+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോൾട്ടിനെ മറികടക്കാൻ രമേശ്വർ ഗുർജാർ

ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടിനെ മറികടക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിൽ മധ്യപ്രദേശു
ബോൾട്ടിനെ മറികടക്കാൻ  രമേശ്വർ ഗുർജാർ
ഭോപ്പാൽ: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ടിനെ മറികടക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിൽ മധ്യപ്രദേശുകാരനായ രമേശ്വർ ഗുർജാർ. 100 മീറ്ററിൽ ജമൈക്കയുടെ സ്പ്രിന്‍ററായ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന റിക്കാർഡ് ശരിയായ പരിശീലനവും സാഹചര്യവും ലഭിച്ചാൽ മറികടക്കാമെന്നാണ് ഗുർജാർ പറയുന്നത്.

സംഭവം ചിരിച്ചുതള്ളേണ്ട. കാരണം, ഗുർജാർ എന്ന ശിവപുരി ജില്ലക്കാരൻ 100 മീറ്റർ 11 സെക്കൻഡിൽ ഫിനിഷ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായിട്ടുണ്ട്. കാലിൽ സ്പൈക്കുകൾ ഇല്ലാതെയാണ് ഗുർജാർ ഓടിയത്. ഈ വീഡിയോ കണ്ടശേഷം മധ്യപ്രദേശ് കായിക മന്ത്രി ജിതു പത് വാരി ഗുർജാറുമായി ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ശരിയായ പരിശീലനം ലഭിച്ചാൽ ബോൾട്ടിന്‍റെ റിക്കാർഡ് മറികടക്കാമെന്ന ശുഭാപ്തിവിശ്വാസം ഗുർജാർ പ്രകടിപ്പിച്ചത്.