നോർത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ പിടിമുറുക്കാനൊരുങ്ങി ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സിനു പുറത്തായ ഇന്ത്യ ആതിഥേയരെ 222ൽ ഒതുക്കി 75 റണ്‍സ് ലീഡ് സ്വന്തമാക്കി.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
റിക്കാർഡിൽ ബുംറ
വെസ്റ്റ് ഇൻഡീസിന്റെ ഡാരെൻ ബ്രാവോയെ പുറത്താക്കിയതോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും ഇതോടൊപ്പം ബുംറ സ്വന്തം പേരിനൊപ്പം കുറിച്ചു. ഒപ്പം ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസർ എന്ന നേട്ടവും സ്വന്തമാക്കി.
2465 പന്തിൽ നിന്നാണ് ബുംറ 50 വിക്കറ്റ് പൂർത്തിയാക്കിയത്. 2597 പന്തിൽനിന്ന് ഈ നേട്ടത്തിലെത്തിയ സ്പിന്നറായ ആർ. അശ്വിനെയാണ് ബുംറ മറികടന്നത്. മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റിക്കാർഡും ബുംറ നേടി. 11 ടെസ്റ്റിൽ നിന്നാണ് ബുറയുടെ നേട്ടം.
ക്രോസ് സീമുമായി ഇഷാന്ത്
ക്രോസ് സീമുമായി പേസർ ഇഷാന്ത് ശർമ രണ്ടാം ദിനത്തിന്റെ അവസാന മണിക്കൂറിൽ നടത്തിയ ബൗളിംഗ് ആക്രമണമാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിൽനിന്ന് എട്ടിന് 179ലേക്ക് അതോടെ ആതിഥേയർ കൂപ്പുകുത്തി. രണ്ട് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇഷാന്ത് തരംഗം സൃഷ്ടിച്ചത്. മഴയെത്തുടർന്ന് ഈർപ്പം നിറഞ്ഞ പിച്ചിൽനിന്ന് പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ഒന്നും ലഭിച്ചില്ല. അതോടെ ക്രോസ് സീം പരീക്ഷിക്കാൻ ജസ്പ്രീത് ബുംറ ഉപദേശിക്കുകയായിരുന്നു- ഇഷാന്ത് പറഞ്ഞു.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. 33 റണ്‍സ്കൂടി ചേർക്കാനേ ഇന്ത്യ അവരെ അനുവദിച്ചുള്ളൂ. 39 റണ്‍സ് എടുത്ത ജേസണ്‍ ഹോൾഡറെ മുഹമ്മദ് ഷാമിയും മിഗ്വേൽ കമ്മിൻസിനെ പൂജ്യത്തിന് രവീന്ദ്ര ജഡേജയും പുറത്താക്കി വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു. ഇന്ത്യക്കായി ഇഷാന്ത് ശർമ 43 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷാമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
റിക്കാർഡിൽ ബുംറ
വെസ്റ്റ് ഇൻഡീസിന്റെ ഡാരെൻ ബ്രാവോയെ പുറത്താക്കിയതോടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും ഇതോടൊപ്പം ബുംറ സ്വന്തം പേരിനൊപ്പം കുറിച്ചു. ഒപ്പം ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസർ എന്ന നേട്ടവും സ്വന്തമാക്കി.
2465 പന്തിൽ നിന്നാണ് ബുംറ 50 വിക്കറ്റ് പൂർത്തിയാക്കിയത്. 2597 പന്തിൽനിന്ന് ഈ നേട്ടത്തിലെത്തിയ സ്പിന്നറായ ആർ. അശ്വിനെയാണ് ബുംറ മറികടന്നത്. മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റിക്കാർഡും ബുംറ നേടി. 11 ടെസ്റ്റിൽ നിന്നാണ് ബുറയുടെ നേട്ടം.
ക്രോസ് സീമുമായി ഇഷാന്ത്
ക്രോസ് സീമുമായി പേസർ ഇഷാന്ത് ശർമ രണ്ടാം ദിനത്തിന്റെ അവസാന മണിക്കൂറിൽ നടത്തിയ ബൗളിംഗ് ആക്രമണമാണ് വെസ്റ്റ് ഇൻഡീസിനെ തകർത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 എന്ന നിലയിൽനിന്ന് എട്ടിന് 179ലേക്ക് അതോടെ ആതിഥേയർ കൂപ്പുകുത്തി. രണ്ട് ഓവറിനുള്ളിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇഷാന്ത് തരംഗം സൃഷ്ടിച്ചത്. മഴയെത്തുടർന്ന് ഈർപ്പം നിറഞ്ഞ പിച്ചിൽനിന്ന് പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ഒന്നും ലഭിച്ചില്ല. അതോടെ ക്രോസ് സീം പരീക്ഷിക്കാൻ ജസ്പ്രീത് ബുംറ ഉപദേശിക്കുകയായിരുന്നു- ഇഷാന്ത് പറഞ്ഞു.