തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരും കായികാധ്യാപകരും തുറന്ന ഏറ്റുമുട്ടലിൽ. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യവുമായി 2017ൽ കായികാധ്യാപകർ തുടങ്ങിയ സമരമാണ് ഇപ്പോൾ പുതിയ ദിശയിലേക്ക് നീങ്ങുന്നത്.
കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ സ്പോർട്സ് കൗണ്‍സിലിന്റെ സഹായത്തോടെ മേളകൾ നടത്താനുള്ള ബദൽ ആലോചന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഇതോടെ കായികാധ്യാപകരും സർക്കാരുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി. കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. കായികമേള നടത്താൻ സ്പോർട്സ് കൗണ്‍സിൽ ഒഫീഷൽസിനെ വിട്ടുനൽകുമെന്ന് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ പ്രസ്താവനയാണ് രൂക്ഷ എതിർപ്പിനു കാരണമാക്കിയത്. എന്നാൽ, ജില്ലാ കായികമേള മുതൽ സ്പോർട്സ് കൗണ്‍സിലിന്റെ പിന്തുണ ആവശ്യമാണെന്നും അതത് ജില്ലകളിലെ അസോസിയേഷൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒഫീഷൽസിനെ വിട്ടുനൽകാൻ തീരുമാനിച്ചതെന്നാണ് കൗണ്‍സിൽ പ്രസിഡന്റിന്റെ പ്രതികരണം.
യുപി, ഹൈസ്കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്കു തുല്യ വേതനം അനുവദിക്കുക, സ്പെഷലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ ചട്ടപ്പടി സമരം നടത്തുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കായികാധ്യാപകരുടെ സമരം ഇപ്പോഴും തുടരുന്നതാണ് കായികമേള നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് 2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാറുമായുള്ള ചർച്ചയെ തുടർന്ന് സമരത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു. വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ സമയം ചോദിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ, നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂണ്‍ മുതൽ വീണ്ടും സമരം തുടങ്ങുകയായിരുന്നു. സമരം നടത്തുന്ന അധ്യാപകരുമായി വിദ്യാഭ്യാസ മന്ത്രിയും ഡിപിഐയും ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കായികമേള നടത്തിപ്പിനെയും ഇത് ബാധിച്ചിരിക്കുന്നത്. നവംബർ 14 മുതൽ 17 വരെ കണ്ണൂരിലാണ് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് നടക്കുന്നത്. നവംബറിൽ തന്നെയാണ് ദേശീയ സ്കൂൾ കായികമേളയും.
കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ സ്പോർട്സ് കൗണ്‍സിലിന്റെ സഹായത്തോടെ മേളകൾ നടത്താനുള്ള ബദൽ ആലോചന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഇതോടെ കായികാധ്യാപകരും സർക്കാരുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി. കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു. കായികമേള നടത്താൻ സ്പോർട്സ് കൗണ്‍സിൽ ഒഫീഷൽസിനെ വിട്ടുനൽകുമെന്ന് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ പ്രസ്താവനയാണ് രൂക്ഷ എതിർപ്പിനു കാരണമാക്കിയത്. എന്നാൽ, ജില്ലാ കായികമേള മുതൽ സ്പോർട്സ് കൗണ്‍സിലിന്റെ പിന്തുണ ആവശ്യമാണെന്നും അതത് ജില്ലകളിലെ അസോസിയേഷൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒഫീഷൽസിനെ വിട്ടുനൽകാൻ തീരുമാനിച്ചതെന്നാണ് കൗണ്‍സിൽ പ്രസിഡന്റിന്റെ പ്രതികരണം.
യുപി, ഹൈസ്കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്കു തുല്യ വേതനം അനുവദിക്കുക, സ്പെഷലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ ചട്ടപ്പടി സമരം നടത്തുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കായികാധ്യാപകരുടെ സമരം ഇപ്പോഴും തുടരുന്നതാണ് കായികമേള നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് 2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാറുമായുള്ള ചർച്ചയെ തുടർന്ന് സമരത്തിൽനിന്നു പിൻവാങ്ങുകയായിരുന്നു. വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ സമയം ചോദിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ, നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂണ്‍ മുതൽ വീണ്ടും സമരം തുടങ്ങുകയായിരുന്നു. സമരം നടത്തുന്ന അധ്യാപകരുമായി വിദ്യാഭ്യാസ മന്ത്രിയും ഡിപിഐയും ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കായികമേള നടത്തിപ്പിനെയും ഇത് ബാധിച്ചിരിക്കുന്നത്. നവംബർ 14 മുതൽ 17 വരെ കണ്ണൂരിലാണ് സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് നടക്കുന്നത്. നവംബറിൽ തന്നെയാണ് ദേശീയ സ്കൂൾ കായികമേളയും.