+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്‌ലയിൽ കോഹ്‌ലി സ്റ്റാൻഡ്

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 11 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്
കോട്‌ലയിൽ കോഹ്‌ലി സ്റ്റാൻഡ്
ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 11 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്‍റെ ആദരം. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലെ ഒരു ഭാഗം ഇനി കോഹ്‌ലി സ്റ്റാൻഡ് എന്നാകും അറിയപ്പെടുക. ഡിഡിസിഎ പ്രസിഡന്‍റ് രജത് ശർമയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 12 നാകും ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

2008 ഓഗസ്റ്റ് 18 ന് ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിലൂടെയാണ് കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 77 ടെസ്റ്റും 239 ഏകദിനവും 70 ട്വന്‍റി-20യും ഡൽഹി താരം ഇതിനോടകം രാജ്യത്തിനായി കളിച്ചു. ഒരു പതിറ്റാണ്ടിനുള്ളിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്‌ലി നേടി.