ലോസ് ആഞ്ചലസ്: പതിന്നാല് മാസമായി തോൽവി അറിയാതെ മുന്നേറുന്ന ബ്രസീൽ ഒടുവിൽ തലതാഴ്ത്തി. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ കാനറികളെ പെറു മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി.
17 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ബ്രസീലിന്റെ ജൈത്രയാത്രയ്ക്ക് അതോടെ വിരാമമായി. 85-ാം മിനിറ്റിൽ ലൂയിസ് അബ്രാം നേടിയ കന്നി രാജ്യാന്തര ഗോൾ കാനറികളുടെ വിധി നിർണയിച്ചു. 21 മത്സരങ്ങൾക്കുശേഷമാണ് ബ്രസീലിനെതിരേ പെറു ജയം നേടുന്നത്. സൂപ്പർ താരം നെയ്മർ സബ്സ്റ്റിറ്റ്യൂഷനായി 65-ാം മിനിറ്റിൽ കളത്തിലെത്തിയെങ്കിലും മഞ്ഞപ്പടയ്ക്ക് ഗോൾ നേടാൻ സാധിക്കാത്തതാണ് വിനയായത്.
17 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ബ്രസീലിന്റെ ജൈത്രയാത്രയ്ക്ക് അതോടെ വിരാമമായി. 85-ാം മിനിറ്റിൽ ലൂയിസ് അബ്രാം നേടിയ കന്നി രാജ്യാന്തര ഗോൾ കാനറികളുടെ വിധി നിർണയിച്ചു. 21 മത്സരങ്ങൾക്കുശേഷമാണ് ബ്രസീലിനെതിരേ പെറു ജയം നേടുന്നത്. സൂപ്പർ താരം നെയ്മർ സബ്സ്റ്റിറ്റ്യൂഷനായി 65-ാം മിനിറ്റിൽ കളത്തിലെത്തിയെങ്കിലും മഞ്ഞപ്പടയ്ക്ക് ഗോൾ നേടാൻ സാധിക്കാത്തതാണ് വിനയായത്.