ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും തമിഴ്നാട് പ്രീമിയർ ലീഗ് ക്ലബ് ഉടമയുമായ വി.ബി. ചന്ദ്രശേഖറിന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ എത്തിയത് വൻ വാതുവയ്പ്പ് പിന്നാന്പുറങ്ങളിലേക്ക്. തമിഴ്നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) ഒത്തുകളി വിവാദത്തിൽ അതോടെ ബിസിസിഐ അന്വേഷണം ആരംഭിച്ചു.
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമായ (എസിയു) ആണ് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ ദേശീയ ടീം അംഗം, ഒരു ഐപിഎൽ താരം, രഞ്ജി ടീം പരിശീലകൻ എന്നിവർ ഒത്തുകളി ആരോപണം നേരിടുന്നുണ്ട്.
ടിഎൻപിഎലിലെ ഒരു ടീമിന്റെ നിയന്ത്രണം വാതുവയ്പ്പുകാർക്കായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. കഴിഞ്ഞ മാസം സ്വയം ജീവനൊടുക്കിയ ചന്ദ്രശേഖറിന്റെ ഉറ്റസുഹൃത്തുക്കളെയും ക്രിക്കറ്റ് താരങ്ങളെയും ചോദ്യം ചെയ്തപ്പോഴാണ് വാതുവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
ടീമിന്റെ നിയന്ത്രണം വാതുവയ്പ്പുകാർക്ക് കൈമാറിയതിന് ഫ്രാഞ്ചൈസി ഉടമയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്. അപരിചിതരായ ചിലർ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി താരങ്ങളിൽ ചിലർ എസിയുവിനു മുന്പാകെ സമ്മതിച്ചിട്ടുണ്ട്.
ആർ. അശ്വിൻ, ദിനേശ് കാർത്തിക്, അഭിനവ് മുകുന്ദ്, മുരളി വിജയ്, വിജയ് ശങ്കർ തുടങ്ങിയ ദേശീയ താരങ്ങൾ തമിഴ്നാട് പ്രീമിയർ ലീഗിൽ കളിച്ചവരാണ്. 2016ലാണ് ഐപിഎൽ മാതൃകയിൽ ടിഎൻപിഎൽ തുടങ്ങിയത്.
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമായ (എസിയു) ആണ് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ ദേശീയ ടീം അംഗം, ഒരു ഐപിഎൽ താരം, രഞ്ജി ടീം പരിശീലകൻ എന്നിവർ ഒത്തുകളി ആരോപണം നേരിടുന്നുണ്ട്.
ടിഎൻപിഎലിലെ ഒരു ടീമിന്റെ നിയന്ത്രണം വാതുവയ്പ്പുകാർക്കായിരുന്നു എന്നാണ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. കഴിഞ്ഞ മാസം സ്വയം ജീവനൊടുക്കിയ ചന്ദ്രശേഖറിന്റെ ഉറ്റസുഹൃത്തുക്കളെയും ക്രിക്കറ്റ് താരങ്ങളെയും ചോദ്യം ചെയ്തപ്പോഴാണ് വാതുവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
ടീമിന്റെ നിയന്ത്രണം വാതുവയ്പ്പുകാർക്ക് കൈമാറിയതിന് ഫ്രാഞ്ചൈസി ഉടമയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്. അപരിചിതരായ ചിലർ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി താരങ്ങളിൽ ചിലർ എസിയുവിനു മുന്പാകെ സമ്മതിച്ചിട്ടുണ്ട്.
ആർ. അശ്വിൻ, ദിനേശ് കാർത്തിക്, അഭിനവ് മുകുന്ദ്, മുരളി വിജയ്, വിജയ് ശങ്കർ തുടങ്ങിയ ദേശീയ താരങ്ങൾ തമിഴ്നാട് പ്രീമിയർ ലീഗിൽ കളിച്ചവരാണ്. 2016ലാണ് ഐപിഎൽ മാതൃകയിൽ ടിഎൻപിഎൽ തുടങ്ങിയത്.