+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രിസ്റ്റി കേരളത്തിന്‍റെ പ്രസ്റ്റീജ്...

കോഴിക്കോട്: 2020ൽ നടക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേ
പ്രിസ്റ്റി കേരളത്തിന്‍റെ പ്രസ്റ്റീജ്...
കോഴിക്കോട്: 2020-ൽ നടക്കുന്ന അണ്ടർ- 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി സി.എ. പ്രിസ്റ്റി കേരളത്തിന് അഭിമാനമായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയാണ്. ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള ഏകതാരമാണ് പ്രിസ്റ്റി. റിലയൻസും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ജൂണിൽ കോയമ്പത്തൂരിൽ നടത്തിയ സെലക്‌ഷൻ ക്യാമ്പിനും പിന്നീട് മുംബൈയിൽ നടന്ന ഫൈനൽ സെലക്‌ഷൻക്യാമ്പിനും ശേഷമാണ് പ്രിസ്റ്റിയെ തെരഞ്ഞെടുത്തത്.

കണ്ണൂർ ജിവിഎച്ച്എസ്എസിൽ സ്പോർട്സ് ഡിവിഷനിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രിസ്റ്റി. കൂരാച്ചുണ്ട് പൂവ്വത്തുംചോല തേവുകുന്നുമ്മൽ അംബുജാക്ഷൻ - വിജിത ദമ്പതികളുടെ ഏകമകളാണ്.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഫുട്ബോളിൽ തൽപ്പരയായ സി.എ. പ്രിസ്റ്റി ഹൈസ്കൂൾ മുതൽ പഴയകാല ഫുട്ബോൾ താരവും പരിശീലകനുമായ കല്ലാനോട് സ്വദേശി ബാബു പ്ലാത്തോട്ടത്തിലിന്‍റെ ശിക്ഷണത്തിലൂടെയും കഠിന പരിശ്രമത്തിലൂടെയുമാണ് മികച്ച താരമായത്. മുപ്പത് വർഷത്തോളമായി മലയോര മേഖലയിലെ നിരവധി ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കുവഹിച്ചയാളാണ് ഇദ്ദേഹം.

താൻ പരിശീലനം നൽകിവരുന്ന കാലയളവിൽ കണ്ടിട്ടുള്ളവരിൽ കൂടുതൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള താരമാണ് പ്രിസ്റ്റിയെന്നാണ് പരിശീലകൻ ബാബു പറയുന്നത്. ഇനി അതിനായി കഠിനാധ്വാനമാണ് വേണ്ടത്. പ്രിസ്റ്റിയുടെ രക്ഷിതാക്കൾക്ക് ഇക്കാര്യത്തിലുള്ള ത്യാഗസന്നദ്ധത പ്രിസ്റ്റിയെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നാണ് തന്‍റെ പ്രത്യാശയെന്നും ബാബു പ്ലാത്തോട്ടം പറയുന്നു. കല്ലാനോട് സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ തിളക്കമാർന്ന ഒട്ടേറെ വിജയങ്ങളിൽ പ്രിസ്റ്റിയുടെ മികവുണ്ട്.
മധ്യനിരയിലും മുന്നേറ്റനിരയിലും മിന്നുന്ന പ്രിസ്റ്റി മികച്ച സ്കോററാണ്. 2017-ൽ തിരുവനന്തപുരത്ത് നടന്ന ഊർജ കപ്പിൽ ഏഴ് ഗോൾനേടിയിരുന്നു. ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിൽ മികച്ച താരമായി.