ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്‍ണയിച്ചതിനെതിരേ മുന്‍ താരങ്ങള്‍. 50 ഓവറില്‍ സ്കോര്‍ (241) തുല്യത പാലിച്ചതോടെ സൂപ്പര്‍ ഓവറിലേക്കു മത്സരം കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ (15) തുല്യമായതോടെ ബൗണ്ടറികളുടെ എണ്ണം വച്ച് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ താരങ്ങള്‍ക്കു പുറമെ ആരാധകരും ഈ നിയമത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഫൈനൽ ടൈ ആകുന്നതും സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിര്‍ണയിക്കുന്നതും.
ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവറിൽ ന്യൂസിലന്‍ഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണയ്ക്കുകയായിരുന്നു.
ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയമം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്. ഐസിസിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
ന്യൂസിലന്‍ഡിനോട് സഹാനുഭൂതി. ഒരു കാര്യം പറയാതെ വയ്യ. വിജയികളെ നിശ്ചയിക്കുന്ന ഈ രീതി ഭീകരമാണ്. ഈ നിയമം മാറണം- ഓസ്ട്രേലിയയുടെ മുന്‍ താരം ബ്രെറ്റ് ലീ പറഞ്ഞു.
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സംയുക്ത ജേതാക്കളായി എന്ന നിലയിലായിരിക്കും 2019 ലോകകപ്പ് ഫൈനല്‍ ഓര്മിക്കപ്പെടുകയെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്.
എന്തായാലും നല്ല പണിയായിപ്പോയി ഐസിസി. നിങ്ങളുടെ കാര്യം മൊത്തത്തിലൊരു തമാശയാണ് എന്നാണ് മുന്‍ കിവീസ് താരം സ്കോട് സ്റ്റൈറിസ് ട്വിറ്ററില്‍ കുറിച്ചത്.
ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവറിൽ ന്യൂസിലന്‍ഡ് സിക്സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണയ്ക്കുകയായിരുന്നു.
ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയമം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞത്. ഐസിസിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
ന്യൂസിലന്‍ഡിനോട് സഹാനുഭൂതി. ഒരു കാര്യം പറയാതെ വയ്യ. വിജയികളെ നിശ്ചയിക്കുന്ന ഈ രീതി ഭീകരമാണ്. ഈ നിയമം മാറണം- ഓസ്ട്രേലിയയുടെ മുന്‍ താരം ബ്രെറ്റ് ലീ പറഞ്ഞു.
ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സംയുക്ത ജേതാക്കളായി എന്ന നിലയിലായിരിക്കും 2019 ലോകകപ്പ് ഫൈനല്‍ ഓര്മിക്കപ്പെടുകയെന്നാണ് സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റ്.
എന്തായാലും നല്ല പണിയായിപ്പോയി ഐസിസി. നിങ്ങളുടെ കാര്യം മൊത്തത്തിലൊരു തമാശയാണ് എന്നാണ് മുന്‍ കിവീസ് താരം സ്കോട് സ്റ്റൈറിസ് ട്വിറ്ററില്‍ കുറിച്ചത്.