിയിൽനിന്ന് ഉപജീവനം നടത്താനാവതെ വരുന്പോൾ മറ്റൊരു വരുമാനമാർഗം തേടുന്നത് അപരാധമാണോ?
സംസ്ഥാനത്തു സർക്കാർ നിയമാനുസൃതം പതിച്ചുനൽകിയ എല്ലാ ഭൂമിയിലും ഈ നിയന്ത്രണം ബാധകമാകും. എങ്ങനെയാണിതു പതിച്ചു നൽകിയതെന്ന ചരിത്രം അറിയാത്തവരാണ് ഈ ഭൂമിയുടെ ഉടമസ്ഥരെ കൈയേറ്റക്കാരുടെ പട്ടികയിൽ പെടുത്തുന്നത്. നാടു പട്ടിണിയിൽ മുഴുകിയപ്പോൾ ഭക്ഷ്യോത്പാദനം വർധിപ്പിക്കാനും ജനവാസമേഖല കൂടുതൽ വ്യാപിപ്പിക്കാനുമൊക്കെ ജീവൻ പണയം വച്ചു മലയോരത്തേക്കു കടന്നുചെന്ന അധ്വാനികളായ മനുഷ്യരുടെ അനന്തര തലമുറയാണ് ഇപ്പോൾ ക്രൂരമായ വിവേചനത്തിനും കൈവശഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാനും വീടു നിർമിക്കാനുമൊക്കെ ചട്ടങ്ങളുടെ കൂട്ടിലകപ്പെട്ടിരിക്കുന്നത്.
രാജഭരണകാലത്തും ജനകീയ സർക്കാരുകൾ വന്നതിനു ശേഷവുമൊക്ക ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ജനകീയ സർക്കാരുകൾ വിവിധ കമ്മീഷനുകൾ രൂപവത്കരിച്ചു പഠനം നടത്തിയ ശേഷമാണു ഭൂമിപതിവു നടത്തിയത്. പ്രഫ. കെ.എം. ചാണ്ടി അധ്യക്ഷനായ ഉന്നതാധികാരസമിതി, എൻ.എസ്. കൃഷ്ണപിള്ള കമ്മീഷണറായ ദേവികുളം ഭൂവിതരണ കമ്മീഷൻ, മാത്യു മണിയങ്ങാടൻ കമ്മീഷൻ എന്നിവയൊക്കെ വ്യവസ്ഥാപിത രീതിയിലാണു ഭൂമിക്കു കൈവശാവകാശം പതിച്ചു നൽകാൻ ശിപാർശ ചെയ്തത്. 1958ലും 64ലും 1993ൽ സ്പെഷൽ റൂൾ പ്രകാരവും നാലേക്കർ വരെ ഭൂമിക്കു സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെയൊന്നും 1500 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടു വയ്ക്കാൻ പാടില്ലെന്നു പറഞ്ഞാൽ എന്തു ന്യായമാണുള്ളത്. ഇതൊക്കെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാറ്റിൽ പറത്താനാവുമോ?
നിയമപരമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനും അതിന്മേൽ കരണം നടത്തുന്നതിനും അവിടെയൊരു വീടു വയ്ക്കാനുമൊക്കെവേണ്ടി അധികാരികളുടെ മുന്നിൽ കൈകൂപ്പി നിൽക്കേണ്ട ഗതികേട് കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യർക്കു മാത്രമേ ഉണ്ടാവൂ. അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയുടെയും, എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെയും ഉടമകളാകട്ടെ ഇത്തരം നിയമങ്ങൾക്കു മീതേ പറക്കുന്നു. അവർക്ക് പണവും സ്വാധീനവുമുണ്ടാകാം. പക്ഷേ, കുടിയേറ്റ മേഖലയിലെയും തീരപ്രദേശത്തെയുമെന്നുവേണ്ട ഇടനാട്ടിലെയും ജനങ്ങൾക്ക് തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനായും അവിടെ എന്തെങ്കിലും നിർമാണപ്രവർത്തനങ്ങൾ നടത്താനും ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ തടസങ്ങൾ രൂപപ്പെടുകയാണ്.
തീരപരിപാലനനിയമം, റീസർവേയിലെ അപാകതയിലൂടെ തുണ്ടുഭൂമിപോലും തോട്ടമായി മാറിയതു മൂലമുള്ള പ്രതിസന്ധി എന്നിവയ്ക്കു പുറമേയാണിപ്പോൾ 1964ലെ ഭൂപതിവു ചട്ടത്തിന്റെ ലംഘനമെന്നു കാട്ടിയുള്ള നിർമാണ നിരോധനം. ഈ ചട്ടം കേരളത്തിൽ സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുള്ള എല്ലാവർക്കും ബാധകമാണ്. അതുകൊണ്ടാണ് ഉടുന്പൻചോല താലൂക്കിൽ പെട്രോൾ പന്പ് സ്ഥാപിക്കാനുള്ള അപേക്ഷ ഈ നിയമപ്രകാരം ജില്ലാ കളക്ടർ തള്ളിയതോടെ വലിയൊരു ഭാഗം ജനങ്ങൾ ആശങ്കയുടെ നിഴലിലാകുന്നത്.
1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരവും 1993ലെ പ്രത്യേക ചട്ടമനുസരിച്ചും പതിച്ചു നൽകിയ ഭൂമിയിൽ ഉണ്ടായിട്ടുള്ള വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങളുടെ സാധുത സംബന്ധിച്ചാണു 2019 ഓഗസ്റ്റ് 22നു സർക്കാർ വിവാദ ഉത്തരവ് ഇറക്കിയത്. പതിച്ചുനൽകിയ ഭൂമിയിലെ നിർമാണങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിറക്കിയ ഈ ഉത്തരവ് കേരളത്തിലെ കുടിയേറ്റ മേഖലയിൽ പ്രത്യേകിച്ചും വലിയ പ്രതിസന്ധിക്കിടയാക്കുമെന്ന് അന്നുതന്നെ പല കർഷക സംഘടനകളും മുന്നറിയിപ്പു നൽകിയിരുന്നു. മൂന്നാർ മേഖലയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയൽ നൽകിയ ഹർജിയിന്മേലുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതുപോലെയായി ഈ ഉത്തരവ്.
മൂന്നാർ മേഖലയിലെന്നല്ല എവിടത്തെയും അനധികൃത നിർമാണങ്ങൾ തടയണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കർഷകരോ അവിടെ താമസിക്കുന്ന സാധാരണക്കാരോ ഒന്നും അതിനെതിരല്ല. അവർ എതിരാണെന്നു വരുത്തിത്തീർക്കാൻ കുശാഗ്രബുദ്ധികളായ ചിലർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അവരുടെ അജൻഡ വേറെയാണ്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ഏതു നിർമാണപ്രവർത്തനവും തടയുകതന്നെ വേണം. പക്ഷേ അതിന്റെ പേരിൽ സ്ഥലവാസികളുടെ സ്വൈരജീവിതം തടസപ്പെടരുത്. റിസോർട്ട് കെട്ടിപ്പൊക്കാൻ മൗനാനുവാദം നല്കുന്നവർ കയറിക്കിടക്കാനൊരു വീടു പണിയുന്നവർക്കു മുന്നിൽ നിയമങ്ങളും ചട്ടങ്ങളുമായി ചാടിവീഴുന്നു. അതിന്റെ തുടക്കമാണിപ്പോൾ ഉടുന്പഞ്ചോലയിൽ കണ്ടത്.
ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിന്റെ തുടർനടപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് ഇറക്കേണ്ടതായിരുന്നു. അതുകൂടി ഇറങ്ങിയാൽ പിന്നെ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമായി. കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങളെന്നു പറഞ്ഞു ഭരണകർത്താക്കൾക്കു കൈകഴുകാം. പക്ഷേ, പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഓഗസ്റ്റ് 22ലെ ഉത്തരവ് പിൻവലിച്ചെങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടൂ എന്നതാണു വസ്തുത. അതിനു ശക്തമായ സമ്മർദം ചെലുത്താൻ കർഷകസംഘടനകൾ മാത്രമല്ല, കേരളത്തിലെ എല്ലാ ബഹുജന പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങുകതന്നെ വേണം.
ഭൂവിനിയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു നിയമസഭയാണ്. വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമെടുക്കേണ്ട തീരുമാനം വേണ്ടത്ര കൂടിയാലോചനയില്ലാതെ നടപ്പാക്കിയാൽ സർക്കാർ തന്നെയാവും വിഷമവൃത്തത്തിലാവുക. വീടുകൾക്കു മാത്രമല്ല, ആരാധനാലയങ്ങൾക്കും ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമൊക്കെ ഈ ചട്ടം വിനയാകും. ചട്ടം നിലനിൽക്കുന്പോൾ ഉദ്യോഗസ്ഥർക്ക് അതിന്റെ ചുവടുപിടിച്ചു നടപടികളെടുക്കേണ്ടിവരും. അതുകൊണ്ട്, വ്യക്തമായ നിലപാടുമായി സർക്കാർ രംഗത്തെത്തണം.
ഈ ഉത്തരവിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു കരകയറാനുളള മാർഗവും സംസ്ഥാന സർക്കാർ കണ്ടെത്തിയേ മതിയാവൂ. 1500 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള എല്ലാ നിർമിതികൾക്കും ഈ ഉത്തരവ് ബാധകമാകുമെന്നു റവന്യു ഉദ്യോഗസ്ഥർ പറയുന്നു. കൃഷിക്കുവേണ്ടി നൽകിയ ഭൂമിയിൽനിന്ന് ഉപജീവനം നടത്താനാവതെ വരുന്പോൾ മറ്റൊരു വരുമാനമാർഗം തേടുന്നത് അപരാധമാണോ?
സംസ്ഥാനത്തു സർക്കാർ നിയമാനുസൃതം പതിച്ചുനൽകിയ എല്ലാ ഭൂമിയിലും ഈ നിയന്ത്രണം ബാധകമാകും. എങ്ങനെയാണിതു പതിച്ചു നൽകിയതെന്ന ചരിത്രം അറിയാത്തവരാണ് ഈ ഭൂമിയുടെ ഉടമസ്ഥരെ കൈയേറ്റക്കാരുടെ പട്ടികയിൽ പെടുത്തുന്നത്. നാടു പട്ടിണിയിൽ മുഴുകിയപ്പോൾ ഭക്ഷ്യോത്പാദനം വർധിപ്പിക്കാനും ജനവാസമേഖല കൂടുതൽ വ്യാപിപ്പിക്കാനുമൊക്കെ ജീവൻ പണയം വച്ചു മലയോരത്തേക്കു കടന്നുചെന്ന അധ്വാനികളായ മനുഷ്യരുടെ അനന്തര തലമുറയാണ് ഇപ്പോൾ ക്രൂരമായ വിവേചനത്തിനും കൈവശഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാനും വീടു നിർമിക്കാനുമൊക്കെ ചട്ടങ്ങളുടെ കൂട്ടിലകപ്പെട്ടിരിക്കുന്നത്.
രാജഭരണകാലത്തും ജനകീയ സർക്കാരുകൾ വന്നതിനു ശേഷവുമൊക്ക ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ജനകീയ സർക്കാരുകൾ വിവിധ കമ്മീഷനുകൾ രൂപവത്കരിച്ചു പഠനം നടത്തിയ ശേഷമാണു ഭൂമിപതിവു നടത്തിയത്. പ്രഫ. കെ.എം. ചാണ്ടി അധ്യക്ഷനായ ഉന്നതാധികാരസമിതി, എൻ.എസ്. കൃഷ്ണപിള്ള കമ്മീഷണറായ ദേവികുളം ഭൂവിതരണ കമ്മീഷൻ, മാത്യു മണിയങ്ങാടൻ കമ്മീഷൻ എന്നിവയൊക്കെ വ്യവസ്ഥാപിത രീതിയിലാണു ഭൂമിക്കു കൈവശാവകാശം പതിച്ചു നൽകാൻ ശിപാർശ ചെയ്തത്. 1958ലും 64ലും 1993ൽ സ്പെഷൽ റൂൾ പ്രകാരവും നാലേക്കർ വരെ ഭൂമിക്കു സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ഇവിടെയൊന്നും 1500 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടു വയ്ക്കാൻ പാടില്ലെന്നു പറഞ്ഞാൽ എന്തു ന്യായമാണുള്ളത്. ഇതൊക്കെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാറ്റിൽ പറത്താനാവുമോ?