മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഒത്തുകളിക്കാൻ പ്രേരിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മുതിർന്ന താരം രംഗത്ത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കിടെ ഒത്തുകളിക്കുന്നതിനായി ടീമിനെ പ്രേരിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തിൽ രണ്ടുപേർക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട് പ്രീമിയർ ലീഗിലെ ചില പരിശീലകർക്കും ഒഫീഷലുകൾക്കും ഇതിൽ ബന്ധമുണ്ടെന്നും സൂചനയുണ്ട്. തമിഴ്നാട് പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദത്തിൽ ബിസിസിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വനിതാ ടീമിനെയും വാതുവയ്പുകാർ സമീപിച്ചെന്ന വാർത്ത പുറത്തുവന്നത്.
ഇന്ത്യൻ വനിതാ ടീമിൽ ഒത്തുകളി സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ബംഗളൂരു സ്വദേശികളായ രണ്ടു പേരാണ് വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത് സിംഗ് പറഞ്ഞു.
തമിഴ്നാട് പ്രീമിയർ ലീഗിലെ ചില പരിശീലകർക്കും ഒഫീഷലുകൾക്കും ഇതിൽ ബന്ധമുണ്ടെന്നും സൂചനയുണ്ട്. തമിഴ്നാട് പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദത്തിൽ ബിസിസിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വനിതാ ടീമിനെയും വാതുവയ്പുകാർ സമീപിച്ചെന്ന വാർത്ത പുറത്തുവന്നത്.
ഇന്ത്യൻ വനിതാ ടീമിൽ ഒത്തുകളി സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ബംഗളൂരു സ്വദേശികളായ രണ്ടു പേരാണ് വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത് സിംഗ് പറഞ്ഞു.