മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും എം.എസ്. ധോണി വിരമിക്കേണ്ട സമയം അതിക്രമിച്ചെന്നും വിമർശനമുന്നയിച്ച മനോജ് തിവാരി തന്റെ വിമർശനങ്ങൾ വിഴുങ്ങി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നാണ് തിവാരിയുടെ പുതിയ നിലപാട്.
മുൻകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ധോണിക്ക് സെലക്ടർമാർ ഇപ്പോഴും ടീമിൽ സ്ഥാനം നൽകുന്നത്. ഇന്ത്യൻ ടീം ആരുടേയും സ്വകാര്യ സ്വത്തല്ല. രാജ്യത്തിനായി മികവുറ്റ പ്രകടനം പുറത്തെടുക്കാറുള്ള താരം തന്നെയാണ് ധോണി. ഇന്ത്യൻ ടീമിൽ ധോണിയുടെ സ്ഥാനത്തെ കുറിച്ച് സച്ചിൻ തെണ്ടുൽക്കർ പോലും സംശയമുന്നയിച്ചിരുന്നു. ധോണിക്ക് പിന്തുണ നൽകുന്നത് വിരാട് കോഹ്ലി മാത്രമാണ്. സെലക്ഷൻ കമ്മിറ്റി ധൈര്യം കാണിക്കേണ്ട സമയമാണിതെന്നും തിവാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.