ലീഡ്സ്: ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. അവസാന വിക്കറ്റിൽ ജാക് ലീച്ചിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ട് അവിശ്വസനീയ വിജയം നേടി. ഇതോടെ അഞ്ചു മത്സര പരന്പരയിൽ ഇരു ടീമും ഓരോ മത്സരം വിജയിച്ച് ഒപ്പത്തിനൊപ്പമായി. രണ്ടാം ടെസ്റ്റ് സമനിലയിലായിരുന്നു.
10.2 ഓവറിൽ സ്റ്റോക്സ്-ലീച്ച് സഖ്യം നേടിയത് 76 റൺസ്. ഇതിൽ 74 റൺസും സ്റ്റോക്സിന്റെ സംഭാവനയായിരുന്നു. ലീച്ച് നേടിയത് വെറും ഒരു റൺ. ഒരു റൺ എക്സ്ട്രാ ആയിരുന്നു. ജോഷ് ഹേസൽവുഡ്-പാറ്റ് കമിൻസ്- ജയിംസ് പാറ്റിൻസൺ പേസ് ത്രയം ആഞ്ഞു ശ്രമിച്ചിട്ടും സ്റ്റോക്സ്-ലീച്ച് കൂട്ടുകെട്ടിനെ പൊളിക്കാനായില്ല. നഥാൻ ലയണിന്റെ സ്പിന്നും ഫലവത്തായില്ല. 135 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റോക്സ് 11 ഫോറും എട്ടു സിക്സറും പറത്തി. 359 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായിരുന്നു.
തുടർന്ന് ജോ റൂട്ട്-ഡെൻലി സഖ്യം സെഞ്ചുറി കൂട്ടുകെട്ടോടെ വിജയപ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും സമ്മർദത്തിലായി. പിന്നീട് ബെൻ സ്റ്റോക്സും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. സ്കോർ 245ൽ ബെയർസ്റ്റോ പുറത്തായതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. പിന്നീടങ്ങോട്ട് തുടരെ തുടരെ ഇംഗ്ലീഷ് വിക്കറ്റുകൾ നിലംപൊത്തി.
എന്നാൽ, മറുവശത്ത് ബെൻ സ്റ്റോക്സ് അചഞ്ചലനായിരുന്നു. പതിവിനു വിപരീതമായി തുടക്കത്തിൽ ശ്രദ്ധാപൂർവമായിരുന്നു സ്റ്റോക്സ് ബാറ്റ് വീശിയത്. 286ൽ സ്റ്റുവർട്ട് ബ്രോഡ് ഒന്പതാമനായി പുറത്താകുന്പോൾ ഓസീസ് വിജയമുറപ്പിച്ചിരുന്നു. ഈ സമയമായിരുന്നു സ്റ്റോക്സിനു കൂട്ടായി ജാക്ക് ലീച്ച് എത്തി ലോക ചാന്പ്യന്മാരെ പരന്പരയിൽ തിരികെയെത്തിച്ചത്.
10.2 ഓവറിൽ സ്റ്റോക്സ്-ലീച്ച് സഖ്യം നേടിയത് 76 റൺസ്. ഇതിൽ 74 റൺസും സ്റ്റോക്സിന്റെ സംഭാവനയായിരുന്നു. ലീച്ച് നേടിയത് വെറും ഒരു റൺ. ഒരു റൺ എക്സ്ട്രാ ആയിരുന്നു. ജോഷ് ഹേസൽവുഡ്-പാറ്റ് കമിൻസ്- ജയിംസ് പാറ്റിൻസൺ പേസ് ത്രയം ആഞ്ഞു ശ്രമിച്ചിട്ടും സ്റ്റോക്സ്-ലീച്ച് കൂട്ടുകെട്ടിനെ പൊളിക്കാനായില്ല. നഥാൻ ലയണിന്റെ സ്പിന്നും ഫലവത്തായില്ല. 135 റൺസ് നേടി പുറത്താകാതെ നിന്ന സ്റ്റോക്സ് 11 ഫോറും എട്ടു സിക്സറും പറത്തി. 359 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായിരുന്നു.
തുടർന്ന് ജോ റൂട്ട്-ഡെൻലി സഖ്യം സെഞ്ചുറി കൂട്ടുകെട്ടോടെ വിജയപ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും സമ്മർദത്തിലായി. പിന്നീട് ബെൻ സ്റ്റോക്സും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. സ്കോർ 245ൽ ബെയർസ്റ്റോ പുറത്തായതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. പിന്നീടങ്ങോട്ട് തുടരെ തുടരെ ഇംഗ്ലീഷ് വിക്കറ്റുകൾ നിലംപൊത്തി.
എന്നാൽ, മറുവശത്ത് ബെൻ സ്റ്റോക്സ് അചഞ്ചലനായിരുന്നു. പതിവിനു വിപരീതമായി തുടക്കത്തിൽ ശ്രദ്ധാപൂർവമായിരുന്നു സ്റ്റോക്സ് ബാറ്റ് വീശിയത്. 286ൽ സ്റ്റുവർട്ട് ബ്രോഡ് ഒന്പതാമനായി പുറത്താകുന്പോൾ ഓസീസ് വിജയമുറപ്പിച്ചിരുന്നു. ഈ സമയമായിരുന്നു സ്റ്റോക്സിനു കൂട്ടായി ജാക്ക് ലീച്ച് എത്തി ലോക ചാന്പ്യന്മാരെ പരന്പരയിൽ തിരികെയെത്തിച്ചത്.