തിരുവനന്തപുരം: അടുത്ത വർഷം നടക്കുന്ന ലോക, ഏഷ്യൻ ജൂണിയർ മീറ്റുകളിൽ പങ്കെടുക്കാനായുള്ള ഇന്ത്യൻ സംഘത്തെ തെരഞ്ഞെടുക്കാനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കായിക പ്രതിഭകൾക്കായി ഒരുക്കിയ പരിശീലന ക്യാന്പിൽ താരങ്ങളെത്തുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ മികച്ച വിജയം കൈവരിച്ച 61 പേരേയാണ് ക്യാന്പിലേക്ക് തെരഞ്ഞെടുത്തത്. തിരുവനന്തപുരം സായിയിലാണ് പരിശീലനം ക്രമീകരിച്ചത്.
മികച്ച പരിശീലന സൗകര്യമുൾപ്പെടെ ലഭിക്കുന്ന ഈ ക്യാന്പിലേക്ക് താരങ്ങൾ എത്താത്തതിൽ അന്പരന്നിരിക്കുകയാണ് കായികരംഗത്തെ വിദഗ്ധർ. ജൂലൈ 25ന് സായിയിൽ ആരംഭിച്ച ക്യാന്പിൽ 32 പേരാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 17 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്. റിപ്പോർട്ട് ചെയ്തവരിൽ തന്നെ പലരും പലകാരണങ്ങൾ പറഞ്ഞ് ക്യാന്പിൽ നിന്നും തിരികെ പോയി. കർണാടകത്തിൽനിന്നു രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ക്യാന്പിൽ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് നാല് ആണ്കുട്ടികളെത്തിയപ്പോൾ രണ്ട് പെണ്‍കുട്ടികളാണ് പരിശീലനത്തിനായി വന്നിട്ടുള്ളത്.
ജൂണിയർ തലത്തിൽ രാജ്യത്ത് മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളമാണ്. ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിയിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നുമുള്ളവരുമാണ്. എന്നാൽ, ക്യാന്പിൽ വളരെ കുറച്ച് കേരളാ താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള പല താരങ്ങളും ക്യാന്പിൽ റിപ്പോർട്ട് ചെയ്ത ശേഷം തിരികെ നാട്ടിലേക്ക് പോയി. എറണാകുളത്തു നിന്നുള്ള അഞ്ചു താരങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തശേഷം നാട്ടിലേക്ക് പോയത്. പാലക്കാട്ടു നിന്നുള്ള താരങ്ങളിലാരും ഇതുവരെ ക്യാന്പിൽ എത്തിച്ചേർന്നിട്ടില്ല.
ക്യാന്പുകളിലേക്ക് പലരും എത്തിച്ചേരാത്തതിനു കാരണമായി പറയുന്നത് നിലവിൽ തങ്ങൾ തുടരുന്ന പരിശീലന ക്രമങ്ങൾ താളം തെറ്റുമെന്നതാണ്. ഒപ്പം വരും മാസങ്ങളിൽ സംസ്ഥാനത്ത് റവന്യു ജില്ലാ തലം മുതലുള്ള മത്സരങ്ങൾ ആരംഭിക്കാനുമിരിക്കുകയാണ്. അത്തരത്തിലൊരു സാഹചര്യത്തിൽ പല കായികാധ്യാപകരും തങ്ങളുടെ താരങ്ങളെ ഈ പരിശീലന ക്യാന്പുകളിൽ അയയ്ക്കാൻ മടി കാണിക്കുന്നു. നാഷ്ണൽ സ്കൂൾസ്, ജൂണിയർ നാഷ്ണൽ, ഖേലോ ഇന്ത്യ എന്നിവയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തിയവരെയാണ് പരിശീലന ക്യാന്പിലേക്ക് സെലക്ട് ചെയ്തത്. ഏറ്റവും കുറഞ്ഞത് 50 പേരെങ്കിലും രണ്ടു മാസം നീണ്ടു നില്ക്കുന്ന ക്യാന്പിൽ എത്തിച്ചേരുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടൽ.
തോമസ് വർഗീസ്
മികച്ച പരിശീലന സൗകര്യമുൾപ്പെടെ ലഭിക്കുന്ന ഈ ക്യാന്പിലേക്ക് താരങ്ങൾ എത്താത്തതിൽ അന്പരന്നിരിക്കുകയാണ് കായികരംഗത്തെ വിദഗ്ധർ. ജൂലൈ 25ന് സായിയിൽ ആരംഭിച്ച ക്യാന്പിൽ 32 പേരാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 17 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്. റിപ്പോർട്ട് ചെയ്തവരിൽ തന്നെ പലരും പലകാരണങ്ങൾ പറഞ്ഞ് ക്യാന്പിൽ നിന്നും തിരികെ പോയി. കർണാടകത്തിൽനിന്നു രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ക്യാന്പിൽ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് നാല് ആണ്കുട്ടികളെത്തിയപ്പോൾ രണ്ട് പെണ്‍കുട്ടികളാണ് പരിശീലനത്തിനായി വന്നിട്ടുള്ളത്.
ജൂണിയർ തലത്തിൽ രാജ്യത്ത് മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കേരളമാണ്. ക്യാന്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിയിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നുമുള്ളവരുമാണ്. എന്നാൽ, ക്യാന്പിൽ വളരെ കുറച്ച് കേരളാ താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള പല താരങ്ങളും ക്യാന്പിൽ റിപ്പോർട്ട് ചെയ്ത ശേഷം തിരികെ നാട്ടിലേക്ക് പോയി. എറണാകുളത്തു നിന്നുള്ള അഞ്ചു താരങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തശേഷം നാട്ടിലേക്ക് പോയത്. പാലക്കാട്ടു നിന്നുള്ള താരങ്ങളിലാരും ഇതുവരെ ക്യാന്പിൽ എത്തിച്ചേർന്നിട്ടില്ല.
ക്യാന്പുകളിലേക്ക് പലരും എത്തിച്ചേരാത്തതിനു കാരണമായി പറയുന്നത് നിലവിൽ തങ്ങൾ തുടരുന്ന പരിശീലന ക്രമങ്ങൾ താളം തെറ്റുമെന്നതാണ്. ഒപ്പം വരും മാസങ്ങളിൽ സംസ്ഥാനത്ത് റവന്യു ജില്ലാ തലം മുതലുള്ള മത്സരങ്ങൾ ആരംഭിക്കാനുമിരിക്കുകയാണ്. അത്തരത്തിലൊരു സാഹചര്യത്തിൽ പല കായികാധ്യാപകരും തങ്ങളുടെ താരങ്ങളെ ഈ പരിശീലന ക്യാന്പുകളിൽ അയയ്ക്കാൻ മടി കാണിക്കുന്നു. നാഷ്ണൽ സ്കൂൾസ്, ജൂണിയർ നാഷ്ണൽ, ഖേലോ ഇന്ത്യ എന്നിവയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തിയവരെയാണ് പരിശീലന ക്യാന്പിലേക്ക് സെലക്ട് ചെയ്തത്. ഏറ്റവും കുറഞ്ഞത് 50 പേരെങ്കിലും രണ്ടു മാസം നീണ്ടു നില്ക്കുന്ന ക്യാന്പിൽ എത്തിച്ചേരുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടൽ.
തോമസ് വർഗീസ്