ഒരിക്കലും ശാപമോക്ഷമില്ലാത്ത സ്ഥാപനമാണോ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(കെഎസ്ആർടിസി)? ജീവനക്കാരുടെ ശന്പളവും മുൻ ജീവനക്കാരുടെ പെൻഷനും കൊടുക്കാൻ കോർപറേഷൻ ക്ലേശിക്കുകയാണ്. സർക്കാരിന്റെ കൈത്താങ്ങിലാണിപ്പോൾ ഊർധ്വശ്വാസം വലിച്ചാണെങ്കിലും ഈ പൊതുമേഖലാ സ്ഥാപനം മുന്നോട്ടു പോകുന്നത്. പരിഷ്കാരങ്ങളൊന്നും ക്ലച്ച് പിടിക്കുന്നില്ല. ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കുകയെന്നതാണ് ഏറ്റവുമൊടുവിൽ കൊണ്ടുവന്ന പരിഷ്കാരം. അത് ആദ്യദിനംതന്നെ പാളി. പരാതിപ്രളയത്തിൽ കോർപറേഷനു നിൽക്കക്കള്ളിയില്ലാതായി. പലേടത്തും ജനപ്രതിനിധികളും യാത്രക്കാരും പ്രതിഷേധത്തിനിറങ്ങിയതോടെ ചില ദീർഘദൂര സർവീസുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ നിർബന്ധിതരായി.
ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കി പ്രധാനപ്പെട്ട ഡിപ്പോകൾ കേന്ദ്രീകരിച്ചു "പോയിന്റ് ടു പോയിന്റ്' ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നടത്താനായിരുന്നു തീരുമാനം. ആയിരക്കണക്കിനു യാത്രക്കാരെ അതു ശരിക്കും വലച്ചു. മിക്ക ഡിപ്പോകളിൽനിന്നും നടത്തിവന്നിരുന്ന ദീർഘദൂര സർവീസുകൾ യാത്രക്കാർക്കു വളരെ ഗുണകരമായിരുന്നു. തെക്കൻ ജില്ലകളിൽനിന്നും മധ്യതിരുവിതാംകൂറിൽനിന്നും മലബാർ മേഖലയിലേക്കു പതിറ്റാണ്ടുകളായി കെഎസ്ആർടിസി സർവീസുകളുണ്ട്. അതുപോലെ വടക്കൻ കേരളത്തിൽനിന്നു തലസ്ഥാനത്തെത്താൻ അനേകംപേർ ആശ്രയിച്ചുകൊണ്ടിരുന്നതും കെഎസ്ആർടിസിയെ. ആ സർവീസുകൾ അവസാനിപ്പിക്കുന്നതു ദീർഘദൂര യാത്രക്കാരെ എത്രമാത്രം കഷ്ടപ്പെടുത്തുമെന്നു കോർപറേഷൻ ചിന്തിച്ചതേയില്ലെന്നു തോന്നുന്നു. പല ബസുകൾ കയറിയിറങ്ങി ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാരെ നിർബന്ധിക്കുന്നതു ദ്രോഹമല്ലേ? യാത്രാക്ലേശം മാത്രമല്ല, അധിക പണച്ചെലവും ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്നു.
ദീർഘദൂര സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണു ചെയിൻ സർവീസുകളായി പുനഃക്രമീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. ഒരു സർവീസ് രണ്ടോ മൂന്നോ ജില്ലയ്ക്കപ്പുറത്തേക്കില്ല. ഇതുമൂലം ദീർഘദൂര യാത്രക്കാർ കയറിയിറങ്ങി പോകേണ്ട സാഹചര്യമുണ്ടായി. തിരക്കുള്ള സമയങ്ങളിൽ സീറ്റ് എന്നല്ല ബസുപോലും കിട്ടാൻ വിഷമം. ദീർഘയാത്രയിൽ സീറ്റ് ഇല്ലാതെ വന്നാലുള്ള ക്ലേശം ഊഹിക്കാമല്ലോ. ഒരു ബസിൽ കന്പിയിൽ പിടിച്ചു നിന്നുള്ള യാത്രയ്ക്കുശേഷം അടുത്ത ബസിൽ ഇടിച്ചുകയറി അവിടെയെങ്കിലും സീറ്റ് ലഭിക്കാൻ ഭാഗ്യം തുണയ്ക്കണം. ചിലപ്പോൾ യാത്രയിലുടനീളം നിൽക്കേണ്ടതായി വരും. സ്ത്രീകളും പ്രായമായവരും ഇതുമൂലം അനുഭവിക്കേണ്ട ക്ലേശം കെഎസ്ആർടിസി മനസിലാക്കാതെ പോയതു വലിയ കഷ്ടമാണ്.
പൊതുജനങ്ങൾക്കു സൗകര്യപ്രദമായ യാത്ര സാധ്യമാക്കുക എന്നതാണല്ലോ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗത്യം. സർക്കാർ ഖജനാവിലേക്കു പണം എത്തിക്കുന്നില്ലെന്നു മാത്രമല്ല, സർക്കാർ കൂടക്കൂടെ പണം പന്പു ചെയ്യുന്നതുകൊണ്ടാണു സ്ഥാപനം നിലനിൽക്കുന്നത്. ഈ പരാധീനതയ്ക്കു പരിഹാരം കാണാൻ കോർപറേഷന്റെ പല ഭരണാധികാരികളും ശ്രമിച്ചെങ്കിലും ആരും വിജയിച്ചില്ല. ഈ സർക്കാരിന്റെ തുടക്കക്കാലത്ത്, മുഖ്യമന്ത്രിയുടെ ഊറ്റമായ പിന്തുണയോടെ, കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി സ്ഥാപനത്തെ കരകയറ്റാൻ ചില ശ്രമങ്ങൾ നടത്തി. പക്ഷേ, കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ സമ്മർദശക്തി ചെറുതല്ലായിരുന്നു. ഭരണകക്ഷിയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് തച്ചങ്കരിക്കെതിരേ പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. പിടിച്ചുനിൽക്കാനാവാതെ തച്ചങ്കരിക്കും കസേരയൊഴിയേണ്ടിവന്നു.
കെഎസ്ആർടിസിയുടെ ഭരണച്ചുമതല കുറെ നാളായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൈയിലാണെങ്കിലും അവിടെ പോലീസ് മുറയൊന്നും വിലപ്പോവില്ല. സ്ഥാപനം നിയന്ത്രിക്കുന്ന ശക്തികൾ അവർക്കെല്ലാം മുകളിലാണ്. ഈ ശക്തികളുടെ സമ്മർദതന്ത്രങ്ങൾ കോർപറേഷന്റെ മുന്നോട്ടുള്ള ഗതിയെ എപ്രകാരമാണു ബാധിക്കുക? ഇതൊക്കെ കെഎസ്ആർടിസി കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. എന്നാൽ ഇപ്പോഴത്തെ പ്രശ്നം യാതൊരു വീണ്ടുവിചാരവുമില്ലാതെ കൊണ്ടുവന്ന തുഗ്ലക് പരിഷ്കാരമാണെന്നു ജീവനക്കാരും പറയുന്നു.
തെക്കൻ കേരളത്തിൽനിന്നു മലബാറിലേക്കു ബസ് മാർഗം നേരിട്ടു പോകാൻ സാധിക്കാത്തതിന്റെ ദുരിതം സർക്കാർ വാഹനങ്ങളുള്ള അധികാരികൾക്കോ അപൂർവമായി മാത്രം ബസ് യാത്ര ചെയ്യുന്ന നേതാക്കൾക്കോ മനസിലാവില്ല. ദീർഘയാത്രയ്ക്കു ധാരാളംപേർ ട്രെയിനിനെയാണ് ആശ്രയിക്കുന്നതെങ്കിലും ട്രെയിനിൽ സീറ്റു കിട്ടുക ദുഷ്കരമാണ്. അതുകൊണ്ടും, ഏതുസമയത്തും ട്രെയിൻ ലഭ്യമാവില്ല എന്നതുകൊണ്ടും ഭൂരിപക്ഷം യാത്രക്കാരും കെഎസ്ആർടിസി ബസുകളെയാണ് ദീർഘയാത്രയ്ക്കും ആശ്രയിച്ചുപോരുന്നത്. അവർക്ക് ഇരുട്ടടിയാണിപ്പോൾ കോർപറേഷൻ നൽകിയിരിക്കുന്നത്.
ചെയിൻ സർവീസ് പരിഷ്കാരത്തിലൂടെ സാന്പത്തിക നേട്ടം ഉണ്ടാക്കാനാവും എന്നതായിരുന്നു കോർപറേഷന്റെ കണക്കുകൂട്ടൽ. ഏത് ഉപദേഷ്ടാവാണാവോ ഈ വിലപ്പെട്ട ഉപദേശം നൽകിയത്? പോയിന്റ് ടു പോയിന്റ് സർവീസിന്റെ ആദ്യ ദിവസത്തെ കളക്ഷൻ പരിശോധിച്ചാൽ ഈ കണക്കുകൂട്ടലിന്റെ പിഴവു ബോധ്യമാകും. പലേടത്തും കളക്ഷൻ നന്നേ കുറഞ്ഞു. ദീർഘദൂര സർവീസ് നടത്തിയിരുന്ന പല ഫാസ്റ്റ് പാസഞ്ചർ ബസുകളുടെയും പ്രതിദിന കളക്ഷൻ പകുതിയായി. ഇങ്ങനെയൊക്കെയാണോ കോർപറേഷനെ രക്ഷപ്പെടുത്തേണ്ടത്? സ്വകാര്യബസ് ലോബിയെ സഹായിക്കാനാണീ പരിഷ്കാരമെന്ന് ആരോപണമുണ്ട്.
കൂടുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ ദീർഘദൂര സർവീസുകൾക്കു സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇവയിൽ പലതും പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലൂടെയാണു കടന്നുപോകുന്നത്. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ രണ്ടു ജില്ലകൾക്കിടയിലാക്കിക്കൊണ്ടു കെഎസ്ആർടിസി കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. ഒരേ സ്ഥലത്തേക്കുള്ള സർവീസുകൾക്കു നിശ്ചിത ഇടവേള ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അതു സാധിച്ചില്ല. ഇപ്പോഴത്തെ പോയിന്റ് ടു പോയിന്റ് പരിഷ്കാരം യാത്രക്കാർക്കു ഗുണകരവും കോർപറേഷനു ലാഭകരവുമാകുമെന്നായിരുന്നു വാദം. എന്നാൽ, യാഥാർഥ്യം ഇപ്പോൾത്തന്നെ ബോധ്യമായ സ്ഥിതിക്ക് തീരുമാനം പിൻവലിക്കണം. തീർത്തും നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുന്നതിനെയോ പുനഃക്രമീകരിക്കുന്നതിനെയോ യാത്രക്കാർ എതിർക്കില്ല, പക്ഷേ, കോർപറേഷന്റെ വരുമാനം കുറയ്ക്കുകയും യാത്രക്കാരെ വലയ്ക്കുകയും ചെയ്യുന്ന പരിഷ്കാരം എന്തിനാണ്?
ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കി പ്രധാനപ്പെട്ട ഡിപ്പോകൾ കേന്ദ്രീകരിച്ചു "പോയിന്റ് ടു പോയിന്റ്' ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നടത്താനായിരുന്നു തീരുമാനം. ആയിരക്കണക്കിനു യാത്രക്കാരെ അതു ശരിക്കും വലച്ചു. മിക്ക ഡിപ്പോകളിൽനിന്നും നടത്തിവന്നിരുന്ന ദീർഘദൂര സർവീസുകൾ യാത്രക്കാർക്കു വളരെ ഗുണകരമായിരുന്നു. തെക്കൻ ജില്ലകളിൽനിന്നും മധ്യതിരുവിതാംകൂറിൽനിന്നും മലബാർ മേഖലയിലേക്കു പതിറ്റാണ്ടുകളായി കെഎസ്ആർടിസി സർവീസുകളുണ്ട്. അതുപോലെ വടക്കൻ കേരളത്തിൽനിന്നു തലസ്ഥാനത്തെത്താൻ അനേകംപേർ ആശ്രയിച്ചുകൊണ്ടിരുന്നതും കെഎസ്ആർടിസിയെ. ആ സർവീസുകൾ അവസാനിപ്പിക്കുന്നതു ദീർഘദൂര യാത്രക്കാരെ എത്രമാത്രം കഷ്ടപ്പെടുത്തുമെന്നു കോർപറേഷൻ ചിന്തിച്ചതേയില്ലെന്നു തോന്നുന്നു. പല ബസുകൾ കയറിയിറങ്ങി ലക്ഷ്യസ്ഥാനത്തെത്താൻ യാത്രക്കാരെ നിർബന്ധിക്കുന്നതു ദ്രോഹമല്ലേ? യാത്രാക്ലേശം മാത്രമല്ല, അധിക പണച്ചെലവും ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്നു.
ദീർഘദൂര സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണു ചെയിൻ സർവീസുകളായി പുനഃക്രമീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. ഒരു സർവീസ് രണ്ടോ മൂന്നോ ജില്ലയ്ക്കപ്പുറത്തേക്കില്ല. ഇതുമൂലം ദീർഘദൂര യാത്രക്കാർ കയറിയിറങ്ങി പോകേണ്ട സാഹചര്യമുണ്ടായി. തിരക്കുള്ള സമയങ്ങളിൽ സീറ്റ് എന്നല്ല ബസുപോലും കിട്ടാൻ വിഷമം. ദീർഘയാത്രയിൽ സീറ്റ് ഇല്ലാതെ വന്നാലുള്ള ക്ലേശം ഊഹിക്കാമല്ലോ. ഒരു ബസിൽ കന്പിയിൽ പിടിച്ചു നിന്നുള്ള യാത്രയ്ക്കുശേഷം അടുത്ത ബസിൽ ഇടിച്ചുകയറി അവിടെയെങ്കിലും സീറ്റ് ലഭിക്കാൻ ഭാഗ്യം തുണയ്ക്കണം. ചിലപ്പോൾ യാത്രയിലുടനീളം നിൽക്കേണ്ടതായി വരും. സ്ത്രീകളും പ്രായമായവരും ഇതുമൂലം അനുഭവിക്കേണ്ട ക്ലേശം കെഎസ്ആർടിസി മനസിലാക്കാതെ പോയതു വലിയ കഷ്ടമാണ്.
പൊതുജനങ്ങൾക്കു സൗകര്യപ്രദമായ യാത്ര സാധ്യമാക്കുക എന്നതാണല്ലോ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ദൗത്യം. സർക്കാർ ഖജനാവിലേക്കു പണം എത്തിക്കുന്നില്ലെന്നു മാത്രമല്ല, സർക്കാർ കൂടക്കൂടെ പണം പന്പു ചെയ്യുന്നതുകൊണ്ടാണു സ്ഥാപനം നിലനിൽക്കുന്നത്. ഈ പരാധീനതയ്ക്കു പരിഹാരം കാണാൻ കോർപറേഷന്റെ പല ഭരണാധികാരികളും ശ്രമിച്ചെങ്കിലും ആരും വിജയിച്ചില്ല. ഈ സർക്കാരിന്റെ തുടക്കക്കാലത്ത്, മുഖ്യമന്ത്രിയുടെ ഊറ്റമായ പിന്തുണയോടെ, കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി സ്ഥാപനത്തെ കരകയറ്റാൻ ചില ശ്രമങ്ങൾ നടത്തി. പക്ഷേ, കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ സമ്മർദശക്തി ചെറുതല്ലായിരുന്നു. ഭരണകക്ഷിയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് തച്ചങ്കരിക്കെതിരേ പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. പിടിച്ചുനിൽക്കാനാവാതെ തച്ചങ്കരിക്കും കസേരയൊഴിയേണ്ടിവന്നു.
കെഎസ്ആർടിസിയുടെ ഭരണച്ചുമതല കുറെ നാളായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൈയിലാണെങ്കിലും അവിടെ പോലീസ് മുറയൊന്നും വിലപ്പോവില്ല. സ്ഥാപനം നിയന്ത്രിക്കുന്ന ശക്തികൾ അവർക്കെല്ലാം മുകളിലാണ്. ഈ ശക്തികളുടെ സമ്മർദതന്ത്രങ്ങൾ കോർപറേഷന്റെ മുന്നോട്ടുള്ള ഗതിയെ എപ്രകാരമാണു ബാധിക്കുക? ഇതൊക്കെ കെഎസ്ആർടിസി കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. എന്നാൽ ഇപ്പോഴത്തെ പ്രശ്നം യാതൊരു വീണ്ടുവിചാരവുമില്ലാതെ കൊണ്ടുവന്ന തുഗ്ലക് പരിഷ്കാരമാണെന്നു ജീവനക്കാരും പറയുന്നു.
തെക്കൻ കേരളത്തിൽനിന്നു മലബാറിലേക്കു ബസ് മാർഗം നേരിട്ടു പോകാൻ സാധിക്കാത്തതിന്റെ ദുരിതം സർക്കാർ വാഹനങ്ങളുള്ള അധികാരികൾക്കോ അപൂർവമായി മാത്രം ബസ് യാത്ര ചെയ്യുന്ന നേതാക്കൾക്കോ മനസിലാവില്ല. ദീർഘയാത്രയ്ക്കു ധാരാളംപേർ ട്രെയിനിനെയാണ് ആശ്രയിക്കുന്നതെങ്കിലും ട്രെയിനിൽ സീറ്റു കിട്ടുക ദുഷ്കരമാണ്. അതുകൊണ്ടും, ഏതുസമയത്തും ട്രെയിൻ ലഭ്യമാവില്ല എന്നതുകൊണ്ടും ഭൂരിപക്ഷം യാത്രക്കാരും കെഎസ്ആർടിസി ബസുകളെയാണ് ദീർഘയാത്രയ്ക്കും ആശ്രയിച്ചുപോരുന്നത്. അവർക്ക് ഇരുട്ടടിയാണിപ്പോൾ കോർപറേഷൻ നൽകിയിരിക്കുന്നത്.
ചെയിൻ സർവീസ് പരിഷ്കാരത്തിലൂടെ സാന്പത്തിക നേട്ടം ഉണ്ടാക്കാനാവും എന്നതായിരുന്നു കോർപറേഷന്റെ കണക്കുകൂട്ടൽ. ഏത് ഉപദേഷ്ടാവാണാവോ ഈ വിലപ്പെട്ട ഉപദേശം നൽകിയത്? പോയിന്റ് ടു പോയിന്റ് സർവീസിന്റെ ആദ്യ ദിവസത്തെ കളക്ഷൻ പരിശോധിച്ചാൽ ഈ കണക്കുകൂട്ടലിന്റെ പിഴവു ബോധ്യമാകും. പലേടത്തും കളക്ഷൻ നന്നേ കുറഞ്ഞു. ദീർഘദൂര സർവീസ് നടത്തിയിരുന്ന പല ഫാസ്റ്റ് പാസഞ്ചർ ബസുകളുടെയും പ്രതിദിന കളക്ഷൻ പകുതിയായി. ഇങ്ങനെയൊക്കെയാണോ കോർപറേഷനെ രക്ഷപ്പെടുത്തേണ്ടത്? സ്വകാര്യബസ് ലോബിയെ സഹായിക്കാനാണീ പരിഷ്കാരമെന്ന് ആരോപണമുണ്ട്.
കൂടുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ ദീർഘദൂര സർവീസുകൾക്കു സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇവയിൽ പലതും പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലൂടെയാണു കടന്നുപോകുന്നത്. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ രണ്ടു ജില്ലകൾക്കിടയിലാക്കിക്കൊണ്ടു കെഎസ്ആർടിസി കഴിഞ്ഞ ജൂണിൽ ഉത്തരവിറക്കിയിരുന്നെങ്കിലും നടപ്പായില്ല. ഒരേ സ്ഥലത്തേക്കുള്ള സർവീസുകൾക്കു നിശ്ചിത ഇടവേള ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അതു സാധിച്ചില്ല. ഇപ്പോഴത്തെ പോയിന്റ് ടു പോയിന്റ് പരിഷ്കാരം യാത്രക്കാർക്കു ഗുണകരവും കോർപറേഷനു ലാഭകരവുമാകുമെന്നായിരുന്നു വാദം. എന്നാൽ, യാഥാർഥ്യം ഇപ്പോൾത്തന്നെ ബോധ്യമായ സ്ഥിതിക്ക് തീരുമാനം പിൻവലിക്കണം. തീർത്തും നഷ്ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുന്നതിനെയോ പുനഃക്രമീകരിക്കുന്നതിനെയോ യാത്രക്കാർ എതിർക്കില്ല, പക്ഷേ, കോർപറേഷന്റെ വരുമാനം കുറയ്ക്കുകയും യാത്രക്കാരെ വലയ്ക്കുകയും ചെയ്യുന്ന പരിഷ്കാരം എന്തിനാണ്?