ഹോളണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളായ വെസ്ലി സ്നൈഡർ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനോടു വിടപറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ഇദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചിരുന്നു. 2010 ലോകകപ്പ് ഫുട്ബോളിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഫൈനലിൽ സ്പെയിനിനോട് തോറ്റെങ്കിലും ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ സ്നൈഡർക്കായിരുന്നു.
17 വർഷം നീണ്ട കരിയറാണ് സ്നൈഡർ അവസാനിപ്പിച്ചിരിക്കുന്നത്. അയാക്സ്, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ഗലറ്റ്സറെ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. ഖത്തർ ക്ലബ്ബായ അൽ ഖരാഫയിൽ കളിച്ചുവരികയായിരുന്നു. ഹോളണ്ടിനായി 134 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സ്നൈഡർ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച ഡച്ച് താരമാണ്.
17 വർഷം നീണ്ട കരിയറാണ് സ്നൈഡർ അവസാനിപ്പിച്ചിരിക്കുന്നത്. അയാക്സ്, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ഗലറ്റ്സറെ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. ഖത്തർ ക്ലബ്ബായ അൽ ഖരാഫയിൽ കളിച്ചുവരികയായിരുന്നു. ഹോളണ്ടിനായി 134 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സ്നൈഡർ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച ഡച്ച് താരമാണ്.