ബ്രിട്ടനുവേണ്ടി അഞ്ച് കോമണ്‍വെൽത്ത് മെഡലുകൾ നേടിയ മലയാളി ബാഡ്മിന്റണ്‍ താരം രാജീവ് ഒൗസേപ്പ് വിരമിക്കുന്നു. കഴിഞ്ഞ വർഷം നടന്ന കോമണ്‍വെൽത്ത് ഗെയിംസിലും രാജീവ് രണ്ടു മെഡലുകൾ നേടിയിരുന്നു. യൂറോപ്യൻ ബാഡ്മിന്റണ്‍ ചാംപ്യനുമായിട്ടുണ്ട്. 2020 ടോക്കിയോ ഒളിന്പിക്സിൽ മത്സരിക്കാനുണ്ടാകില്ലെന്ന് രണ്ട് ഒളിന്പിക്സിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച മുപ്പത്തിരണ്ടുകാരൻ വ്യക്തമാക്കി. അടുത്ത മാസം നടക്കുന്ന ലോക ചാംപ്യൻഷിപ്പായിരിക്കും അദ്ദേഹത്തിന്റെ അവസാന ടൂർണമെന്റ്.
2016ൽ ഒളിന്പിക് ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ആദ്യ ബ്രിട്ടീഷ് കളിക്കാരനായി. റിയോയിൽ ബാഡ്മിന്റണ്‍ കളിക്കാനിറങ്ങിയ ഏക ബ്രിട്ടീഷ് ഏഷ്യൻ വംശജനായിരുന്നു. ടോക്കിയോയിൽ കൂടുതൽ ബ്രിട്ടീഷ് ഏഷ്യൻ വംശജരെ കളിക്കളത്തിൽ കാണാനാഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 14 വർഷം നീണ്ട കരിയറിൽ രാജീവ് 374 വിജയങ്ങൾ നേടി. 2017ലെ യൂറോപ്യൻ ഫൈനൽ വിജയമാണ് ഇതിൽ ഏറ്റവും മികച്ചതായി അദ്ദേഹം പരിഗണിക്കുന്നത്.
തൃശൂരിൽനിന്നും ബ്രിട്ടനിൽ കുടിയേറിയതാണ് തേറാട്ടിൽ കുടുംബാംഗമായ രാജീവ്. യൂറോപ്യൻ ജൂണിയർ ചാന്പ്യൻ (2005), യൂറോപ്യൻ ചാന്പ്യൻഷിപ്പ് (2010), ഫ്രഞ്ച് ഇന്റർനാഷണൽ (2013), സ്വീഡിഷ് മാസ്റ്റേഴ്സ് (2015) തുടങ്ങിയ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ
2016ൽ ഒളിന്പിക് ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ആദ്യ ബ്രിട്ടീഷ് കളിക്കാരനായി. റിയോയിൽ ബാഡ്മിന്റണ്‍ കളിക്കാനിറങ്ങിയ ഏക ബ്രിട്ടീഷ് ഏഷ്യൻ വംശജനായിരുന്നു. ടോക്കിയോയിൽ കൂടുതൽ ബ്രിട്ടീഷ് ഏഷ്യൻ വംശജരെ കളിക്കളത്തിൽ കാണാനാഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 14 വർഷം നീണ്ട കരിയറിൽ രാജീവ് 374 വിജയങ്ങൾ നേടി. 2017ലെ യൂറോപ്യൻ ഫൈനൽ വിജയമാണ് ഇതിൽ ഏറ്റവും മികച്ചതായി അദ്ദേഹം പരിഗണിക്കുന്നത്.
തൃശൂരിൽനിന്നും ബ്രിട്ടനിൽ കുടിയേറിയതാണ് തേറാട്ടിൽ കുടുംബാംഗമായ രാജീവ്. യൂറോപ്യൻ ജൂണിയർ ചാന്പ്യൻ (2005), യൂറോപ്യൻ ചാന്പ്യൻഷിപ്പ് (2010), ഫ്രഞ്ച് ഇന്റർനാഷണൽ (2013), സ്വീഡിഷ് മാസ്റ്റേഴ്സ് (2015) തുടങ്ങിയ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ