നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ): ഇന്ത്യയുടെ പുരുഷ ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയയും രവി കുമാർ ദഹിയയും 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യത സ്വന്തമാക്കി. ഒളിന്പിക്സിന് യോഗ്യത നേടുന്ന ഇന്ത്യൻ ഗുസ്തി താരങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. വനിതാ ഗുസ്തിയിൽ നേരത്തെ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് വെങ്കല മെഡലോടെ യോഗ്യത നേടിയിരുന്നു.
ലോക ഗുസ്തി ചാന്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചാണ് ഇവർ ഒളിന്പിക് യോഗ്യത നേടിയത്. എന്നാൽ, സെമിയിൽ ഇരുവരും പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇരുവരും ഇറങ്ങും.
ലോക ഒന്നാം നന്പർ താരമായ ബജ്റംഗ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ സെമിയിൽ കസാക്കിസ്ഥാന്റെ ദൗലത്ത് നിയാസ് ബെക്കോവിനോടാണ് തോറ്റത്. മൊത്തം സ്കോർ 9-9 എന്ന നിലയിലാണെങ്കിലും ഒരു പീരിയഡിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയതിന്റെ ആനുകൂല്യത്തിലാണ് ദൗലത്തിനെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ പീരിയഡിൽ ദൗലത്ത് നാല് പോയിന്റ് നേടിയിരുന്നു. ഇതിനെതിരേ ഇന്ത്യ റിവ്യൂ നൽകിയെങ്കിലും അത് തള്ളിപ്പോയി. ഉത്തര കൊറിയയുടെ യോംഗ് ചോൽ സോനിനെ മലർത്തിയടിച്ചാണ് ബജ്റംഗ് സെമിയിൽ എത്തിയത്.
നിലവിലെ ലോകചാന്പ്യനും ലോക രണ്ടാം നന്പർ ഗുസ്തിക്കാരനുമായ സാവുർ ഉഗ്യുയേവിനോടാണ് 57 കിലോഗ്രാം സെമിയിൽ രവികുമാർ ദഹിയ തോറ്റത്. ജപ്പാന്റെ മുൻ ലോകചാന്പ്യൻ യുകി തകാഹാഷിയെ തോൽപിച്ചായിരുന്നു ഇന്ത്യൻ താരം സെമിയിൽ എത്തിയത്.
റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യയുടെ സാക്ഷി ആദ്യ റൗണ്ടിൽ നൈജീരിയയുടെ അമിനത് അജെനിയോട് പരാജയപ്പെട്ട് പുറത്തായി.
ലോക ഗുസ്തി ചാന്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചാണ് ഇവർ ഒളിന്പിക് യോഗ്യത നേടിയത്. എന്നാൽ, സെമിയിൽ ഇരുവരും പരാജയപ്പെട്ടു. ഇന്ന് നടക്കുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ഇരുവരും ഇറങ്ങും.
ലോക ഒന്നാം നന്പർ താരമായ ബജ്റംഗ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ സെമിയിൽ കസാക്കിസ്ഥാന്റെ ദൗലത്ത് നിയാസ് ബെക്കോവിനോടാണ് തോറ്റത്. മൊത്തം സ്കോർ 9-9 എന്ന നിലയിലാണെങ്കിലും ഒരു പീരിയഡിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയതിന്റെ ആനുകൂല്യത്തിലാണ് ദൗലത്തിനെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ പീരിയഡിൽ ദൗലത്ത് നാല് പോയിന്റ് നേടിയിരുന്നു. ഇതിനെതിരേ ഇന്ത്യ റിവ്യൂ നൽകിയെങ്കിലും അത് തള്ളിപ്പോയി. ഉത്തര കൊറിയയുടെ യോംഗ് ചോൽ സോനിനെ മലർത്തിയടിച്ചാണ് ബജ്റംഗ് സെമിയിൽ എത്തിയത്.
നിലവിലെ ലോകചാന്പ്യനും ലോക രണ്ടാം നന്പർ ഗുസ്തിക്കാരനുമായ സാവുർ ഉഗ്യുയേവിനോടാണ് 57 കിലോഗ്രാം സെമിയിൽ രവികുമാർ ദഹിയ തോറ്റത്. ജപ്പാന്റെ മുൻ ലോകചാന്പ്യൻ യുകി തകാഹാഷിയെ തോൽപിച്ചായിരുന്നു ഇന്ത്യൻ താരം സെമിയിൽ എത്തിയത്.
റിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യയുടെ സാക്ഷി ആദ്യ റൗണ്ടിൽ നൈജീരിയയുടെ അമിനത് അജെനിയോട് പരാജയപ്പെട്ട് പുറത്തായി.