നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും (102 റൺസ്), ഹനുമ വിഹാരി (93 റൺസ്), വിരാട് കോഹ്ലി (51 റൺസ്) എന്നിവരുടെ അർധസെഞ്ചുറിയും കരുത്ത് പകർന്നപ്പോൾ ഇന്ത്യ 112.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റൺസിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 419 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനു മുന്നിൽ വച്ചിരിക്കുന്നത്.
നാലാം വിക്കറ്റിൽ കോഹ്ലിയും രഹാനെയും 106 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അതിൽ 49 റണ്‍സ് കോഹ്ലിയുടെയും 55 റണ്‍സ് രഹാനെയുടെയും സംഭാവനയായിരുന്നു. അഞ്ചാം വിക്കറ്റിൽ 135 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് രഹാനെ-വിഹാരി സഖ്യം പിരിഞ്ഞത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയത്. 51 റണ്‍സുമായി കോഹ് ലിയും 53 റണ്‍സുമായി രഹാനെയുമായിരുന്നു ക്രീസിൽ. എന്നാൽ, നാലാം ദിനത്തിന്റെ തുടക്കത്തിൽതന്നെ കോഹ്ലിയെ റോസ്ടണ്‍ ചേസ് മടക്കി.
സ്കോർ: ഇന്ത്യ 297, ഏഴിന് 343 ഡിക്ലയേർഡ്. വെസ്റ്റ് ഇൻഡീസ് 222.
നാലാം വിക്കറ്റിൽ കോഹ്ലിയും രഹാനെയും 106 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അതിൽ 49 റണ്‍സ് കോഹ്ലിയുടെയും 55 റണ്‍സ് രഹാനെയുടെയും സംഭാവനയായിരുന്നു. അഞ്ചാം വിക്കറ്റിൽ 135 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് രഹാനെ-വിഹാരി സഖ്യം പിരിഞ്ഞത്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയത്. 51 റണ്‍സുമായി കോഹ് ലിയും 53 റണ്‍സുമായി രഹാനെയുമായിരുന്നു ക്രീസിൽ. എന്നാൽ, നാലാം ദിനത്തിന്റെ തുടക്കത്തിൽതന്നെ കോഹ്ലിയെ റോസ്ടണ്‍ ചേസ് മടക്കി.
സ്കോർ: ഇന്ത്യ 297, ഏഴിന് 343 ഡിക്ലയേർഡ്. വെസ്റ്റ് ഇൻഡീസ് 222.