ധര്‍മശാല: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ അടുത്ത പരീക്ഷാ കാലഘട്ടത്തിന് ഇന്ന് തുടക്കമാകും. 2020ൽ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ചില സ്ഥിരാംഗങ്ങള്‍ക്കൊപ്പം കഴിവുള്ള ഒരു കൂട്ടം യുവാക്കളുമായിട്ടാണ് കോഹ്ലി ഇറങ്ങുന്നത്.
ലോകകപ്പിലെ നിരാശപ്പെടുത്തലിനുശേഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയ ഇന്ത്യ ട്വന്റി-20 പരമ്പര 3-0ന് സ്വന്തമാക്കി. വിന്‍ഡീസ് ടീം ഇന്ത്യക്കെതിരേ തീര്‍ത്തും ദുര്‍ബലമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പരയോടെയാണ് ഇന്ത്യയുടെ യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക.
തിരിച്ചുവരവിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്വന്റണ്‍ ഡി കോക്കും കാഗിസോ റബാദയുമുണ്ട്. ഡി കോക്കാണ് നായകന്. റബാദയുടെ മികച്ചൊരു സ്പെല്ലും ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യയെ വെല്ലുവിളിക്കാന്‍ പ്രാപ്തമാണ്. ഫഫ് ഡു പ്ലസിയും ഹഷിം അംലയും ഇല്ലാത്ത ടീമില്‍ തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള അവസരമാണ് ടെംബാ ബാവുമയ്ക്കും ആന്റിച്ച് നോര്ട്ജേയ്ക്കും ലഭിച്ചിരിക്കുന്നത്.
അടുത്ത വർഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു മുമ്പ് 20 ട്വന്റി-20 മത്സരങ്ങളാണ് കോഹ്ലിക്കും രവി ശാസ്ത്രിക്കും മികച്ച ടീമിനെ കണ്ടെത്താന്‍ മുന്നിലുള്ളത്.
എം.എസ്. ധോണി ഇല്ലാത്തതിനാല്‍ ഋഷഭ് പന്തിന് കൂടുതല്‍ അവസരം ലഭിച്ചിരിക്കുകയാണ്. പന്തിന് പ്രതിഭയോട് യാഥാവിധി നീതി പുലര്‍ത്താനുള്ള അവസരമാണ്. കാലങ്ങളായി ടീമിന് അകത്തും പുറത്തുമായി നില്ക്കുന്ന മനീഷ് പാണ്ഡെക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു.
നാലാം നമ്പറില്‍ പാണ്ഡെയും ശ്രേയസ് അയ്യരും തമ്മിലുള്ള മത്സരത്തിനാകും സാധ്യത ഉയരുക. ശ്രേയസ് അയ്യര്‍ വിന്‍ഡീസില്‍ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു. ട്വന്റി-20യില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളുമുണ്ട്. ടീമിലെ അവസരം ഉറപ്പിക്കാന്‍ രാഹുല്‍ ചാഹര്‍ കാത്തിരിപ്പുണ്ട്. ഓള് റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യ മികവിലെത്തിക്കൊണ്ടിരിക്കുന്നു. രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തും ടീമിന് ഉപകാരപ്രദമാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ജഡേജയ്ക്കും രവിചന്ദ്രന്‍ അശ്വിനും പകരമെത്തിയവരാണ് ചാഹലും കുല്‍ദീപും.
പേസര്‍മാരില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനത്തിന് ഇളക്കംതട്ടാന്‍ സാധ്യത കുറവാണ്. പരമ്പരയ്ക്ക് ബുംറയില്ല. ആദ്യ സ്പെല്ലുകളിലെ നീക്കങ്ങളില്‍ പ്രവീണ്‍ കുമാറിനെ അനുസ്മരിപ്പിക്കുന്ന ദീപക് ചഹാറും ട്വന്റി-20യില്‍ ഇന്ത്യക്ക് കരുത്താവുന്ന പേസറാണ്. നവ്ദീപ് സെയ്നിയും ഖലീല്‍ അഹമ്മദും ടീമിലെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ലോകകപ്പിലെ നിരാശപ്പെടുത്തലിനുശേഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയ ഇന്ത്യ ട്വന്റി-20 പരമ്പര 3-0ന് സ്വന്തമാക്കി. വിന്‍ഡീസ് ടീം ഇന്ത്യക്കെതിരേ തീര്‍ത്തും ദുര്‍ബലമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പരയോടെയാണ് ഇന്ത്യയുടെ യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക.
തിരിച്ചുവരവിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ക്വന്റണ്‍ ഡി കോക്കും കാഗിസോ റബാദയുമുണ്ട്. ഡി കോക്കാണ് നായകന്. റബാദയുടെ മികച്ചൊരു സ്പെല്ലും ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗും ഇന്ത്യയെ വെല്ലുവിളിക്കാന്‍ പ്രാപ്തമാണ്. ഫഫ് ഡു പ്ലസിയും ഹഷിം അംലയും ഇല്ലാത്ത ടീമില്‍ തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള അവസരമാണ് ടെംബാ ബാവുമയ്ക്കും ആന്റിച്ച് നോര്ട്ജേയ്ക്കും ലഭിച്ചിരിക്കുന്നത്.
അടുത്ത വർഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനു മുമ്പ് 20 ട്വന്റി-20 മത്സരങ്ങളാണ് കോഹ്ലിക്കും രവി ശാസ്ത്രിക്കും മികച്ച ടീമിനെ കണ്ടെത്താന്‍ മുന്നിലുള്ളത്.
എം.എസ്. ധോണി ഇല്ലാത്തതിനാല്‍ ഋഷഭ് പന്തിന് കൂടുതല്‍ അവസരം ലഭിച്ചിരിക്കുകയാണ്. പന്തിന് പ്രതിഭയോട് യാഥാവിധി നീതി പുലര്‍ത്താനുള്ള അവസരമാണ്. കാലങ്ങളായി ടീമിന് അകത്തും പുറത്തുമായി നില്ക്കുന്ന മനീഷ് പാണ്ഡെക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു.
നാലാം നമ്പറില്‍ പാണ്ഡെയും ശ്രേയസ് അയ്യരും തമ്മിലുള്ള മത്സരത്തിനാകും സാധ്യത ഉയരുക. ശ്രേയസ് അയ്യര്‍ വിന്‍ഡീസില്‍ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു. ട്വന്റി-20യില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളുമുണ്ട്. ടീമിലെ അവസരം ഉറപ്പിക്കാന്‍ രാഹുല്‍ ചാഹര്‍ കാത്തിരിപ്പുണ്ട്. ഓള് റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യ മികവിലെത്തിക്കൊണ്ടിരിക്കുന്നു. രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തും ടീമിന് ഉപകാരപ്രദമാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ജഡേജയ്ക്കും രവിചന്ദ്രന്‍ അശ്വിനും പകരമെത്തിയവരാണ് ചാഹലും കുല്‍ദീപും.
പേസര്‍മാരില്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനത്തിന് ഇളക്കംതട്ടാന്‍ സാധ്യത കുറവാണ്. പരമ്പരയ്ക്ക് ബുംറയില്ല. ആദ്യ സ്പെല്ലുകളിലെ നീക്കങ്ങളില്‍ പ്രവീണ്‍ കുമാറിനെ അനുസ്മരിപ്പിക്കുന്ന ദീപക് ചഹാറും ട്വന്റി-20യില്‍ ഇന്ത്യക്ക് കരുത്താവുന്ന പേസറാണ്. നവ്ദീപ് സെയ്നിയും ഖലീല്‍ അഹമ്മദും ടീമിലെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.