യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രം കുറിച്ച് അമിത് പംഗൽ. പുരുഷ വിഭാഗം 52 കിലോഗ്രാം പോരാട്ടത്തിലാണ് അമിത് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ കസാക്കിസ്ഥാന്റെ സാക്കെൻ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ചരിത്രം കുറിച്ചത്. 3-2 നായിരുന്നു അമിത്തിന്റെ വിജയം.
2018ലെ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ്പ് സ്വർണ ജേതാവാണ്. 2018ൽ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി സ്വന്തമാക്കി. ലോക ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിലെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
ഇന്നു നടക്കുന്ന ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവാണ് അമിത്തിന്റെ എതിരാളി. വിജേന്ദർ സിംഗ്, വികാസ് കൃഷ്ണൻ, ശിവ ഥാപ്പ, ഗൗരവ് ബിദൂരി എന്നിവർ ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയതായിരുന്നു ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം.
ഒരു എഡിഷനിൽ ഒന്നിലധികം മെഡലുകൾ എന്ന നേട്ടവും ഈ ലോകചാന്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കി. അമിത്തിനു പിന്നാലെ മനീഷ് കൗഷിക്കും സെമിയിൽ എത്തിയതോടെയായിരുന്നു അത്. സെമിയിൽ പരാജയപ്പെട്ട മനീഷ് വെങ്കലം കൊണ്ട് മടങ്ങി.
2018ലെ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാന്പ്യൻഷിപ്പ് സ്വർണ ജേതാവാണ്. 2018ൽ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി സ്വന്തമാക്കി. ലോക ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിലെത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
ഇന്നു നടക്കുന്ന ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവാണ് അമിത്തിന്റെ എതിരാളി. വിജേന്ദർ സിംഗ്, വികാസ് കൃഷ്ണൻ, ശിവ ഥാപ്പ, ഗൗരവ് ബിദൂരി എന്നിവർ ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയതായിരുന്നു ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം.
ഒരു എഡിഷനിൽ ഒന്നിലധികം മെഡലുകൾ എന്ന നേട്ടവും ഈ ലോകചാന്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കി. അമിത്തിനു പിന്നാലെ മനീഷ് കൗഷിക്കും സെമിയിൽ എത്തിയതോടെയായിരുന്നു അത്. സെമിയിൽ പരാജയപ്പെട്ട മനീഷ് വെങ്കലം കൊണ്ട് മടങ്ങി.