പോർട്ട് ഓഫ് സ്പെയിൻ: ഹോട്ടലിന്റെ കോറിഡോറും ക്രിക്കറ്റ് പിച്ചാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം അംഗങ്ങളായ ഋഷഭ് പന്തും കുൽദീപ് യാദവും. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിന ക്രിക്കറ്റിനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ഇരുവരും ഹോട്ടൽ കോറിഡോറിൽ ചെറിയ പരിശീലനത്തിനിറങ്ങിയത്. കുൽദീപും പന്തും ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടറുകളാണ്.
പന്തിന്റെ ബാറ്റിംഗ് കഴിവിനെ ഏവരും പ്രശംസിക്കുന്പോഴും വിക്കറ്റ് കീപ്പിംഗിലെ പിഴവുകൾ ചർച്ചയാകുന്നുണ്ട്. കുൽദീപിന്റെ പന്തിന്റെ ഗതി മനസിലാക്കാൻ ബാറ്റ്സ്മാന്മാരെപോലെ വിക്കറ്റ് കീപ്പർമാരും ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ടാകും ഇരുവരും ഹോട്ടലിനുള്ളിലും ക്രിക്കറ്റ് പരിശീലിക്കാൻ ശ്രമിച്ചത്. പന്ത് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഏകദിന പരന്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് 13 ഓവർ മാത്രമാണ് നടന്നത്. രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഒരു കൈയിൽ കുടയും മറുകൈയിൽ ബാറ്റുമായി നിൽക്കുന്ന രോഹിത് ശർമയുടെ ചിത്രം ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ചത് വൈറലായി.
പന്തിന്റെ ബാറ്റിംഗ് കഴിവിനെ ഏവരും പ്രശംസിക്കുന്പോഴും വിക്കറ്റ് കീപ്പിംഗിലെ പിഴവുകൾ ചർച്ചയാകുന്നുണ്ട്. കുൽദീപിന്റെ പന്തിന്റെ ഗതി മനസിലാക്കാൻ ബാറ്റ്സ്മാന്മാരെപോലെ വിക്കറ്റ് കീപ്പർമാരും ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ടാകും ഇരുവരും ഹോട്ടലിനുള്ളിലും ക്രിക്കറ്റ് പരിശീലിക്കാൻ ശ്രമിച്ചത്. പന്ത് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഏകദിന പരന്പരയിലെ ആദ്യ മത്സരം മഴയെത്തുടർന്ന് 13 ഓവർ മാത്രമാണ് നടന്നത്. രണ്ടാം ഏകദിനത്തിനു മുന്നോടിയായി ഒരു കൈയിൽ കുടയും മറുകൈയിൽ ബാറ്റുമായി നിൽക്കുന്ന രോഹിത് ശർമയുടെ ചിത്രം ബിസിസിഐ ട്വിറ്ററിൽ പങ്കുവച്ചത് വൈറലായി.