തുടർച്ചയായി കൃഷിനാശം നേരിടുന്ന കർഷകർക്കു കൈത്താങ്ങേകാൻ സർക്കാരും ബാങ്കുകളും അമാന്തിക്കരുത്
തുടർച്ചയായി രണ്ടുവർഷം കടുത്ത കൃഷിനാശത്തിനിരയായ കേരളത്തിലെ കർഷകരെ കരകയറ്റാൻ ചെറിയ സഹായമൊന്നും മതിയാവില്ല. കഴിഞ്ഞ വർഷത്തെ മഹാപ്രളയം വരുത്തിവച്ച വിനാശത്തിൽനിന്നു കരപറ്റുംമുന്പാണു വീണ്ടുമൊരു പേമാരിയും ഉരുൾപൊട്ടലും കേരളത്തെ വിഴുങ്ങിയത്. നൂറിലേറെപ്പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇവരിലേറെയും ചെറുകിട കർഷകരും തൊഴിലാളികളുമാണ്. പ്രധാനമായും കാർഷികമേഖലയിലാണു നാശമുണ്ടായത്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ കൃഷികളൊന്നും ശേഷിക്കുന്നില്ല. വീടുകൾ നിന്ന ചില സ്ഥലങ്ങൾ അപ്പാടെ അപ്രത്യക്ഷമായി. തദ്ദേശവാസികൾ സൂക്ഷിച്ചുവച്ചിരുന്ന വസ്തുക്കളും രേഖകളുമെല്ലാം എന്നേക്കുമായി നഷ്ടപ്പെട്ടു. ആ പ്രദേശങ്ങളിൽ ജീവനോടെ ശേഷിക്കുന്നവർ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. അതിൽ ഏറ്റവും പ്രധാനമാണു ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ്. വായ്പയെടുത്തവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ നഷ്ടപ്പെട്ടെങ്കിലും ബാങ്കുകളിൽ ഈ വായ്പകളുടെ കണക്കുകൾ ഭദ്രമാണ്. അതുകൊണ്ടുതന്നെ, മണ്ണിനടിയിലായവർക്കുപോലും ജപ്തി നോട്ടീസ് വന്നാൽ അദ്ഭുതപ്പെടേണ്ട.
സംസ്ഥാനത്തു വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തിൽ, കർഷകരെടുത്തിരുന്ന വായ്പകളുടെ മോറട്ടോറിയം ദീർഘിപ്പിക്കുന്നതിനു റിസർവ് ബാങ്കിന്റെ അനുമതി വേണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) കഴിഞ്ഞ ദിവസം വ്യക്തമാക്കി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മോറട്ടോറിയത്തിന്റെ കാലാവധിക്കുള്ളിൽത്തന്നെയാണു വീണ്ടുമൊരു പ്രളയവും കൃഷിനാശവും സംഭവിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം അഭൂതപൂർവമാണ്. ഈ സവിശേഷ സാഹചര്യം മനസിലാക്കി മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നതിനു വായ്പാ പുനഃക്രമീകരണം നടത്തേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾക്കു ശേഷമേ തീരുമാനമെടുക്കാൻ കഴിയൂഎന്നാണു എസ്എൽബിസി ചെയർമാനും കൺവീനറും പറയുന്നത്. ഇവിടെയാണു കഴിഞ്ഞ വർഷത്തെ അനുഭവം ആവർത്തിക്കാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടത്.
മോറട്ടോറിയം കാലാവധി 2019 ഡിസംബർ 31 വരെ നീട്ടണമെന്നു സർക്കാർ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും അഭ്യർഥിച്ചിട്ടും കഴിഞ്ഞ തവണ ആദ്യ മോറട്ടോറിയം കാലാവധി അവസാനിച്ച ജൂലൈ 31 വരെ ഇതു സംബന്ധിച്ച് ഉത്തരവുണ്ടായില്ല. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തി റിസർവ് ബാങ്ക് ഗവർണറെ കണ്ടും കാലാവധി ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീടുണ്ടായ ഇടപെടലുകളിലൂടെ ഡിസംബർ 31 വരെ കാലാവധി നീട്ടിക്കിട്ടി. അത്രയും ആശ്വാസം. എന്നാൽ, ഇത്തരം കാര്യങ്ങളിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
ബാങ്കുകാരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വായ്പ പുനഃക്രമീകരിക്കുന്നതിനു കർഷകരും അപേക്ഷ നൽകണം. കഴിഞ്ഞ വർഷം സംസ്ഥാനത്തു മൊത്തം 76 ലക്ഷം കർഷകരാണു കാർഷിക വായ്പയെടുത്തത്. ഇതിൽ 1.25 ലക്ഷം പേർ മാത്രമാണു ജൂലൈ 31ന് വായ്പ പുനഃക്രമീകരിക്കാൻ അപേക്ഷ നൽകിയത്. മോറട്ടോറിയം കാലാവധി എസ്എൽബിസി സ്വന്തം തീരുമാനപ്രകാരം നീട്ടിനൽകിയാൽ വായ്പ പുനഃക്രമീകരണത്തിന് അപേക്ഷ നൽകിയവർക്കു മാത്രമേ കാലാവധി ദീർഘിപ്പിക്കൽ ബാധകമാകൂ എന്നായിരുന്നു അന്നു നൽകിയ വിശദീകരണം. ഇതേ സാഹചര്യം ഇപ്പോഴുമുണ്ടാകും.
ഇത്തവണ പ്രളയവും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകുന്നതിനു മുന്പുതന്നെ ഡിസംബർ 31 വരെ നീട്ടിയ കാലാവധി വീണ്ടും ഒരിക്കൽക്കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാന സർക്കാർ റിസർവ് ബാങ്ക് മുന്പാകെ വച്ചിരുന്നു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നിവേദനം കൃഷിമന്ത്രി റിസർവ് ബാങ്ക് ആസ്ഥാനത്തെത്തി നേരിട്ടു കൈമാറി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കാർഷിക വായ്പകൾക്കും കാർഷികേതര വായ്പകൾക്കും മോറട്ടോറിയം ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. കാർഷിക വായ്പകളെ കിട്ടാക്കടമായി കണക്കാക്കുന്നതിൽനിന്നൊഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലൊന്നും അനുകൂല നടപടി ഉണ്ടായിട്ടില്ല.
മറ്റു മേഖലകളിലെ കിട്ടാക്കടവുമായി താരതമ്യപ്പെടുത്തുന്പോൾ കാർഷിക മേഖലയിലെ കിട്ടാക്കടം തീർത്തും കുറവാണ്. കർഷകർ തങ്ങളുടെ ചെറിയ വായ്പ എങ്ങനെയും തിരിച്ചടയ്ക്കുന്പോൾ വൻ ബിസിനസുകാർ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാതെ മുങ്ങുന്നു. കോർപറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ കാർഷിക കടാശ്വാസത്തിനു യാതൊരു നടപടിയുമുണ്ടായില്ലെന്നു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.
വായ്പാ പുനഃക്രമീകരണത്തിനു റിസർവ് ബാങ്ക് അനുമതി ഒഴിച്ചുകൂടാനാവാത്തതാണ്. ഇല്ലെങ്കിൽ അതു പലതരത്തിലുള്ള സാങ്കേതികപ്രശ്നങ്ങൾ ബാങ്കുകൾക്കുളവാക്കും. ഹൗസിംഗ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നോക്കവിഭാഗ വികസന കോർപറേഷൻ, സഹകരണബാങ്കുകൾ, റവന്യു റിക്കവറി ആക്ട് 1968, 71-ാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്നെടുത്തിട്ടുള്ള കാർഷിക വായ്പകൾ ഉൾപ്പെടെയുള്ള വിവിധ വായ്പകളുടെ ജപ്തി നടപടികൾക്കു കഴിഞ്ഞ വർഷം മഹാപ്രളയത്തെത്തുടർന്നു മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയദുരന്തം ആവർത്തിച്ച സാഹചര്യത്തിൽ ആ വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടണം.
പ്രളയബാധിത വില്ലേജുകൾ ഏതൊക്കെയെന്നു രേഖപ്പെടുത്തി റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ബാങ്കുകളുടെ ആശ്വാസനടപടി ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം ചേർന്ന ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ അതനുസരിച്ചു ബാങ്കേഴ്സ് സമിതിക്കു തീരുമാനമെടുക്കാനാവൂ.
സ്വർണപ്പണയത്തിന്മേലുള്ള കാർഷിക വായ്പകൾക്കു നിയന്ത്രണം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചതു വലിയ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തു സ്വർണപ്പണയത്തിലുള്ള വായ്പകൾക്ക് ഇതുവരെ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് എസ്എൽബിസി വ്യക്തമാക്കിയിരിക്കുന്നത് ആശ്വാസകരമാണ്. ഈ വായ്പയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് നിർബന്ധിതമാക്കിയിട്ടില്ല. വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കു മൂന്നു ലക്ഷം രൂപവരെ നാലു ശതമാനം പലിശനിരക്കിൽ വായ്പ തുടർന്നും ലഭിക്കും. ഇത്തരം കാര്യങ്ങളിൽ കർഷകർ ശ്രദ്ധ പുലർത്തട്ടെ. കാർഷികമേഖലയ്ക്ക് എങ്ങനെ കൈത്താങ്ങുകൾ നൽകാനാകുമെന്നു സർക്കാരും ബാങ്കുകളും ആത്മാർഥമായി ചിന്തിക്കണം.
തുടർച്ചയായി രണ്ടുവർഷം കടുത്ത കൃഷിനാശത്തിനിരയായ കേരളത്തിലെ കർഷകരെ കരകയറ്റാൻ ചെറിയ സഹായമൊന്നും മതിയാവില്ല. കഴിഞ്ഞ വർഷത്തെ മഹാപ്രളയം വരുത്തിവച്ച വിനാശത്തിൽനിന്നു കരപറ്റുംമുന്പാണു വീണ്ടുമൊരു പേമാരിയും ഉരുൾപൊട്ടലും കേരളത്തെ വിഴുങ്ങിയത്. നൂറിലേറെപ്പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇവരിലേറെയും ചെറുകിട കർഷകരും തൊഴിലാളികളുമാണ്. പ്രധാനമായും കാർഷികമേഖലയിലാണു നാശമുണ്ടായത്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ കൃഷികളൊന്നും ശേഷിക്കുന്നില്ല. വീടുകൾ നിന്ന ചില സ്ഥലങ്ങൾ അപ്പാടെ അപ്രത്യക്ഷമായി. തദ്ദേശവാസികൾ സൂക്ഷിച്ചുവച്ചിരുന്ന വസ്തുക്കളും രേഖകളുമെല്ലാം എന്നേക്കുമായി നഷ്ടപ്പെട്ടു. ആ പ്രദേശങ്ങളിൽ ജീവനോടെ ശേഷിക്കുന്നവർ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. അതിൽ ഏറ്റവും പ്രധാനമാണു ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ്. വായ്പയെടുത്തവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ നഷ്ടപ്പെട്ടെങ്കിലും ബാങ്കുകളിൽ ഈ വായ്പകളുടെ കണക്കുകൾ ഭദ്രമാണ്. അതുകൊണ്ടുതന്നെ, മണ്ണിനടിയിലായവർക്കുപോലും ജപ്തി നോട്ടീസ് വന്നാൽ അദ്ഭുതപ്പെടേണ്ട.
സംസ്ഥാനത്തു വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തിൽ, കർഷകരെടുത്തിരുന്ന വായ്പകളുടെ മോറട്ടോറിയം ദീർഘിപ്പിക്കുന്നതിനു റിസർവ് ബാങ്കിന്റെ അനുമതി വേണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) കഴിഞ്ഞ ദിവസം വ്യക്തമാക്കി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മോറട്ടോറിയത്തിന്റെ കാലാവധിക്കുള്ളിൽത്തന്നെയാണു വീണ്ടുമൊരു പ്രളയവും കൃഷിനാശവും സംഭവിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം അഭൂതപൂർവമാണ്. ഈ സവിശേഷ സാഹചര്യം മനസിലാക്കി മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നതിനു വായ്പാ പുനഃക്രമീകരണം നടത്തേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾക്കു ശേഷമേ തീരുമാനമെടുക്കാൻ കഴിയൂഎന്നാണു എസ്എൽബിസി ചെയർമാനും കൺവീനറും പറയുന്നത്. ഇവിടെയാണു കഴിഞ്ഞ വർഷത്തെ അനുഭവം ആവർത്തിക്കാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടത്.
മോറട്ടോറിയം കാലാവധി 2019 ഡിസംബർ 31 വരെ നീട്ടണമെന്നു സർക്കാർ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും അഭ്യർഥിച്ചിട്ടും കഴിഞ്ഞ തവണ ആദ്യ മോറട്ടോറിയം കാലാവധി അവസാനിച്ച ജൂലൈ 31 വരെ ഇതു സംബന്ധിച്ച് ഉത്തരവുണ്ടായില്ല. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തി റിസർവ് ബാങ്ക് ഗവർണറെ കണ്ടും കാലാവധി ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീടുണ്ടായ ഇടപെടലുകളിലൂടെ ഡിസംബർ 31 വരെ കാലാവധി നീട്ടിക്കിട്ടി. അത്രയും ആശ്വാസം. എന്നാൽ, ഇത്തരം കാര്യങ്ങളിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
ബാങ്കുകാരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വായ്പ പുനഃക്രമീകരിക്കുന്നതിനു കർഷകരും അപേക്ഷ നൽകണം. കഴിഞ്ഞ വർഷം സംസ്ഥാനത്തു മൊത്തം 76 ലക്ഷം കർഷകരാണു കാർഷിക വായ്പയെടുത്തത്. ഇതിൽ 1.25 ലക്ഷം പേർ മാത്രമാണു ജൂലൈ 31ന് വായ്പ പുനഃക്രമീകരിക്കാൻ അപേക്ഷ നൽകിയത്. മോറട്ടോറിയം കാലാവധി എസ്എൽബിസി സ്വന്തം തീരുമാനപ്രകാരം നീട്ടിനൽകിയാൽ വായ്പ പുനഃക്രമീകരണത്തിന് അപേക്ഷ നൽകിയവർക്കു മാത്രമേ കാലാവധി ദീർഘിപ്പിക്കൽ ബാധകമാകൂ എന്നായിരുന്നു അന്നു നൽകിയ വിശദീകരണം. ഇതേ സാഹചര്യം ഇപ്പോഴുമുണ്ടാകും.
ഇത്തവണ പ്രളയവും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകുന്നതിനു മുന്പുതന്നെ ഡിസംബർ 31 വരെ നീട്ടിയ കാലാവധി വീണ്ടും ഒരിക്കൽക്കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാന സർക്കാർ റിസർവ് ബാങ്ക് മുന്പാകെ വച്ചിരുന്നു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നിവേദനം കൃഷിമന്ത്രി റിസർവ് ബാങ്ക് ആസ്ഥാനത്തെത്തി നേരിട്ടു കൈമാറി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കാർഷിക വായ്പകൾക്കും കാർഷികേതര വായ്പകൾക്കും മോറട്ടോറിയം ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം. കാർഷിക വായ്പകളെ കിട്ടാക്കടമായി കണക്കാക്കുന്നതിൽനിന്നൊഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലൊന്നും അനുകൂല നടപടി ഉണ്ടായിട്ടില്ല.
മറ്റു മേഖലകളിലെ കിട്ടാക്കടവുമായി താരതമ്യപ്പെടുത്തുന്പോൾ കാർഷിക മേഖലയിലെ കിട്ടാക്കടം തീർത്തും കുറവാണ്. കർഷകർ തങ്ങളുടെ ചെറിയ വായ്പ എങ്ങനെയും തിരിച്ചടയ്ക്കുന്പോൾ വൻ ബിസിനസുകാർ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാതെ മുങ്ങുന്നു. കോർപറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ കാർഷിക കടാശ്വാസത്തിനു യാതൊരു നടപടിയുമുണ്ടായില്ലെന്നു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.
വായ്പാ പുനഃക്രമീകരണത്തിനു റിസർവ് ബാങ്ക് അനുമതി ഒഴിച്ചുകൂടാനാവാത്തതാണ്. ഇല്ലെങ്കിൽ അതു പലതരത്തിലുള്ള സാങ്കേതികപ്രശ്നങ്ങൾ ബാങ്കുകൾക്കുളവാക്കും. ഹൗസിംഗ് ബോർഡ്, കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നോക്കവിഭാഗ വികസന കോർപറേഷൻ, സഹകരണബാങ്കുകൾ, റവന്യു റിക്കവറി ആക്ട് 1968, 71-ാം വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽനിന്നെടുത്തിട്ടുള്ള കാർഷിക വായ്പകൾ ഉൾപ്പെടെയുള്ള വിവിധ വായ്പകളുടെ ജപ്തി നടപടികൾക്കു കഴിഞ്ഞ വർഷം മഹാപ്രളയത്തെത്തുടർന്നു മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയദുരന്തം ആവർത്തിച്ച സാഹചര്യത്തിൽ ആ വായ്പകളുടെ മോറട്ടോറിയം കാലാവധി നീട്ടണം.
പ്രളയബാധിത വില്ലേജുകൾ ഏതൊക്കെയെന്നു രേഖപ്പെടുത്തി റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ബാങ്കുകളുടെ ആശ്വാസനടപടി ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസം ചേർന്ന ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ അതനുസരിച്ചു ബാങ്കേഴ്സ് സമിതിക്കു തീരുമാനമെടുക്കാനാവൂ.
സ്വർണപ്പണയത്തിന്മേലുള്ള കാർഷിക വായ്പകൾക്കു നിയന്ത്രണം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചതു വലിയ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തു സ്വർണപ്പണയത്തിലുള്ള വായ്പകൾക്ക് ഇതുവരെ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് എസ്എൽബിസി വ്യക്തമാക്കിയിരിക്കുന്നത് ആശ്വാസകരമാണ്. ഈ വായ്പയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് നിർബന്ധിതമാക്കിയിട്ടില്ല. വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കു മൂന്നു ലക്ഷം രൂപവരെ നാലു ശതമാനം പലിശനിരക്കിൽ വായ്പ തുടർന്നും ലഭിക്കും. ഇത്തരം കാര്യങ്ങളിൽ കർഷകർ ശ്രദ്ധ പുലർത്തട്ടെ. കാർഷികമേഖലയ്ക്ക് എങ്ങനെ കൈത്താങ്ങുകൾ നൽകാനാകുമെന്നു സർക്കാരും ബാങ്കുകളും ആത്മാർഥമായി ചിന്തിക്കണം.