മുപ്പത്തിയൊന്ന് വർഷം മുന്‍പ് നടന്ന തന്റെ കുടുംബത്തിലെ കറുത്ത അധ്യായം വാർത്തയാക്കിയ മാധ്യമത്തിനെതിരേ ആഞ്ഞടിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. ഇരുപത്തെട്ടുകാരനായ സ്റ്റോക്സ് ജനിക്കുന്നതിനും മുന്‍പുണ്ടായ ദാരുണ സംഭവമാണ് ഇംഗ്ലീഷ് ദിനപത്രമായ ദ സണ്‍ കഴിഞ്ഞ ദിവസം വാർത്തയാക്കിയത്. സ്റ്റോക്സിന്റെ കുടുംബം ന്യൂസിലൻഡിൽ ആയിരുന്നപ്പോഴായിരുന്നു സംഭവം.
തന്റെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് സ്റ്റോക്സ് ദ സണ്‍ പത്രത്തിനെതിരേ ആഞ്ഞടിച്ചത്. തന്റെ മാതാപിതാക്കളെ, പ്രത്യേകിച്ച് അമ്മയെ ജീവിതത്തിലുടനീളം വേട്ടയാടുന്ന സംഭവം പ്രസിദ്ധപ്പെടുത്തിയത് അപലപനീയമാണ്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ വാർത്തയാക്കിയതിൽ അതിയായ ദുഃഖവും അമർഷവും ഉണ്ടെന്നും വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് നടത്തിയതെന്നും സ്റ്റോക്സ് ട്വിറ്ററിൽ കുറിച്ചു.
ദ സണ്‍ പത്രത്തിനെതിരേ ഇംഗ്ലീഷ് ഫുട്ബോൾ താരമായ മാർക്കസ് റാഷ്ഫോഡ്, ഇസിബി ചീഫ് ടോം ഹാരിസണ്‍ തുടങ്ങിയ പ്രമുഖർ രംഗത്തെത്തി. സ്റ്റോക്സും കുടുംബവും ഇതല്ല അർഹിക്കുന്നതെന്ന് ഏവരും തുറന്നടിച്ചു.
തന്റെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് സ്റ്റോക്സ് ദ സണ്‍ പത്രത്തിനെതിരേ ആഞ്ഞടിച്ചത്. തന്റെ മാതാപിതാക്കളെ, പ്രത്യേകിച്ച് അമ്മയെ ജീവിതത്തിലുടനീളം വേട്ടയാടുന്ന സംഭവം പ്രസിദ്ധപ്പെടുത്തിയത് അപലപനീയമാണ്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ വാർത്തയാക്കിയതിൽ അതിയായ ദുഃഖവും അമർഷവും ഉണ്ടെന്നും വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് നടത്തിയതെന്നും സ്റ്റോക്സ് ട്വിറ്ററിൽ കുറിച്ചു.
ദ സണ്‍ പത്രത്തിനെതിരേ ഇംഗ്ലീഷ് ഫുട്ബോൾ താരമായ മാർക്കസ് റാഷ്ഫോഡ്, ഇസിബി ചീഫ് ടോം ഹാരിസണ്‍ തുടങ്ങിയ പ്രമുഖർ രംഗത്തെത്തി. സ്റ്റോക്സും കുടുംബവും ഇതല്ല അർഹിക്കുന്നതെന്ന് ഏവരും തുറന്നടിച്ചു.