തിരുവനന്തപുരം: ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ലീഗിൽ കളിച്ചതിന്റെ അനുഭവസന്പത്തുമായി കേരളത്തിന്റെ താരം പി.എസ്. ജീന ഇനി ഇന്ത്യൻ ക്യാന്പിലേക്ക്. അടുത്ത മാസം ബംഗളൂരുവിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്യാന്പിൽ ജീന ഇന്നു ചേരും.
ഓസ്ട്രേലിയയിലെ എൻബിഎൽ 1 ഡിവിഷനിൽ റിംഗ്വുഡ് ഹ്വാക്സ് ക്ലബ്ബിനു വേണ്ടി കളിക്കാനായി കഴിഞ്ഞ ജനുവരിയിലാണ് ജീന ഓസ്ട്രേലിയയിലേക്കു തിരിച്ചത്. ആറു മാസത്തിലേറെ നീണ്ട പ്രഫഷണൽ ബാസ്കറ്റ്ബോൾ അനുഭവങ്ങളുമായി ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോളിലെ ഒന്നാം നന്പർ താരമായ ഈ വയനാടുകാരി ഇനി ഏഷ്യ കപ്പിൽ ഇന്ത്യക്കു വേണ്ടി പോരാടാനിറങ്ങും.
ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ലീഗിലെ രണ്ടാമത്തെ മികച്ച ലീഗ് ആണ് എൻബിഎൽ 1. ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജീന ഏതാനും മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങി. അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള ലോകത്തിലെ മുൻനിര താരങ്ങൾ മത്സരിക്കാനിറങ്ങുന്ന ലീഗ് ആണിത്.
ഓസ്ട്രേലിയൻ പ്രഫഷണൽ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ താരമാണ് ജീന. ഇതിനു മുന്പ് മലയാളി താരമായിരുന്ന ഗീതു അന്ന ജോസ് കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ കളിക്കാനെത്തിയ റിംഗ് വുഡ് ഹ്വാക്സിനെതിരെ ഏതാനും പ്രദർശന മത്സരങ്ങളിൽ ജീന കളിച്ചിരുന്നു. ജീനയുടെ പ്രകടനം നിരീക്ഷിച്ച റിംഗ്വുഡ് കോച്ച് ആണ് ഓസ്ട്രേലിയയിൽ ക്ലബ്ബിനു വേണ്ടി കളിക്കാൻ അവസരം നൽകിയത്.
ഇന്ത്യയിൽനിന്നു തികച്ചും വ്യത്യസ്തവും പ്രഫഷണലുമായ പരിശീലന രീതികളാണ് ഓസ്ട്രേലിയയിലേതെന്ന് ജീന പറഞ്ഞു. ലോകത്തിലെ മികച്ച കളിക്കാർക്കൊപ്പം പരിശീലനം നടത്താനും മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചത് മികച്ച അനുഭവമാണെന്നും ജീന പറഞ്ഞു. ഓസ്ട്രേലിയയിൽ ബാസ്കറ്റ്ബോളിനു മികച്ച പശ്ചാത്തല സൗകര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തേ കളിച്ചു വളർന്നു വരാൻ അവസരമുണ്ട്. നാട്ടിലെന്പാടും ഏല്ലാ സൗകര്യങ്ങളോടും കൂടിയ ബാസ്കറ്റ് ബോൾ കോർട്ടുകളുണ്ട്. നിരവധി മത്സരങ്ങളുമുണ്ട്. ആഴ്ചയിൽ പരമാവധി നാലു സെഷനിൽ മാത്രമേ പരിശീലനമുണ്ടായിരുന്നുള്ളു. അതും രണ്ടര മണിക്കൂർ വരെ മാത്രം നീളുന്ന പരിശീലന ഷെഡ്യൂൾ. അതു കഠിനമായ പരിശീലനമാണ്. ബാക്കിയുള്ള സമയത്തു താരങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ സ്വന്തം നിലയിൽ പരിശീലിക്കാം. വീടും കാറും മറ്റ് സൗകര്യങ്ങളെല്ലാം താരങ്ങൾക്കു ക്ലബ്ബ് നൽകും.
കഴിഞ്ഞ തവണ ഏഷ്യൻ കപ്പിന്റെ ബി ഡിവിഷൻ ചാന്പ്യന്മാരായാണ് ഇന്ത്യ എ ഡിവിഷനിൽ കളിക്കാൻ യോഗ്യത നേടിയത്. അടുത്ത മാസം നടക്കുന്ന ഏഷ്യ കപ്പിൽ ഓസ്ട്രേലിയയിൽനിന്നു ലഭിച്ച പ്രഫഷണൽ അനുഭവങ്ങൾ ഇന്ത്യൻ ടീമിനു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ജീന.
സാബു ജോണ്
ഓസ്ട്രേലിയയിലെ എൻബിഎൽ 1 ഡിവിഷനിൽ റിംഗ്വുഡ് ഹ്വാക്സ് ക്ലബ്ബിനു വേണ്ടി കളിക്കാനായി കഴിഞ്ഞ ജനുവരിയിലാണ് ജീന ഓസ്ട്രേലിയയിലേക്കു തിരിച്ചത്. ആറു മാസത്തിലേറെ നീണ്ട പ്രഫഷണൽ ബാസ്കറ്റ്ബോൾ അനുഭവങ്ങളുമായി ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോളിലെ ഒന്നാം നന്പർ താരമായ ഈ വയനാടുകാരി ഇനി ഏഷ്യ കപ്പിൽ ഇന്ത്യക്കു വേണ്ടി പോരാടാനിറങ്ങും.
ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ലീഗിലെ രണ്ടാമത്തെ മികച്ച ലീഗ് ആണ് എൻബിഎൽ 1. ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജീന ഏതാനും മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങി. അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള ലോകത്തിലെ മുൻനിര താരങ്ങൾ മത്സരിക്കാനിറങ്ങുന്ന ലീഗ് ആണിത്.
ഓസ്ട്രേലിയൻ പ്രഫഷണൽ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ താരമാണ് ജീന. ഇതിനു മുന്പ് മലയാളി താരമായിരുന്ന ഗീതു അന്ന ജോസ് കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ കളിക്കാനെത്തിയ റിംഗ് വുഡ് ഹ്വാക്സിനെതിരെ ഏതാനും പ്രദർശന മത്സരങ്ങളിൽ ജീന കളിച്ചിരുന്നു. ജീനയുടെ പ്രകടനം നിരീക്ഷിച്ച റിംഗ്വുഡ് കോച്ച് ആണ് ഓസ്ട്രേലിയയിൽ ക്ലബ്ബിനു വേണ്ടി കളിക്കാൻ അവസരം നൽകിയത്.
ഇന്ത്യയിൽനിന്നു തികച്ചും വ്യത്യസ്തവും പ്രഫഷണലുമായ പരിശീലന രീതികളാണ് ഓസ്ട്രേലിയയിലേതെന്ന് ജീന പറഞ്ഞു. ലോകത്തിലെ മികച്ച കളിക്കാർക്കൊപ്പം പരിശീലനം നടത്താനും മത്സരത്തിൽ പങ്കെടുക്കാനും സാധിച്ചത് മികച്ച അനുഭവമാണെന്നും ജീന പറഞ്ഞു. ഓസ്ട്രേലിയയിൽ ബാസ്കറ്റ്ബോളിനു മികച്ച പശ്ചാത്തല സൗകര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തേ കളിച്ചു വളർന്നു വരാൻ അവസരമുണ്ട്. നാട്ടിലെന്പാടും ഏല്ലാ സൗകര്യങ്ങളോടും കൂടിയ ബാസ്കറ്റ് ബോൾ കോർട്ടുകളുണ്ട്. നിരവധി മത്സരങ്ങളുമുണ്ട്. ആഴ്ചയിൽ പരമാവധി നാലു സെഷനിൽ മാത്രമേ പരിശീലനമുണ്ടായിരുന്നുള്ളു. അതും രണ്ടര മണിക്കൂർ വരെ മാത്രം നീളുന്ന പരിശീലന ഷെഡ്യൂൾ. അതു കഠിനമായ പരിശീലനമാണ്. ബാക്കിയുള്ള സമയത്തു താരങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ സ്വന്തം നിലയിൽ പരിശീലിക്കാം. വീടും കാറും മറ്റ് സൗകര്യങ്ങളെല്ലാം താരങ്ങൾക്കു ക്ലബ്ബ് നൽകും.
കഴിഞ്ഞ തവണ ഏഷ്യൻ കപ്പിന്റെ ബി ഡിവിഷൻ ചാന്പ്യന്മാരായാണ് ഇന്ത്യ എ ഡിവിഷനിൽ കളിക്കാൻ യോഗ്യത നേടിയത്. അടുത്ത മാസം നടക്കുന്ന ഏഷ്യ കപ്പിൽ ഓസ്ട്രേലിയയിൽനിന്നു ലഭിച്ച പ്രഫഷണൽ അനുഭവങ്ങൾ ഇന്ത്യൻ ടീമിനു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ജീന.
സാബു ജോണ്