ന്യൂഡൽഹി: 2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആതിഥേയരും ഏഷ്യൻ ചാന്പ്യന്മാരുമായ ഖത്തിറിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചത് ആരാധകരെ ആവേശത്തേരിലേറ്റിയിരുന്നു. പനി പിടിച്ചതിനെത്തുടർന്ന് കളിക്കാൻ സാധിക്കാതിരുന്ന ഇന്ത്യയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി നടത്തിയ ട്വീറ്റ് ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്.
പ്രിയപ്പെട്ട ഇന്ത്യ, അത് എന്റെ ടീമാണ്. അവർ എന്റെ കുട്ടികളാണ്. ഈ സമയത്ത് എനിക്കുള്ള അഭിമാനം വിവരിക്കാനാകില്ല. സമനില ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രമാണ്. കോച്ചിംഗ് സ്റ്റാഫിനും ഡ്രസിംഗ് റൂമിനുമാണ് ഇതിന്റെ ക്രെഡിറ്റ്- ഛേത്രി ട്വീറ്റ് ചെയ്തു. വിവിധ ഇന്ത്യൻ താരങ്ങളും ക്ലബ്ബുകൾ മുതൽ ഫിഫ വരെ ടീമിന് അഭിനന്ദനം അറിയിച്ചു.
ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും ഖത്തറും തമ്മിലായിരുന്നു യഥാർഥ പോരാട്ടം. 27 തവണ ഇന്ത്യൻ പോസ്റ്റിലേക്ക് ഖത്തർ ഷോട്ടുതിർത്തെങ്കിലും ഗുർപ്രീത് പതറിയില്ല. അതോടെ ഗ്രൂപ്പ് ഇയിൽ ഇന്ത്യക്ക് ആദ്യ പോയിന്റ് നേടാനായി.
പ്രിയപ്പെട്ട ഇന്ത്യ, അത് എന്റെ ടീമാണ്. അവർ എന്റെ കുട്ടികളാണ്. ഈ സമയത്ത് എനിക്കുള്ള അഭിമാനം വിവരിക്കാനാകില്ല. സമനില ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രമാണ്. കോച്ചിംഗ് സ്റ്റാഫിനും ഡ്രസിംഗ് റൂമിനുമാണ് ഇതിന്റെ ക്രെഡിറ്റ്- ഛേത്രി ട്വീറ്റ് ചെയ്തു. വിവിധ ഇന്ത്യൻ താരങ്ങളും ക്ലബ്ബുകൾ മുതൽ ഫിഫ വരെ ടീമിന് അഭിനന്ദനം അറിയിച്ചു.
ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും ഖത്തറും തമ്മിലായിരുന്നു യഥാർഥ പോരാട്ടം. 27 തവണ ഇന്ത്യൻ പോസ്റ്റിലേക്ക് ഖത്തർ ഷോട്ടുതിർത്തെങ്കിലും ഗുർപ്രീത് പതറിയില്ല. അതോടെ ഗ്രൂപ്പ് ഇയിൽ ഇന്ത്യക്ക് ആദ്യ പോയിന്റ് നേടാനായി.