കൊളംബോ: ക്രിക്കറ്റിലെ കൗമാര ഏഷ്യൻ ചാന്പ്യന്മാരാകാൻ ഇന്ത്യ ഇന്ന് കളത്തിൽ. ഏഴാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. കിരീട നേട്ടങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് കുറിച്ച ഇന്ത്യയുടെ എതിരാളികൾ കന്നിക്കിരീട പ്രതീക്ഷയോടെ എത്തുന്ന ബംഗ്ലാദേശ് ആണ്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30നാണ് എട്ടാമത് ഏഷ്യ കപ്പ് അണ്ടർ 19 ഫൈനൽ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി.
ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, കുവൈറ്റ് എന്നിവയെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ കീഴടക്കി. സെമിയിൽ ആതിഥേയരായ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാൽ, മഴയെത്തുടർന്ന് മത്സരം ടോസ് ചെയ്യാൻ പോലും സാധിക്കാതെ ഉപേക്ഷിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ബി ചാന്പ്യന്മാരായി സെമിയിലെത്തിയ ബംഗ്ലാദേശിനും സമാനമായ വഴിയായിരുന്നു.
ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, കുവൈറ്റ് എന്നിവയെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ കീഴടക്കി. സെമിയിൽ ആതിഥേയരായ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാൽ, മഴയെത്തുടർന്ന് മത്സരം ടോസ് ചെയ്യാൻ പോലും സാധിക്കാതെ ഉപേക്ഷിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ബി ചാന്പ്യന്മാരായി സെമിയിലെത്തിയ ബംഗ്ലാദേശിനും സമാനമായ വഴിയായിരുന്നു.