കോൽക്കത്ത/ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്ന അഭിപ്രായവുമായി മുൻ താരങ്ങളായ സൗരവ് ഗാംഗുലിയും ഹർഭജൻ സിംഗും. ഇരട്ട പദവിയുടെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നാഷണൽ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) തലവനുമായ രാഹുൽ ദ്രാവിഡിന് നോട്ടീസ് അയച്ച ബിസിസിഐ നടപടിയെ രൂക്ഷമായി വിമർശിച്ചാണ് ഇരുവരുടെയും അഭിപ്രായ പ്രകടനം.
ഭിന്നതാത്പര്യമെന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള മികച്ച മാർഗമാണിത്- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. ഗാംഗുലിയെ പിന്തുണച്ച് ഹർഭജൻ സിംഗും ബിസിസിഐ നടപടിയെ വിമർശിച്ച് ട്വീറ്റ് ചെയ്തു.
നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ഭിന്നതാത്പര്യമെന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള മികച്ച മാർഗമാണിത്- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. ഗാംഗുലിയെ പിന്തുണച്ച് ഹർഭജൻ സിംഗും ബിസിസിഐ നടപടിയെ വിമർശിച്ച് ട്വീറ്റ് ചെയ്തു.
നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് നടപടി.