ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം കിട്ടിയില്ലായിരുന്നെങ്കിൽ തുടർന്ന് എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും തകർന്നുപോകുമായിരുന്നു എന്നും ഇംഗ്ലീഷ് താരം ജോസ് ബട്ലർ. നിശ്ചിത ഓവറിലും തുടർന്ന് സൂപ്പർ ഓവറിലും ന്യൂസിലൻഡുമായി ടൈ ആയതിനെത്തുടർന്ന് ബൗണ്ടറികളുടെ എണ്ണത്തിലൂടെയാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിച്ചത്.
ഏകദിന ലോകകപ്പ് ഫൈനലിനു മുന്പ് ഏഴ് ഫൈനലുകളിൽ കളിച്ചിട്ടുണ്ട്. അതിൽ ഏഴിലും പരാജയപ്പെട്ടു. സോമർസെറ്റിനായും ഇംഗ്ലണ്ടിനായി ചാന്പ്യൻസ് ട്രോഫിയിലും (2013) ലോകകപ്പ് ട്വന്റി-20യിലും (2016) ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എതിർ ടീം കിരീടമുയർത്തുന്നതു കാണുന്പോഴുണ്ടാകുന്ന വേദന എന്താണെന്ന് എനിക്കറിയാം. അതുപോലൊരിക്കൽക്കൂടി കാഴ്ചക്കാരനാകാൻ സാധിക്കില്ലായിരുന്നു- ബട്ലർ പറഞ്ഞു.
ഏകദിന ലോകകപ്പ് ഫൈനലിനു മുന്പ് ഏഴ് ഫൈനലുകളിൽ കളിച്ചിട്ടുണ്ട്. അതിൽ ഏഴിലും പരാജയപ്പെട്ടു. സോമർസെറ്റിനായും ഇംഗ്ലണ്ടിനായി ചാന്പ്യൻസ് ട്രോഫിയിലും (2013) ലോകകപ്പ് ട്വന്റി-20യിലും (2016) ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എതിർ ടീം കിരീടമുയർത്തുന്നതു കാണുന്പോഴുണ്ടാകുന്ന വേദന എന്താണെന്ന് എനിക്കറിയാം. അതുപോലൊരിക്കൽക്കൂടി കാഴ്ചക്കാരനാകാൻ സാധിക്കില്ലായിരുന്നു- ബട്ലർ പറഞ്ഞു.