കോൽക്കത്ത: നീണ്ട 22 വർഷത്തെ മലയാളികളുടെ കാത്തിരിപ്പിനു വിരാമമിട്ട് ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം കേരളക്കരയിലേക്ക്. 129-ാം ഡ്യൂറൻഡ് കപ്പ് കിരീടം കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സി സ്വന്തമാക്കി.
അതും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഇതാഹാസ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനെ അവരുടെ നാട്ടിൽചെന്ന് കീഴടക്കി. ഫൈനലിൽ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഗോകുലം, മോഹൻ ബഗാനെ തറപറ്റിച്ച് കിരീടത്തിൽ മുത്തമിട്ടത്. മോഹൻ ബഗാന്റെ ആർത്തിരന്പുന്ന ആരാധകക്കൂട്ടത്തെ നിശബ്ദമാക്കിയായിരുന്നു ഗോകുലത്തിന്റെ ശ്രീ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞത്. ചുവപ്പ് കാർഡിനെത്തുടർന്ന് അവസാന 10 മിനിറ്റ് ഗോകുലം പത്ത് പേരുമായാണ് കളിച്ചത്.
ജോസഫിന്റെ ഡബിൾ ഇംപാക്ട്
ലീഗ് റൗണ്ടിലെപോലെ ക്യാപ്റ്റൻ മാർക്കസ് ജോസഫ് ആണ് ഫൈനലിലും ഗോകുലത്തിന്റെ ഗോളടി യന്ത്രമായത്. ഗോകുലത്തിന്റെ രണ്ട് ഗോളും ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ താരമായ മാർക്കസ് ജോസഫിന്റെ വകയായിരുന്നു. 45+1ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 51-ാം മിനിറ്റിൽ നാച്ചോ സിംഗിന്റെ പാസിലൂടെയും മാർക്കസ് ജോസഫ് ബഗാന്റെ വല കുലുക്കി. ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ, ഹെൻറി കിസിക്കെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനൽറ്റിയാണ് മാർക്കസ് വലയിലാക്കിയത്. ടൂർണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. 64-ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോൾ. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാർട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിൽ ബഗാന്റെ ഗോൾ ശ്രമം തലനാരിഴയ്ക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നപ്പോൾ മൈതാനത്ത് ഗോകുലത്തിന്റെ താരങ്ങൾ അദ്ഭുത ജയത്തിന്റെ ആവേശത്തിരയുയർത്തി.
ചരിത്ര കിരീടം
ഡ്യൂറൻഡ് കപ്പ് പോരാട്ടത്തിൽ ഇത് രണ്ടാം തവണമാത്രമാണ് ഒരു കേരള ക്ലബ് കിരീടം നേടുന്നത്. 1997ൽ എഫ്സി കൊച്ചിനാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറൻഡ് കപ്പ് കൊണ്ടുവന്നത്. രണ്ട് പതിറ്റാണ്ടിനുശേഷം ഇപ്പോൾ ഗോകുലം കേരളയും. 1997ൽ എഫ്സി കൊച്ചിൻ കിരീടം നേടുന്പോഴും ഫൈനലിൽ മോഹൻ ബഗാനായിരുന്നു എതിരാളി.
ഡി ഗ്രൂപ്പിൽ തോൽവിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ 3-2നു കീഴടക്കിയാണ് ഫൈനലിലെത്തിയത്. ഈ കിരീട ജൈത്രയാത്രയിൽ ബംഗാളിലെ രണ്ട് ഇതിഹാസ ക്ലബ്ബുകളും ഗോകുലത്തിനു മുന്നിൽ മുട്ടുമടക്കിയെന്നതും ശ്രദ്ധേയം.
ഉബൈദും മാർക്കസും താരങ്ങൾ
ടൂർണമെന്റിന്റെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ഗോകുലം കേരള എഫ്സിയുടെ ഒന്നാം നന്പർ ഗോളിയായ സി.കെ. ഉബൈദിന്. ടൂർണമെന്റിലുടനീളം ഈ കണ്ണൂർ, കൂത്തുപറന്പ് സ്വദേശി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെമിയിൽ ഷൂട്ടൗട്ടിലും ഫൈനലിൽ ബഗാന്റെ ഗോൾശ്രമങ്ങൾക്കും ഉബൈദ് വിലങ്ങുതടിയായി.
11 ഗോൾ നേടിയ മാർക്കസ് ജോസഫാണ് ഗോൾ വേട്ടയിൽ മുന്നിലെത്തി ടൂർണമെന്റിന്റെ താരമായത്. ഗോകുലത്തിന്റെ എല്ലാ മത്സരങ്ങളിലും മാർക്കസ് ഗോൾ നേടി എന്നതും ശ്രദ്ധേയം.
അതും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഇതാഹാസ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനെ അവരുടെ നാട്ടിൽചെന്ന് കീഴടക്കി. ഫൈനലിൽ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഗോകുലം, മോഹൻ ബഗാനെ തറപറ്റിച്ച് കിരീടത്തിൽ മുത്തമിട്ടത്. മോഹൻ ബഗാന്റെ ആർത്തിരന്പുന്ന ആരാധകക്കൂട്ടത്തെ നിശബ്ദമാക്കിയായിരുന്നു ഗോകുലത്തിന്റെ ശ്രീ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞത്. ചുവപ്പ് കാർഡിനെത്തുടർന്ന് അവസാന 10 മിനിറ്റ് ഗോകുലം പത്ത് പേരുമായാണ് കളിച്ചത്.
ജോസഫിന്റെ ഡബിൾ ഇംപാക്ട്
ലീഗ് റൗണ്ടിലെപോലെ ക്യാപ്റ്റൻ മാർക്കസ് ജോസഫ് ആണ് ഫൈനലിലും ഗോകുലത്തിന്റെ ഗോളടി യന്ത്രമായത്. ഗോകുലത്തിന്റെ രണ്ട് ഗോളും ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ താരമായ മാർക്കസ് ജോസഫിന്റെ വകയായിരുന്നു. 45+1ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 51-ാം മിനിറ്റിൽ നാച്ചോ സിംഗിന്റെ പാസിലൂടെയും മാർക്കസ് ജോസഫ് ബഗാന്റെ വല കുലുക്കി. ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ, ഹെൻറി കിസിക്കെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനൽറ്റിയാണ് മാർക്കസ് വലയിലാക്കിയത്. ടൂർണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. 64-ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോൾ. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാർട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റിൽ ബഗാന്റെ ഗോൾ ശ്രമം തലനാരിഴയ്ക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നപ്പോൾ മൈതാനത്ത് ഗോകുലത്തിന്റെ താരങ്ങൾ അദ്ഭുത ജയത്തിന്റെ ആവേശത്തിരയുയർത്തി.
ചരിത്ര കിരീടം
ഡ്യൂറൻഡ് കപ്പ് പോരാട്ടത്തിൽ ഇത് രണ്ടാം തവണമാത്രമാണ് ഒരു കേരള ക്ലബ് കിരീടം നേടുന്നത്. 1997ൽ എഫ്സി കൊച്ചിനാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറൻഡ് കപ്പ് കൊണ്ടുവന്നത്. രണ്ട് പതിറ്റാണ്ടിനുശേഷം ഇപ്പോൾ ഗോകുലം കേരളയും. 1997ൽ എഫ്സി കൊച്ചിൻ കിരീടം നേടുന്പോഴും ഫൈനലിൽ മോഹൻ ബഗാനായിരുന്നു എതിരാളി.
ഡി ഗ്രൂപ്പിൽ തോൽവിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ 3-2നു കീഴടക്കിയാണ് ഫൈനലിലെത്തിയത്. ഈ കിരീട ജൈത്രയാത്രയിൽ ബംഗാളിലെ രണ്ട് ഇതിഹാസ ക്ലബ്ബുകളും ഗോകുലത്തിനു മുന്നിൽ മുട്ടുമടക്കിയെന്നതും ശ്രദ്ധേയം.
ഉബൈദും മാർക്കസും താരങ്ങൾ
ടൂർണമെന്റിന്റെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ഗോകുലം കേരള എഫ്സിയുടെ ഒന്നാം നന്പർ ഗോളിയായ സി.കെ. ഉബൈദിന്. ടൂർണമെന്റിലുടനീളം ഈ കണ്ണൂർ, കൂത്തുപറന്പ് സ്വദേശി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെമിയിൽ ഷൂട്ടൗട്ടിലും ഫൈനലിൽ ബഗാന്റെ ഗോൾശ്രമങ്ങൾക്കും ഉബൈദ് വിലങ്ങുതടിയായി.
11 ഗോൾ നേടിയ മാർക്കസ് ജോസഫാണ് ഗോൾ വേട്ടയിൽ മുന്നിലെത്തി ടൂർണമെന്റിന്റെ താരമായത്. ഗോകുലത്തിന്റെ എല്ലാ മത്സരങ്ങളിലും മാർക്കസ് ഗോൾ നേടി എന്നതും ശ്രദ്ധേയം.