ധർമശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ, ടോസിടാൻ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു പെയ്തിറങ്ങിയത്. അതോടെ ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോൾ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. ബുധനാഴ്ച മൊഹാലിയിലാണ് മൂന്ന് മത്സര പരന്പരയിലെ രണ്ടാം പോരാട്ടം.
എന്നാൽ, ടോസിടാൻ പോലും കഴിയാത്ത വിധമുള്ള മഴയായിരുന്നു പെയ്തിറങ്ങിയത്. അതോടെ ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോൾ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. ബുധനാഴ്ച മൊഹാലിയിലാണ് മൂന്ന് മത്സര പരന്പരയിലെ രണ്ടാം പോരാട്ടം.