തിരുവനന്തപുരം: ക്ഷമയോടെ പരിശീലനത്തിനായി മനസും ശരീരവും പരുവപ്പെടുത്തിയാൽ ടേബിൾ ടെന്നീസിൽ മലയാളി താരങ്ങൾക്കു ദേശീയ അന്തർദേശീയ തലത്തിൽ മികവ് തെളിയിക്കാനാകുമെന്ന് ഒളിന്പ്യൻ എ. രാധിക സുരേഷ്.
തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണമേഖലാ റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് കാണാനെത്തിയപ്പോൾ ദീപികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും പരിശീലനത്തിനായി മാറ്റിവയ്ക്കണം. അത്തരത്തിൽ അർപ്പണ മനോഭാവത്തോടെ പരിശീലിച്ചാൽ ദേശീയ തലത്തിൽ മികവാർന്ന പ്രകടനവും മെഡൽനേട്ടവും സ്വന്തമാക്കാൻ കഴിയുമെന്ന് ഒളിന്പ്യനും മുൻ ദേശീയ ടേബിൾ ടെന്നീസ് ചാന്പ്യനുമായ രാധിക സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം വൈഎംസിഎ ആയിരുന്നു രാധികയുടെ പരിശീലന കളരി. 10-ാം വയസിൽ സംസ്ഥാന സബ്ജൂണിയർ ടെന്നീസ് ചാന്പ്യനായി. പരമാവധി കുട്ടികൾ ഈ മേഖലയിൽ പരിശീലനത്തിനെത്തണം. മികച്ച പരിശീലന സൗകര്യങ്ങൾ ഉള്ളപ്പോൾ അത് ഉപയോഗിക്കാൻ പുതു തലമുറ തയാറാവണം- രാധിക പറയുന്നു.
ടേബിൽ ടെന്നീസിനു കേരളത്തിൽ വേണ്ടത്ര പ്രചാരണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കാതെ രാധിക ഒഴിഞ്ഞുമാറി. മഹാരാഷ്ട്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള താരങ്ങളാണ് ഇന്ത്യൻ റാങ്കിംഗിൽ ഇപ്പോൾ മുൻപന്തിയിലുള്ളത്. തങ്ങളുടെ കാലത്തെ ചൈനീസ് ടീമുകളോട് മത്സരിക്കുക എന്നു കേൾക്കുന്പോൾ തന്നെ പലപ്പോഴും ഭയമായിരുന്നു. അതിന്റെ പ്രധാന കാരണം അന്തർദേശിയ മത്സരങ്ങളുടെ കുറവായിരുന്നു. എന്നാൽ, ഇന്ന് ആ സ്ഥിതിക്ക് മാറ്റമുണ്ടായി. ഇപ്പോൾ ഇന്റർനാഷണൽ ടൂർണമെന്റുകൾ നിരവധിയാണ്. നിരവധി അക്കാദമികളും പ്രവർത്തിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും ലഭ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ യുവ തലമുറ തയാറാകണമെന്നാണ് രാധികയ്ക്ക് പറയാനുള്ളത്.
1986ൽ നടന്ന ദേശീയ സബ്ജൂണിയർ ചാന്പ്യൻഷിപ്പിൽ ചാന്പ്യൻപട്ടം സ്വന്തമാക്കിയാണ് രാധിക ഈ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്. നാഷണൽ തലത്തിൽ 1989ൽ ജൂണിയർ വിഭാഗത്തിൽ ചാന്പ്യൻ. 1995ൽ പോണ്ടിച്ചേരിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചാന്പ്യൻപട്ടം.
അന്താരാഷ്ട്ര തലത്തിൽ രാധിക ഇന്ത്യയെ പ്രതിനിധീകരിച്ച് 1992,93,95 വർഷങ്ങളിൽ ലോകചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇതേ വർഷങ്ങളിൽ കോമണ്വെൽത്ത് ചാന്പ്യൻഷിപ്പിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. 1990,92,94 വർഷങ്ങളിൽ ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിലും പങ്കെടുത്ത രാധിക 1996 ലെ അറ്റ്ലാന്റാ ഒളിന്പിക്സിലും ഇന്ത്യക്കായി കോർട്ടിലിറങ്ങിയിട്ടുണ്ട്.
നെയ്റോബിയിൽ 91ൽ നടന്ന ചാന്പ്യൻഷിപ്പിൽ ടീം ഇനത്തിൽ വെങ്കല മെഡൽ ജേതാവായി.
1991ൽ കൊളംബോയിലും 93ൽ ധാക്കയിലും നടന്ന സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസുകളിൽ വ്യക്തിഗത, ടീം ഇനങ്ങളിൽ മെഡൽ നേട്ടം സ്വന്തമാക്കിയ ടേബിൽ ടെന്നീസ് താരമാണ് രാധിക. കടവന്ത്രയിൽ ടേബിൾ ടെന്നീസിൽ പുതുതലമുറയ്ക്ക് പരിശീലനം നൽകുന്നതിനു സമയം കണ്ടെത്തുന്ന രാധിക കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ചെയ്യുന്നു. രണ്ട് ആണ്മക്കളാണ് ഉള്ളത്, മൂത്തവൻ അശ്വിൻ സംസ്ഥാന തലത്തിൽ ടേബിൾ ടെന്നീസ് ജേതാവായിരുന്നു. രണ്ടാമൻ അദ്വൈത് വിദ്യാർഥിയാണ്.
താൻ ഈ കായിക മേഖലയിലേക്ക് ചെറുപ്പത്തിലേ കടന്നുവരാൻ കാരണം പിതാവിന്റെ പ്രോത്സാഹനമായിരുന്നുവെന്നു രാധിക സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിനുവേണ്ടിയും തമിഴ്നാടിനുവേണ്ടിയും ദേശീയ തലത്തിൽ മെഡൽനേട്ടം സ്വന്തമാക്കിയിട്ടുള്ള കെ.ആർ. പിള്ളയാണ് രാധികയുടെ പിതാവ്. സഹോദരൻ ആർ. രാജേഷും മുൻ സംസ്ഥാന ചാന്പ്യനാണ്. ടേബിൾ ടെന്നീസിൽ മികച്ച സംഭാവനകൾ നല്കിയതിന് ഇന്നലെ ഗവർണർ പി. സദാശിവത്തിൽനിന്നു രാധിക ആദരവും ഏറ്റുവാങ്ങി.
തോമസ് വർഗീസ്
തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണമേഖലാ റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റ് കാണാനെത്തിയപ്പോൾ ദീപികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും പരിശീലനത്തിനായി മാറ്റിവയ്ക്കണം. അത്തരത്തിൽ അർപ്പണ മനോഭാവത്തോടെ പരിശീലിച്ചാൽ ദേശീയ തലത്തിൽ മികവാർന്ന പ്രകടനവും മെഡൽനേട്ടവും സ്വന്തമാക്കാൻ കഴിയുമെന്ന് ഒളിന്പ്യനും മുൻ ദേശീയ ടേബിൾ ടെന്നീസ് ചാന്പ്യനുമായ രാധിക സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം വൈഎംസിഎ ആയിരുന്നു രാധികയുടെ പരിശീലന കളരി. 10-ാം വയസിൽ സംസ്ഥാന സബ്ജൂണിയർ ടെന്നീസ് ചാന്പ്യനായി. പരമാവധി കുട്ടികൾ ഈ മേഖലയിൽ പരിശീലനത്തിനെത്തണം. മികച്ച പരിശീലന സൗകര്യങ്ങൾ ഉള്ളപ്പോൾ അത് ഉപയോഗിക്കാൻ പുതു തലമുറ തയാറാവണം- രാധിക പറയുന്നു.
ടേബിൽ ടെന്നീസിനു കേരളത്തിൽ വേണ്ടത്ര പ്രചാരണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കാതെ രാധിക ഒഴിഞ്ഞുമാറി. മഹാരാഷ്ട്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള താരങ്ങളാണ് ഇന്ത്യൻ റാങ്കിംഗിൽ ഇപ്പോൾ മുൻപന്തിയിലുള്ളത്. തങ്ങളുടെ കാലത്തെ ചൈനീസ് ടീമുകളോട് മത്സരിക്കുക എന്നു കേൾക്കുന്പോൾ തന്നെ പലപ്പോഴും ഭയമായിരുന്നു. അതിന്റെ പ്രധാന കാരണം അന്തർദേശിയ മത്സരങ്ങളുടെ കുറവായിരുന്നു. എന്നാൽ, ഇന്ന് ആ സ്ഥിതിക്ക് മാറ്റമുണ്ടായി. ഇപ്പോൾ ഇന്റർനാഷണൽ ടൂർണമെന്റുകൾ നിരവധിയാണ്. നിരവധി അക്കാദമികളും പ്രവർത്തിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും ലഭ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ യുവ തലമുറ തയാറാകണമെന്നാണ് രാധികയ്ക്ക് പറയാനുള്ളത്.
1986ൽ നടന്ന ദേശീയ സബ്ജൂണിയർ ചാന്പ്യൻഷിപ്പിൽ ചാന്പ്യൻപട്ടം സ്വന്തമാക്കിയാണ് രാധിക ഈ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്. നാഷണൽ തലത്തിൽ 1989ൽ ജൂണിയർ വിഭാഗത്തിൽ ചാന്പ്യൻ. 1995ൽ പോണ്ടിച്ചേരിയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ചാന്പ്യൻപട്ടം.
അന്താരാഷ്ട്ര തലത്തിൽ രാധിക ഇന്ത്യയെ പ്രതിനിധീകരിച്ച് 1992,93,95 വർഷങ്ങളിൽ ലോകചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇതേ വർഷങ്ങളിൽ കോമണ്വെൽത്ത് ചാന്പ്യൻഷിപ്പിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. 1990,92,94 വർഷങ്ങളിൽ ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിലും പങ്കെടുത്ത രാധിക 1996 ലെ അറ്റ്ലാന്റാ ഒളിന്പിക്സിലും ഇന്ത്യക്കായി കോർട്ടിലിറങ്ങിയിട്ടുണ്ട്.
നെയ്റോബിയിൽ 91ൽ നടന്ന ചാന്പ്യൻഷിപ്പിൽ ടീം ഇനത്തിൽ വെങ്കല മെഡൽ ജേതാവായി.
1991ൽ കൊളംബോയിലും 93ൽ ധാക്കയിലും നടന്ന സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസുകളിൽ വ്യക്തിഗത, ടീം ഇനങ്ങളിൽ മെഡൽ നേട്ടം സ്വന്തമാക്കിയ ടേബിൽ ടെന്നീസ് താരമാണ് രാധിക. കടവന്ത്രയിൽ ടേബിൾ ടെന്നീസിൽ പുതുതലമുറയ്ക്ക് പരിശീലനം നൽകുന്നതിനു സമയം കണ്ടെത്തുന്ന രാധിക കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ചെയ്യുന്നു. രണ്ട് ആണ്മക്കളാണ് ഉള്ളത്, മൂത്തവൻ അശ്വിൻ സംസ്ഥാന തലത്തിൽ ടേബിൾ ടെന്നീസ് ജേതാവായിരുന്നു. രണ്ടാമൻ അദ്വൈത് വിദ്യാർഥിയാണ്.
താൻ ഈ കായിക മേഖലയിലേക്ക് ചെറുപ്പത്തിലേ കടന്നുവരാൻ കാരണം പിതാവിന്റെ പ്രോത്സാഹനമായിരുന്നുവെന്നു രാധിക സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിനുവേണ്ടിയും തമിഴ്നാടിനുവേണ്ടിയും ദേശീയ തലത്തിൽ മെഡൽനേട്ടം സ്വന്തമാക്കിയിട്ടുള്ള കെ.ആർ. പിള്ളയാണ് രാധികയുടെ പിതാവ്. സഹോദരൻ ആർ. രാജേഷും മുൻ സംസ്ഥാന ചാന്പ്യനാണ്. ടേബിൾ ടെന്നീസിൽ മികച്ച സംഭാവനകൾ നല്കിയതിന് ഇന്നലെ ഗവർണർ പി. സദാശിവത്തിൽനിന്നു രാധിക ആദരവും ഏറ്റുവാങ്ങി.
തോമസ് വർഗീസ്