റഞ്ചി: ഏകദിന ക്രിക്കറ്റിൽനിന്ന് വിക്കറ്റ് കീപ്പർ എം.എസ്. ധോണി വിരമിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം നല്കി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ധോണി ഉടൻ വിരമിക്കില്ലെന്ന് സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു. ധോണിയെപ്പോലൊരു സുപ്രധാന താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച് ഉൗഹാപോഹങ്ങൾ ഉയരുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേയാണ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വ്യക്തതയുമായി അരുണ്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയം.
ധോണിക്കൊത്ത പകരക്കാരനില്ല
ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്. ധോണിക്കൊത്ത ഒരു പകരക്കാരൻ നിലവിൽ ഇല്ലെന്ന് മുൻ ദേശീയ സെലക്ടറും ബിസിസിഐ സെക്രട്ടറിയുമായിരുന്ന സഞ്ജയ് ജഗ്ദലെ. ധോണി മഹാനായ ഒരു കളിക്കാരനാണ്, സ്വാർഥതാത്പര്യങ്ങൾ ഇല്ലാതെയാണ് അദ്ദേഹം എപ്പോഴും ഇന്ത്യക്കായി കളിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നിലയിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ധോണിക്കൊത്ത ഒരു പകരക്കാരനില്ലെന്നതാണ് എന്റെ അഭിപ്രായം -സഞ്ജയ് ജഗ്ദലെ പറഞ്ഞു.
ടീമിന്റെ ആവശ്യമനുസരിച്ചാണ് ലോകകപ്പിൽ ധോണി കളിച്ചത്, സെമിയിൽ ബാറ്റ് ചെയ്തതും. നിർണായക സമയത്ത് നിർഭാഗ്യവശാൽ അദ്ദേഹം റണ്ണൗട്ടായി. മുപ്പത്തെട്ടുകാരനായ ഒരു താരം അദ്ദേഹത്തിന്റെ ആദ്യ കാലത്ത് കളിച്ച അതേ കരുത്തോടെ ഇപ്പോഴും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സഞ്ജയ് പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേയാണ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വ്യക്തതയുമായി അരുണ്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയം.
ധോണിക്കൊത്ത പകരക്കാരനില്ല
ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്. ധോണിക്കൊത്ത ഒരു പകരക്കാരൻ നിലവിൽ ഇല്ലെന്ന് മുൻ ദേശീയ സെലക്ടറും ബിസിസിഐ സെക്രട്ടറിയുമായിരുന്ന സഞ്ജയ് ജഗ്ദലെ. ധോണി മഹാനായ ഒരു കളിക്കാരനാണ്, സ്വാർഥതാത്പര്യങ്ങൾ ഇല്ലാതെയാണ് അദ്ദേഹം എപ്പോഴും ഇന്ത്യക്കായി കളിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നിലയിൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ധോണിക്കൊത്ത ഒരു പകരക്കാരനില്ലെന്നതാണ് എന്റെ അഭിപ്രായം -സഞ്ജയ് ജഗ്ദലെ പറഞ്ഞു.
ടീമിന്റെ ആവശ്യമനുസരിച്ചാണ് ലോകകപ്പിൽ ധോണി കളിച്ചത്, സെമിയിൽ ബാറ്റ് ചെയ്തതും. നിർണായക സമയത്ത് നിർഭാഗ്യവശാൽ അദ്ദേഹം റണ്ണൗട്ടായി. മുപ്പത്തെട്ടുകാരനായ ഒരു താരം അദ്ദേഹത്തിന്റെ ആദ്യ കാലത്ത് കളിച്ച അതേ കരുത്തോടെ ഇപ്പോഴും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സഞ്ജയ് പറഞ്ഞു.