ലണ്ടൻ: രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ജയത്തിനായി ഇംഗ്ലണ്ടിന്റെ ശക്തമായ പോരാട്ടം. ഓസ്ട്രേലിയയ്ക്കെതിരേ എട്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് അഞ്ചിന് 258 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. തകർപ്പൻ സെഞ്ചുറിയോടെ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിച്ചത്. സ്റ്റോക്സ് പുറത്താകാതെ 115 റണ്‍സ് നേടി. 267 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് 14 ഓവറിൽ 47 റണ്‍സ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. സ്കോർ: ഇംഗ്ലണ്ട് 258, അഞ്ചിന് 258 ഡിക്ലയേർഡ്. ഓസ്ട്രേലിയ 250, മൂന്നിന് 58*.
സ്മിത്തിന്റെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയ ഇരുപത്തഞ്ചുകാരനായ മാർനസ് ലബുഷെയ്ൻ രണ്ടാം ഇന്നിംഗ്സിൽ നാലാം നന്പറായി ക്രീസിലെത്തി.
ആർച്ചറിന്റെ ബൗണ്‍സർ ഹെൽമറ്റിൽ കൊണ്ട് ലബുഷെയ്നും നിലത്ത് വീണു. മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിനുശേഷമാണ് താരം ബാറ്റിംഗ് തുടർന്നത്.
സ്മിത്തിന്റെ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയ ഇരുപത്തഞ്ചുകാരനായ മാർനസ് ലബുഷെയ്ൻ രണ്ടാം ഇന്നിംഗ്സിൽ നാലാം നന്പറായി ക്രീസിലെത്തി.
ആർച്ചറിന്റെ ബൗണ്‍സർ ഹെൽമറ്റിൽ കൊണ്ട് ലബുഷെയ്നും നിലത്ത് വീണു. മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിനുശേഷമാണ് താരം ബാറ്റിംഗ് തുടർന്നത്.