ഗയാന: ട്വന്റി-20 പരന്പര തൂത്തുവാരിയതിനു പിന്നാലെ ഏകദിന പരന്പര മോഹവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. വെസ്റ്റ് ഇൻഡീസ് x ഇന്ത്യ മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ പോരാട്ടം ഇന്ന് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.
ക്രിസ് ഗെയ്ൽ മടങ്ങിയെത്തുന്നത് വെസ്റ്റ് ഇൻഡീസ് ടീമിന് ആശ്വാസം പകരുന്നു. ട്വന്റി-20 പരന്പരയിൽ ഗെയ്ൽ ഇല്ലായിരുന്നു. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശിഖർ ധവാൻ ടീമിൽ എത്തിയതാണ് ഇന്ത്യയുടെ കരുത്ത്. ധവാന്റെ സാന്നിധ്യം ഉള്ളതിനാൽ നാലാം നന്പറിൽ കെ.എൽ. രാഹുൽ ആയിരിക്കും കളിക്കുക. എം.എസ്. ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ചുമതല വഹിക്കും. മൂന്നാം ട്വന്റി-20യിൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനം വിൻഡീസ് പരന്പരയിലും രോഹിത് ശർമ കാഴ്ചവയ്ക്കുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. കേദാർ ജാദവ്, ഋഷഭ് പന്ത് എന്നിവരെ ഏതു സ്ഥാനങ്ങളിൽ അണിനിരത്തുമെന്നതും കണ്ടറിയണം.
ബൗളിംഗിൽ മുഹമ്മദ് ഷാമി തിരിച്ചെത്തിയേക്കും. ട്വന്റി-20യിൽ മികച്ച പ്രകടനം കാഴ്ചവച്ച നവ്ദീപ് സെയ്നിക്ക് ഏകദിന അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിക്കുമോയെന്ന് ഇന്നറിയാം.
തകർത്തടിച്ച് പന്ത്
മൂന്നാം ട്വന്റി-20യിൽ ഇന്ത്യയുടെ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 42 പന്തിൽ 65 റണ്‍സുമായി പന്ത് പുറത്താകാതെ നിന്നു. നാല് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിംഗ്സ്. പന്തും വിരാട് കോഹ്ലിയും (45 പന്തിൽ 52 റണ്‍സ്) അർധസെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. വിൻഡീസ് മുന്നോട്ടുവച്ച 147 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
പരന്പരയുടെ താരമായത് കൃണാൽ പാണ്ഡ്യയാണ്. കൃണാലിന്റെ സഹോദരനായതിൽ അഭിമാനമുള്ളതായി ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. ബിഗ് ബ്രോ അഭിനന്ദനങ്ങൾ എന്നും ഹാർദിക് ട്വീറ്റ് ചെയ്തു. കൃണാൽ പരന്പരയിൽ മൂന്ന് വിക്കറ്റും 67 റണ്‍സും നേടി. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽനിന്ന് ഹാർദിക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ചാഹർ ബ്രോസ് സൂപ്പർ: കോഹ്ലി
ട്വന്റി-20 പരന്പരയിൽ ഇന്ത്യയുടെ പേസ് ആക്രമണം നടത്തിയ ദീപക് ചാഹറും മൂന്നാം മത്സരത്തിൽ അരങ്ങേറിയ സ്പിന്നർ രാഹുൽ ചാഹറും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടു. ഇരുവരും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ് കോഹ്ലി വിശേഷിപ്പിച്ചത്. മൂന്നാം ട്വന്റി-20യിൽ ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മാൻ ഓഫ് ദ മാച്ച് ആയതും ദീപക് തന്നെ. രാഹുൽ ചാഹർ തന്റെ അരങ്ങേറ്റ മത്സരത്തിൽ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
ക്രിസ് ഗെയ്ൽ മടങ്ങിയെത്തുന്നത് വെസ്റ്റ് ഇൻഡീസ് ടീമിന് ആശ്വാസം പകരുന്നു. ട്വന്റി-20 പരന്പരയിൽ ഗെയ്ൽ ഇല്ലായിരുന്നു. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശിഖർ ധവാൻ ടീമിൽ എത്തിയതാണ് ഇന്ത്യയുടെ കരുത്ത്. ധവാന്റെ സാന്നിധ്യം ഉള്ളതിനാൽ നാലാം നന്പറിൽ കെ.എൽ. രാഹുൽ ആയിരിക്കും കളിക്കുക. എം.എസ്. ധോണിയുടെ അഭാവത്തിൽ ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ചുമതല വഹിക്കും. മൂന്നാം ട്വന്റി-20യിൽ പന്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനം വിൻഡീസ് പരന്പരയിലും രോഹിത് ശർമ കാഴ്ചവയ്ക്കുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. കേദാർ ജാദവ്, ഋഷഭ് പന്ത് എന്നിവരെ ഏതു സ്ഥാനങ്ങളിൽ അണിനിരത്തുമെന്നതും കണ്ടറിയണം.
ബൗളിംഗിൽ മുഹമ്മദ് ഷാമി തിരിച്ചെത്തിയേക്കും. ട്വന്റി-20യിൽ മികച്ച പ്രകടനം കാഴ്ചവച്ച നവ്ദീപ് സെയ്നിക്ക് ഏകദിന അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിക്കുമോയെന്ന് ഇന്നറിയാം.
തകർത്തടിച്ച് പന്ത്
മൂന്നാം ട്വന്റി-20യിൽ ഇന്ത്യയുടെ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 42 പന്തിൽ 65 റണ്‍സുമായി പന്ത് പുറത്താകാതെ നിന്നു. നാല് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു യുവതാരത്തിന്റെ ഇന്നിംഗ്സ്. പന്തും വിരാട് കോഹ്ലിയും (45 പന്തിൽ 52 റണ്‍സ്) അർധസെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. വിൻഡീസ് മുന്നോട്ടുവച്ച 147 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
പരന്പരയുടെ താരമായത് കൃണാൽ പാണ്ഡ്യയാണ്. കൃണാലിന്റെ സഹോദരനായതിൽ അഭിമാനമുള്ളതായി ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. ബിഗ് ബ്രോ അഭിനന്ദനങ്ങൾ എന്നും ഹാർദിക് ട്വീറ്റ് ചെയ്തു. കൃണാൽ പരന്പരയിൽ മൂന്ന് വിക്കറ്റും 67 റണ്‍സും നേടി. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽനിന്ന് ഹാർദിക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ചാഹർ ബ്രോസ് സൂപ്പർ: കോഹ്ലി
ട്വന്റി-20 പരന്പരയിൽ ഇന്ത്യയുടെ പേസ് ആക്രമണം നടത്തിയ ദീപക് ചാഹറും മൂന്നാം മത്സരത്തിൽ അരങ്ങേറിയ സ്പിന്നർ രാഹുൽ ചാഹറും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടു. ഇരുവരും ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ് കോഹ്ലി വിശേഷിപ്പിച്ചത്. മൂന്നാം ട്വന്റി-20യിൽ ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മാൻ ഓഫ് ദ മാച്ച് ആയതും ദീപക് തന്നെ. രാഹുൽ ചാഹർ തന്റെ അരങ്ങേറ്റ മത്സരത്തിൽ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.