തൃശൂർ: നമ്മുടെ നാട്ടുകാരനു വിദേശരാജ്യത്തു പന്തുതട്ടാൻ അവസരം ലഭിച്ചാൽ നിങ്ങളെന്തു ചെയ്യും? കൈമെയ് മറന്നു സഹായിക്കും എന്നു പറയുന്നവരിലേക്ക് ഓടിയെത്തുകയാണ് ആദർശിന്റെ ഈ സന്തോഷവാർത്ത.
സാധാരണ കളിയല്ല, ലോകകപ്പാണ്. അതും സെവൻസ് ഫുട്ബോൾ. കാൽപ്പന്തുകളിയുടെ പരമ്പരാഗത ശക്തികളിലൊന്നായ ഇറ്റലിയിലെ റോമിൽ അടുത്തമാസം 21 മുതൽ 30വരെയാണ് 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഫിഫ്-7 ലോകകപ്പ് നടക്കുക. ഫിഫ്-7 ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒമ്പതംഗ ടീമിൽ ഒരു മലയാളിയുമുണ്ട്. പാലക്കാട് പെരുവെമ്പ് ഈസ്റ്റ് വില്ലേജ് ത്രിനാഗേശ്വർ സ്ട്രീറ്റിലെ ആദർശ്.
കോയമ്പത്തൂർ എജെകെ കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് ഈ ഇരുപത്തിമൂന്നുകാരൻ. കോളജ് ടീമിലും അംഗമാണ്. ഈമാസം നാലിനു കോയമ്പത്തൂർ ശെൽവപുരം ക്രോസ്ബാർ ഫുട്ബോൾ വില്ലേജിലായിരുന്നു ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസ്. തമിഴ്നാട് ഫുട്ബോൾ സെവൻസ് അസോസിയേഷൻ നടത്തിയ ട്രയൽസിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം കളിക്കാർ പങ്കെടുത്തു. ഒമ്പതംഗ ഇന്ത്യൻ ടീമിലേക്കു സെലക്ഷൻ കിട്ടിയെങ്കിലും അതെങ്ങനെ യാഥാർഥ്യമാകും എന്നറിയാതെ വിഷമിക്കുകയാണ് ആദർശും കുടുംബവും.
ഫിഫ, ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ അഫിലിയേഷൻ ഇല്ലാത്ത സ്വതന്ത്ര സംഘടനയാണ് ഇന്ത്യൻ ഫുട്ബോൾ സെവൻസ് അസോസിയേഷൻ. അതുകൊണ്ടാണ് ഇത്തവണത്തെ സെലക്ഷൻ ട്രയൽസ് തമിഴ്നാട് ഘടകം ഏറ്റെടുത്തത്. അഫിലിയേഷനില്ലാത്തതിനാലും നല്ലൊരു മെഗാ സ്പോണ്സറെ കണ്ടെത്താനാകാത്തതും ഇന്ത്യൻ ടീമിനു വിനയായിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾ കണ്ടെത്തുന്ന മാർഗങ്ങളിലൂടെ മാത്രമാണ് ഇത്തവണത്തെ ലോകകപ്പ് ഇന്ത്യൻ ടീമിനു യാഥാർഥ്യമാകുക. സ്പോണ്സറെ കണ്ടെത്താനുള്ള ശ്രമം പൂർണമായും ഫലവത്തായിട്ടുമില്ല. ഇതിനിടെ ലോകകപ്പിലേക്കുള്ള സമയം ഞെരുങ്ങിയതോടെ വീസയടക്കമുള്ളവയ്ക്കു കളിക്കാർ തന്നെ പണം കണ്ടെത്തണമെന്ന നിർദേശമാണു ലഭിച്ചിട്ടുള്ളത്.
പണം കണ്ടെത്താനായില്ലെങ്കിൽ ആദർശ് ഉൾപ്പെടെയുള്ളവരുടെ ലോകകപ്പ് സ്വപ്നവും പൊലിയും. ഇനി വേണ്ടത് എല്ലാവരുടെയും സഹകരണമാണ്. വളരെയധികം കഷ്ടപ്പാടുകൾക്കു നടുവിലൂടെയാണ് ആദർശിന്റെ കുടുംബം നീങ്ങുന്നത്. അംഗപരിമിതിയുള്ള പിതാവ് ആനന്ദ്, വീട്ടമ്മയായ അമ്മ പങ്കജം, വിദ്യാർഥിയായ അഭിരാം എന്നിവരടങ്ങുന്നതാണു കുടുംബം. വീസയ്ക്കും താമസച്ചെലവിനുമായി വളരെയധികം പണം ചെലവാകും. എന്തു തന്നെയായാലും ലോകകപ്പ് കളിക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടരുതേ എന്നാണ് ആദർശിന്റെയും കുടുംബത്തിന്റെയും പ്രാർഥന. ഫുട്ബോളിനെ എന്നും മനസിൽ കൊണ്ടുനടക്കുന്ന മലയാളികൾ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാർഥിക്കും എന്നു തന്നെയാണ് ആദർശിന്റെ പ്രതീക്ഷ.
എം.വി. വസന്ത്
സാധാരണ കളിയല്ല, ലോകകപ്പാണ്. അതും സെവൻസ് ഫുട്ബോൾ. കാൽപ്പന്തുകളിയുടെ പരമ്പരാഗത ശക്തികളിലൊന്നായ ഇറ്റലിയിലെ റോമിൽ അടുത്തമാസം 21 മുതൽ 30വരെയാണ് 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഫിഫ്-7 ലോകകപ്പ് നടക്കുക. ഫിഫ്-7 ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒമ്പതംഗ ടീമിൽ ഒരു മലയാളിയുമുണ്ട്. പാലക്കാട് പെരുവെമ്പ് ഈസ്റ്റ് വില്ലേജ് ത്രിനാഗേശ്വർ സ്ട്രീറ്റിലെ ആദർശ്.
കോയമ്പത്തൂർ എജെകെ കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് ഈ ഇരുപത്തിമൂന്നുകാരൻ. കോളജ് ടീമിലും അംഗമാണ്. ഈമാസം നാലിനു കോയമ്പത്തൂർ ശെൽവപുരം ക്രോസ്ബാർ ഫുട്ബോൾ വില്ലേജിലായിരുന്നു ഇന്ത്യൻ ടീം സെലക്ഷൻ ട്രയൽസ്. തമിഴ്നാട് ഫുട്ബോൾ സെവൻസ് അസോസിയേഷൻ നടത്തിയ ട്രയൽസിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം കളിക്കാർ പങ്കെടുത്തു. ഒമ്പതംഗ ഇന്ത്യൻ ടീമിലേക്കു സെലക്ഷൻ കിട്ടിയെങ്കിലും അതെങ്ങനെ യാഥാർഥ്യമാകും എന്നറിയാതെ വിഷമിക്കുകയാണ് ആദർശും കുടുംബവും.
ഫിഫ, ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ അഫിലിയേഷൻ ഇല്ലാത്ത സ്വതന്ത്ര സംഘടനയാണ് ഇന്ത്യൻ ഫുട്ബോൾ സെവൻസ് അസോസിയേഷൻ. അതുകൊണ്ടാണ് ഇത്തവണത്തെ സെലക്ഷൻ ട്രയൽസ് തമിഴ്നാട് ഘടകം ഏറ്റെടുത്തത്. അഫിലിയേഷനില്ലാത്തതിനാലും നല്ലൊരു മെഗാ സ്പോണ്സറെ കണ്ടെത്താനാകാത്തതും ഇന്ത്യൻ ടീമിനു വിനയായിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾ കണ്ടെത്തുന്ന മാർഗങ്ങളിലൂടെ മാത്രമാണ് ഇത്തവണത്തെ ലോകകപ്പ് ഇന്ത്യൻ ടീമിനു യാഥാർഥ്യമാകുക. സ്പോണ്സറെ കണ്ടെത്താനുള്ള ശ്രമം പൂർണമായും ഫലവത്തായിട്ടുമില്ല. ഇതിനിടെ ലോകകപ്പിലേക്കുള്ള സമയം ഞെരുങ്ങിയതോടെ വീസയടക്കമുള്ളവയ്ക്കു കളിക്കാർ തന്നെ പണം കണ്ടെത്തണമെന്ന നിർദേശമാണു ലഭിച്ചിട്ടുള്ളത്.
പണം കണ്ടെത്താനായില്ലെങ്കിൽ ആദർശ് ഉൾപ്പെടെയുള്ളവരുടെ ലോകകപ്പ് സ്വപ്നവും പൊലിയും. ഇനി വേണ്ടത് എല്ലാവരുടെയും സഹകരണമാണ്. വളരെയധികം കഷ്ടപ്പാടുകൾക്കു നടുവിലൂടെയാണ് ആദർശിന്റെ കുടുംബം നീങ്ങുന്നത്. അംഗപരിമിതിയുള്ള പിതാവ് ആനന്ദ്, വീട്ടമ്മയായ അമ്മ പങ്കജം, വിദ്യാർഥിയായ അഭിരാം എന്നിവരടങ്ങുന്നതാണു കുടുംബം. വീസയ്ക്കും താമസച്ചെലവിനുമായി വളരെയധികം പണം ചെലവാകും. എന്തു തന്നെയായാലും ലോകകപ്പ് കളിക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടരുതേ എന്നാണ് ആദർശിന്റെയും കുടുംബത്തിന്റെയും പ്രാർഥന. ഫുട്ബോളിനെ എന്നും മനസിൽ കൊണ്ടുനടക്കുന്ന മലയാളികൾ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാർഥിക്കും എന്നു തന്നെയാണ് ആദർശിന്റെ പ്രതീക്ഷ.
എം.വി. വസന്ത്