ന്യൂഡൽഹി: എം.എസ്. ധോണിയും രോഹിത് ശർമയും ഉള്ളതിനാലാണ് രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോഹ്ലി ക്യാപ്റ്റനെന്ന നിലയിൽ തിളങ്ങുന്നതെന്ന് ഇന്ത്യൻ മുൻ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീർ. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികച്ചതാകാൻ കാരണം ക്യാപ്റ്റൻസിയിൽ വിജയ പാരന്പര്യമുള്ള രോഹിത് ശർമയുടെയും എം.എസ്. ധോണിയുടെയും പിന്തുണയാണ്. ഒരു ക്യാപ്റ്റന്റെ മികവറിയുന്നത് പ്രതിഭാശാലികളായ കളിക്കാരുടെ സഹായമില്ലാത്തപ്പോൾ ടീമിനെ എങ്ങനെ നയിക്കുന്നു എന്നതിലാണ്. ഐപിഎലിൽ ചെന്നൈക്കായി ധോണിയും മുംബൈക്കായി രോഹിത്തും നേടിയ ഐപിഎൽ കിരീടങ്ങളുടെ അടുത്തൊന്നും കോഹ്ലിയില്ല. കോഹ്ലിയുടെ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടേയില്ലെന്നും ഗംഭീർ പറഞ്ഞു.
ടെസ്റ്റിലും രോഹിത് ശർമ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നും ഗംഭീർ വ്യക്തമാക്കി. ഓപ്പണർ എന്ന നിലയിൽ കെ.എൽ. രാഹുലിന് ഒരുപാട് അവസരങ്ങൾ നൽകിക്കഴിഞ്ഞു. രോഹിത്തിനെ ടെസ്റ്റ് ടീമിലെടുത്താൽ കളിപ്പിക്കണം. 15 അംഗ ടീമിൽ ഉൾപ്പെടുത്തിയതുകൊണ്ട് കാര്യമില്ല-ഗംഭീർ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികച്ചതാകാൻ കാരണം ക്യാപ്റ്റൻസിയിൽ വിജയ പാരന്പര്യമുള്ള രോഹിത് ശർമയുടെയും എം.എസ്. ധോണിയുടെയും പിന്തുണയാണ്. ഒരു ക്യാപ്റ്റന്റെ മികവറിയുന്നത് പ്രതിഭാശാലികളായ കളിക്കാരുടെ സഹായമില്ലാത്തപ്പോൾ ടീമിനെ എങ്ങനെ നയിക്കുന്നു എന്നതിലാണ്. ഐപിഎലിൽ ചെന്നൈക്കായി ധോണിയും മുംബൈക്കായി രോഹിത്തും നേടിയ ഐപിഎൽ കിരീടങ്ങളുടെ അടുത്തൊന്നും കോഹ്ലിയില്ല. കോഹ്ലിയുടെ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടേയില്ലെന്നും ഗംഭീർ പറഞ്ഞു.
ടെസ്റ്റിലും രോഹിത് ശർമ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നും ഗംഭീർ വ്യക്തമാക്കി. ഓപ്പണർ എന്ന നിലയിൽ കെ.എൽ. രാഹുലിന് ഒരുപാട് അവസരങ്ങൾ നൽകിക്കഴിഞ്ഞു. രോഹിത്തിനെ ടെസ്റ്റ് ടീമിലെടുത്താൽ കളിപ്പിക്കണം. 15 അംഗ ടീമിൽ ഉൾപ്പെടുത്തിയതുകൊണ്ട് കാര്യമില്ല-ഗംഭീർ പറഞ്ഞു.