പാരീസ്/ലണ്ടൻ: യൂറോ 2020 യോഗ്യതാ റൗണ്ടിൽ ലോക ചാന്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ഗോൾമഴതീർത്ത് ജയിച്ചുകയറി. എട്ട് ഗോൾ ത്രില്ലറിൽ ഇംഗ്ലണ്ട് 5-3ന് കൊസൊവോയെ കീഴടക്കി. ഇംഗ്ലണ്ടിനായി റഹീം സ്റ്റെർലിംഗ് (എട്ടാം മിനിറ്റ്), ഹാരി കെയ്ൻ (19-ാം മിനിറ്റ്), ഡജണ് സാഞ്ചോ (44, 45+1-ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഒരെണ്ണം സെൽഫ് ഗോൾ ആയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മതത്സരത്തിൽ ചെക് റിപ്പബ്ലിക്ക് 3-0ന് മോണ്ടിനെഗ്രോയെ തോൽപ്പിച്ചു. ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിൽ മൂന്നാം ജയത്തിലൂടെ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഗ്രൂപ്പ് എച്ചിൽ ഫ്രാൻസ് 3-0ന് അൻഡോറയെ കീഴടക്കി. കിംഗ്സ്ലി കോൾമാൻ (18-ാം മിനിറ്റ്), ക്ലെമെന്റ് ലെംഗൽറ്റ് (52-ാം മിനിറ്റ്), വീസം ബെൻ യെഡ്ഡർ (90+1ാം മിനിറ്റ്) എന്നിവരാണ് ലോക ജേതാക്കളുടെ ഗോൾ നേട്ടക്കാർ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൽബേനിയ 4-2ന് ഐസ്ലൻഡിനെ കീഴടക്കി. തുർക്കി 4-0ന് മൽഡോവയെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ 12 പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്. ഇത്രയും പോയിന്റുമായി തുർക്കി രണ്ടാമതുണ്ട്.
ഗ്രൂപ്പ് ബിയിൽ സെർബിയ 3-1ന് ലക്സംബർഗിനെ കീഴടക്കി മൂന്ന് പോയിന്റ് സ്വന്തമാക്കി.
ഗ്രൂപ്പ് എച്ചിൽ ഫ്രാൻസ് 3-0ന് അൻഡോറയെ കീഴടക്കി. കിംഗ്സ്ലി കോൾമാൻ (18-ാം മിനിറ്റ്), ക്ലെമെന്റ് ലെംഗൽറ്റ് (52-ാം മിനിറ്റ്), വീസം ബെൻ യെഡ്ഡർ (90+1ാം മിനിറ്റ്) എന്നിവരാണ് ലോക ജേതാക്കളുടെ ഗോൾ നേട്ടക്കാർ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൽബേനിയ 4-2ന് ഐസ്ലൻഡിനെ കീഴടക്കി. തുർക്കി 4-0ന് മൽഡോവയെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ 12 പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്. ഇത്രയും പോയിന്റുമായി തുർക്കി രണ്ടാമതുണ്ട്.
ഗ്രൂപ്പ് ബിയിൽ സെർബിയ 3-1ന് ലക്സംബർഗിനെ കീഴടക്കി മൂന്ന് പോയിന്റ് സ്വന്തമാക്കി.