യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ടെന്നീസ് ജേതാവായ കാനഡയുടെ കൗമാര താരം ബിയാങ്ക ആന്ദ്രെസ്കു ഡബ്യുടിഎ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം 200-ാം റാങ്കിലായിരുന്ന താരമാണ് പത്തൊന്‍പതുകാരിയായ ബിയാങ്ക എന്നതാണ് ഇതിനോട് ചേർത്തു വായിക്കേണ്ടത്. കഴിഞ്ഞ വർഷം ആദ്യ റൗണ്ടിൽ പരാജയപ്പെട്ട ബിയാങ്ക ഇത്തവണ ഫൈനലിൽ സെറീന വില്യംസിനെ കീഴടക്കിയായിരുന്നു കിരീടത്തിൽ മുത്തമിട്ടത്. സെറീന ഒന്‍പതാം റാങ്കിലാണ്.
അതേസമയം, ലോക ഒന്നാം റാങ്കുകാരിയായി യുഎസ് ഓപ്പണിനെത്തിയ ജപ്പാന്റെ നവോമി ഒസാക്ക നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയുടെ ആഷ്ലിഹ് ബാർതിയാണ് പുതിയ ഒന്നാം നന്പർ താരം. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന എന്നിവരാണ് രണ്ടും മൂന്നും റാങ്കുകളിൽ. സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ എന്നിവർ ആറും ഏഴും സ്ഥാനങ്ങളിലാണ്.
അതേസമയം, ലോക ഒന്നാം റാങ്കുകാരിയായി യുഎസ് ഓപ്പണിനെത്തിയ ജപ്പാന്റെ നവോമി ഒസാക്ക നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയുടെ ആഷ്ലിഹ് ബാർതിയാണ് പുതിയ ഒന്നാം നന്പർ താരം. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന എന്നിവരാണ് രണ്ടും മൂന്നും റാങ്കുകളിൽ. സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ എന്നിവർ ആറും ഏഴും സ്ഥാനങ്ങളിലാണ്.