ലണ്ടൻ: 2022 ബിർമിങാം കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉണ്ടായിരിക്കില്ലെന്ന് കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ സ്ഥിരീകരിച്ചു. ഇക്കാര്യം കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസി മാർട്ടിനാണ് അറിയിച്ചത്. ഇന്ത്യയുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് ഗെയിംഗ് ഫെഡറേഷന്റെ തീരുമാനം. ഷൂട്ടിംഗ് ഒഴിവാക്കിയാൽ ഗെയിംസ് ബഹിഷ്കരിക്കും എന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഭീഷണി മുഴക്കിയിട്ടുണ്ട്. ഗെയിംസിൽനിന്ന് വിട്ടുനിൽക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനത്തിനായി ഐഒഎ കേന്ദ്രത്തെ സമീപിച്ചിരുന്നു.
1974നുശേഷം ആദ്യമായാണ് കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് മത്സരം ഇല്ലാതാകുന്നത്. 1966ലെ കിംഗ്സ്റ്റണ്‍ ഗെയിംസിലാണ് ഷൂട്ടിംഗ് ആദ്യമായി ഉൾപ്പെട്ടത്. എന്നാൽ, 1970ൽ ഷൂട്ടിംഗ് മത്സര ഇനങ്ങളിൽ ഇല്ലായിരുന്നു. ഷൂട്ടിംഗ് ഒഴിവാക്കിയെങ്കിലും ക്രിക്കറ്റ് ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. 1998നുശേഷം ആദ്യമായാണ് ക്രിക്കറ്റ് ഗെയിംസിന്റെ ഭാഗമാകുന്നത്. വനിതാ ട്വന്റി-20 മത്സരമാണ് ബിർമിങാം ഗെയിംസിൽ അരങ്ങേറുക.
എന്തുകൊണ്ട് ഇല്ല
ഇന്ത്യയുടെ ഉറച്ച മെഡൽ ഇവന്റായാണ് ഷൂട്ടിംഗ് കരുതപ്പെടുന്നത്. കോമണ്‍വെൽത്ത് ചരിത്രത്തിൽ ഇന്ത്യ ആകെ നേടിയിരിക്കുന്നത് 504 മെഡലുകളാണ്. അതിൽ 175ഉം ഷൂട്ടിംഗിലൂടെയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ വർഷം ഇന്ത്യ നേടിയ 26 സ്വർണത്തിൽ ഏഴെണ്ണം ഷൂട്ടിംഗ് റേഞ്ചിൽ നിന്നായിരുന്നു.
ക്രിക്കറ്റ് മടങ്ങിയെത്തി
ബിർമിങാം കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരം അരങ്ങേറുമെന്ന് ഗെയിംസ് ഫെഡറേഷൻ അറിയിച്ചു. 1998നുശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇക്കാര്യം ഐസിസിയും സ്ഥിരീകരിച്ചു. ഐസിസിക്കാണ് മത്സരത്തിന്റെ നടത്തിപ്പ് ചുമതല. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ക്രിക്കറ്റ് അരങ്ങേറിയത്, 1998ൽ. അന്ന് പുരുഷ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയായിരുന്നു ജേതാക്കൾ. വനിതാ മത്സരവും ട്വന്റി-20യും ആദ്യമായാണ് നടക്കുന്നതെന്ന ചരിത്രം 2022ൽ കുറിക്കപ്പെടും.
ജൂലൈയിൽ സമാപിച്ച പുരുഷന്മാരുടെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് x ഓസ്ട്രേലിയ സെമി ഫൈനൽ നടന്ന എഗ്ബാസ്റ്റനാവും മത്സരവേദി. 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് ഗെയിംസ്.
1998ലെ കോമണ്‍വെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഓസ്ട്രേലിയ വെള്ളിയും ന്യൂസീലൻഡ് വെങ്കലവും നേടി. അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബിയിൽ ആന്റിഗ്വയ്ക്കും പിറകിൽ മൂന്നാമതായിരുന്നു.
ഓരോ കോമണ്‍വെൽത്ത് ഗെയിംസിലും എന്തെല്ലാം ഇനങ്ങൾ വേണമെന്ന് ആതിഥേയർക്ക് നിശ്ചയിക്കാനുള്ള അവസരമുണ്ട്. ഷൂട്ടിംഗ് മത്സരങ്ങൾ എല്ലാം നടത്താൻ സാധിക്കുന്നതരത്തിലുള്ള സൗകര്യം ആതിഥേയ നഗരമായ ബിർമിങാമിൽ ഇല്ല. സറെയിലെ ബിസ്ലിയിൽ മാത്രമാണ് അത്തരമൊരു സൗകര്യമുള്ളത്. അതാകട്ടെ ബിർമിങാമിൽനിന്ന് 209 കിലോമീറ്റർ അകലെയും.
1974നുശേഷം ആദ്യമായാണ് കോമണ്‍വെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് മത്സരം ഇല്ലാതാകുന്നത്. 1966ലെ കിംഗ്സ്റ്റണ്‍ ഗെയിംസിലാണ് ഷൂട്ടിംഗ് ആദ്യമായി ഉൾപ്പെട്ടത്. എന്നാൽ, 1970ൽ ഷൂട്ടിംഗ് മത്സര ഇനങ്ങളിൽ ഇല്ലായിരുന്നു. ഷൂട്ടിംഗ് ഒഴിവാക്കിയെങ്കിലും ക്രിക്കറ്റ് ഉൾപ്പെടുത്തിയതും ശ്രദ്ധേയമായി. 1998നുശേഷം ആദ്യമായാണ് ക്രിക്കറ്റ് ഗെയിംസിന്റെ ഭാഗമാകുന്നത്. വനിതാ ട്വന്റി-20 മത്സരമാണ് ബിർമിങാം ഗെയിംസിൽ അരങ്ങേറുക.
എന്തുകൊണ്ട് ഇല്ല
ഇന്ത്യയുടെ ഉറച്ച മെഡൽ ഇവന്റായാണ് ഷൂട്ടിംഗ് കരുതപ്പെടുന്നത്. കോമണ്‍വെൽത്ത് ചരിത്രത്തിൽ ഇന്ത്യ ആകെ നേടിയിരിക്കുന്നത് 504 മെഡലുകളാണ്. അതിൽ 175ഉം ഷൂട്ടിംഗിലൂടെയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ വർഷം ഇന്ത്യ നേടിയ 26 സ്വർണത്തിൽ ഏഴെണ്ണം ഷൂട്ടിംഗ് റേഞ്ചിൽ നിന്നായിരുന്നു.
ക്രിക്കറ്റ് മടങ്ങിയെത്തി
ബിർമിങാം കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ ട്വന്റി-20 ക്രിക്കറ്റ് മത്സരം അരങ്ങേറുമെന്ന് ഗെയിംസ് ഫെഡറേഷൻ അറിയിച്ചു. 1998നുശേഷം ആദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇക്കാര്യം ഐസിസിയും സ്ഥിരീകരിച്ചു. ഐസിസിക്കാണ് മത്സരത്തിന്റെ നടത്തിപ്പ് ചുമതല. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ക്രിക്കറ്റ് അരങ്ങേറിയത്, 1998ൽ. അന്ന് പുരുഷ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയായിരുന്നു ജേതാക്കൾ. വനിതാ മത്സരവും ട്വന്റി-20യും ആദ്യമായാണ് നടക്കുന്നതെന്ന ചരിത്രം 2022ൽ കുറിക്കപ്പെടും.
ജൂലൈയിൽ സമാപിച്ച പുരുഷന്മാരുടെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട് x ഓസ്ട്രേലിയ സെമി ഫൈനൽ നടന്ന എഗ്ബാസ്റ്റനാവും മത്സരവേദി. 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് ഗെയിംസ്.
1998ലെ കോമണ്‍വെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഓസ്ട്രേലിയ വെള്ളിയും ന്യൂസീലൻഡ് വെങ്കലവും നേടി. അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബിയിൽ ആന്റിഗ്വയ്ക്കും പിറകിൽ മൂന്നാമതായിരുന്നു.
ഓരോ കോമണ്‍വെൽത്ത് ഗെയിംസിലും എന്തെല്ലാം ഇനങ്ങൾ വേണമെന്ന് ആതിഥേയർക്ക് നിശ്ചയിക്കാനുള്ള അവസരമുണ്ട്. ഷൂട്ടിംഗ് മത്സരങ്ങൾ എല്ലാം നടത്താൻ സാധിക്കുന്നതരത്തിലുള്ള സൗകര്യം ആതിഥേയ നഗരമായ ബിർമിങാമിൽ ഇല്ല. സറെയിലെ ബിസ്ലിയിൽ മാത്രമാണ് അത്തരമൊരു സൗകര്യമുള്ളത്. അതാകട്ടെ ബിർമിങാമിൽനിന്ന് 209 കിലോമീറ്റർ അകലെയും.