കൊച്ചി: കേരള ഫുട്ബോൾ ആരാധകർക്ക് ആഘോഷിക്കാൻ വക നല്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ആറാം എഡിഷന്റെ കിക്കോഫ് കൊച്ചിയിൽ നടക്കും. 2019-20 സീസണ് ഐഎസ്എൽ ഫിക്സ്ചർ ഇന്നലെ പ്രസിദ്ധപ്പെടുത്തി. ഒക്ടോബർ 20ന് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. വൈകുന്നേരം 7.30നാണ് മൽസരം.
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മൽസരം ഒക്ടോബർ 24ന് കൊച്ചിയിൽത്തന്നെയാണ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ഫെബ്രുവരി 23നാണ് ലീഗ് റൗണ്ട് പോരാട്ടം അവസാനിക്കുക. അന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് പോരാട്ടം. നിലവിലെ ചാന്പ്യന്മാരായ ബംഗളൂരു എഫ്സിയുടെ ആദ്യ മത്സരം ഒക്ടോബർ 21ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേയാണ്.
ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങൾ. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്ന കഴിഞ്ഞ വർഷത്തെ രീതിക്ക് വിപരീതമായി മിക്ക ദിവസങ്ങളിലും തുടർച്ചയായി ഈ സീസണിൽ മത്സരമുണ്ട്.
ലീഗ് ഘട്ടത്തിൽ ആകെ 90 മൽസരങ്ങളാണ് നടക്കുക. എല്ലാ മത്സരങ്ങളും രാത്രി 7.30നാണ്. നവംബർ 11 മുതൽ 22വരെ ഇടവേളയായിരിക്കും. രാജ്യാന്തര മൽസരങ്ങളുള്ളതിനാലാണ് ഈ സമയത്ത് ഇടവേള. എല്ലാ മത്സരങ്ങളുടെയും വേദികൾ പ്രഖ്യാപിച്ചിട്ടില്ല. ചില ടീമുകൾ പഴയ തട്ടകം മാറുന്നതിനാലാണിത്. പ്ലേ ഓഫ്, ഫൈനൽ തീയതിയും പിന്നീടു മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.
ഡൈനാമോസും പൂനയും
ലീഗിൽ ആകെയുള്ളത് 10 ടീമുകളാണ്. അതിൽ രണ്ട് ടീമുകൾ ആസ്ഥാനവും പേരും മാറ്റാനുള്ള തയാറെടുപ്പിലാണ്. ഡൽഹി ഡൈനാമോസും എഫ്സി പൂന സിറ്റിയുമാണവ. ഡൈനാമോസ് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഒഡീഷ എഫ്സി എന്ന പേര് സ്വീകരിക്കാനും അവർ ഒരുങ്ങുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിയാണ് നാടുവിടാൻ ഡൈനാമോസിനെ നിർബന്ധിതമാക്കുന്നത്. ഒഡീഷ എഫ്സി എന്നായിരിക്കും പേരുമാറ്റമെന്നും വാർത്തകൾ വന്നിരുന്നു.
എഫ്സി പൂന സിറ്റി ഹൈദരാബാദിലേക്കു പറിച്ചുനടപ്പെടുമെന്നാണ് സൂചനകൾ. കളിക്കാർക്ക് പ്രതിഫലം നല്കുന്നില്ലെന്നതുൾപ്പെടെയുള്ള വാർത്തകൾ ക്ലബ്ബിനുള്ളിൽനിന്ന് പുറത്തുവന്നിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മൽസരം ഒക്ടോബർ 24ന് കൊച്ചിയിൽത്തന്നെയാണ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. ഫെബ്രുവരി 23നാണ് ലീഗ് റൗണ്ട് പോരാട്ടം അവസാനിക്കുക. അന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് പോരാട്ടം. നിലവിലെ ചാന്പ്യന്മാരായ ബംഗളൂരു എഫ്സിയുടെ ആദ്യ മത്സരം ഒക്ടോബർ 21ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരേയാണ്.
ഓരോ ടീമിനും 18 റൗണ്ട് മത്സരങ്ങൾ. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്ന കഴിഞ്ഞ വർഷത്തെ രീതിക്ക് വിപരീതമായി മിക്ക ദിവസങ്ങളിലും തുടർച്ചയായി ഈ സീസണിൽ മത്സരമുണ്ട്.
ലീഗ് ഘട്ടത്തിൽ ആകെ 90 മൽസരങ്ങളാണ് നടക്കുക. എല്ലാ മത്സരങ്ങളും രാത്രി 7.30നാണ്. നവംബർ 11 മുതൽ 22വരെ ഇടവേളയായിരിക്കും. രാജ്യാന്തര മൽസരങ്ങളുള്ളതിനാലാണ് ഈ സമയത്ത് ഇടവേള. എല്ലാ മത്സരങ്ങളുടെയും വേദികൾ പ്രഖ്യാപിച്ചിട്ടില്ല. ചില ടീമുകൾ പഴയ തട്ടകം മാറുന്നതിനാലാണിത്. പ്ലേ ഓഫ്, ഫൈനൽ തീയതിയും പിന്നീടു മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.
ഡൈനാമോസും പൂനയും
ലീഗിൽ ആകെയുള്ളത് 10 ടീമുകളാണ്. അതിൽ രണ്ട് ടീമുകൾ ആസ്ഥാനവും പേരും മാറ്റാനുള്ള തയാറെടുപ്പിലാണ്. ഡൽഹി ഡൈനാമോസും എഫ്സി പൂന സിറ്റിയുമാണവ. ഡൈനാമോസ് ഒഡീഷയിലെ ഭുവനേശ്വറിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഒഡീഷ എഫ്സി എന്ന പേര് സ്വീകരിക്കാനും അവർ ഒരുങ്ങുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിയാണ് നാടുവിടാൻ ഡൈനാമോസിനെ നിർബന്ധിതമാക്കുന്നത്. ഒഡീഷ എഫ്സി എന്നായിരിക്കും പേരുമാറ്റമെന്നും വാർത്തകൾ വന്നിരുന്നു.
എഫ്സി പൂന സിറ്റി ഹൈദരാബാദിലേക്കു പറിച്ചുനടപ്പെടുമെന്നാണ് സൂചനകൾ. കളിക്കാർക്ക് പ്രതിഫലം നല്കുന്നില്ലെന്നതുൾപ്പെടെയുള്ള വാർത്തകൾ ക്ലബ്ബിനുള്ളിൽനിന്ന് പുറത്തുവന്നിരുന്നു.