+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ x ഖത്തർ ഇന്ന്

ദോഹ: ആദ്യ മത്സരത്തില്‍ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ ഇന്ന് 2022 ഫിഫ ലോകകപ്പ് യോഗ്യതയിലെ രണ്ടാം മത്സരത്തിന് ശക്തരായ ഖത്തറിനെതിരേ
ഇന്ത്യ x ഖത്തർ ഇന്ന്
ദോഹ: ആദ്യ മത്സരത്തില്‍ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ ഇന്ന് 2022 ഫിഫ ലോകകപ്പ് യോഗ്യതയിലെ രണ്ടാം മത്സരത്തിന് ശക്തരായ ഖത്തറിനെതിരേ ഇറങ്ങും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.

സ്വന്തം നാട്ടില്‍നടന്ന ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഒമാനോട് ഒരു ഗോള്‍ നേടി കളിയുടെ ഭൂരിഭാഗവും മുന്നിട്ടുനിന്ന ഇന്ത്യന്‍ കളിക്കാര്‍ അവസാനത്തെ അരമണിക്കൂറില്‍ ക്ഷീണിതരായി. അവസാന പത്ത് മിനിറ്റിനിടെ ഒമാന്‍ രണ്ടു ഗോള്‍ അടിച്ചു ജയിക്കുകയും ചെയ്തു. 90 മിനിറ്റും കളിക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ ശാരീരികക്ഷമതയുള്ളവരല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഒമാനെതിരേയുള്ള മത്സരം. ഈ പ്രശ്‌നം പരിഹരിക്കുകയാണ് ഖത്തറിനെപ്പോലെ ശാരീരികക്ഷമതയുള്ള ടീമിനെ നേരിടുമ്പോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യ വരുത്തിയ സബ്‌സസ്റ്റിറ്റ്യൂഷനുകള്‍ക്കും കഴിഞ്ഞ മത്സരത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാനായില്ല.

ഖത്തറിന്‍റെ മുന്നേറ്റങ്ങള്‍ തടയാന്‍ ഇന്ത്യക്ക് പ്രതിരോധം കൂടുതല്‍ ശക്തമാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് ജോലിഭാരം കൂടും.

ഖത്തറാണെങ്കില്‍ യോഗ്യതയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 6-0ന് തകര്‍ത്താണ് രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഖത്തര്‍ പരിചയസമ്പത്തും യുവത്വവും ഒരേപോലെ നിറഞ്ഞ ടീമുമായാണ് ഇറങ്ങുന്നത്. മുന്നേറ്റനിരയ്‌ക്കൊപ്പം പ്രതിരോധവും ഒരേപോലെ മികച്ചതാണ് ഖത്തറിന്‍റെത്. സ്‌പെയിന്‍റെ ഫെലിക് സാഞ്ചസ് ബാസിന്‍റെ കീഴില്‍ കളിക്കുന്ന ഖത്തര്‍ ഏഷ്യന്‍ കപ്പില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കാനുണ്ടാകുമോയെന്ന കാര്യത്തില്‍ സംശയമാണ്. ടീമിന്‍റെ പരിശീലനത്തില്‍ നായകന്‍ ഇറങ്ങിയിരുന്നില്ല. മികച്ച ഫോമിലുള്ള ഛേത്രിയില്ലാത്തത് ടീമിന്‍റെ പ്രകടനത്തെത്തന്നെ കാര്യമായി ബാധിക്കും. ഒമാനെതിരേ നായകന്‍റെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്.