തിരുവനന്തപുരം: ദക്ഷിണ കൊറിയയിലെ ഗുവാൻജുവിൽ നടക്കുന്ന 18-ാമത് ലോക നീന്തൽ ചാമ്പ്യൻഷിപ്പിനുള്ള നീന്തൽ റഫറിമാരുടെ പാനലിൽ കേരളത്തിൽനിന്നുള്ള എസ്. രാജീവിനെ ലോക നീന്തൽ സംഘടനയായ ഫിന നാമനിർദേശം ചെയ്തു. മത്സരങ്ങൾക്കായി ആഗോള തലത്തിൽ 25 പേരെയാണ് ഫിന തെരഞ്ഞെടുത്തിട്ടുള്ളത്.
ഏഷ്യയിൽനിന്നുള്ള നാലുപേരിൽ ഒരാളാണ് രാജീവ്. 2011 ൽ ഷാൻഹായിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലും 2016 റിയോയിൽ നടന്ന ഒളിമ്പിക് മത്സരങ്ങളിലും രാജീവ് റഫറിയായി പങ്കെടുത്തിട്ടുണ്ട്. 1987 മുതൽ ഫിനയുടെ നീന്തൽ റഫറിമാരുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ള രാജീവ് ഒളിമ്പിക്സ്, ലോക നീന്തൽ ചാമ്പ്യൻഷിപ്പുകൾക്കു പുറമെ ദേശീയ/ അന്തർദേശീയ മത്സരങ്ങളിലും റഫറിയായിട്ടുണ്ട്. ദേശീയ നീന്തൽ ഫെഡറേഷൻ വൈസ് പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമാണ്.
ഏഷ്യയിൽനിന്നുള്ള നാലുപേരിൽ ഒരാളാണ് രാജീവ്. 2011 ൽ ഷാൻഹായിൽ നടന്ന ലോക ചാന്പ്യൻഷിപ്പിലും 2016 റിയോയിൽ നടന്ന ഒളിമ്പിക് മത്സരങ്ങളിലും രാജീവ് റഫറിയായി പങ്കെടുത്തിട്ടുണ്ട്. 1987 മുതൽ ഫിനയുടെ നീന്തൽ റഫറിമാരുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ള രാജീവ് ഒളിമ്പിക്സ്, ലോക നീന്തൽ ചാമ്പ്യൻഷിപ്പുകൾക്കു പുറമെ ദേശീയ/ അന്തർദേശീയ മത്സരങ്ങളിലും റഫറിയായിട്ടുണ്ട്. ദേശീയ നീന്തൽ ഫെഡറേഷൻ വൈസ് പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമാണ്.