ലണ്ടൻ: കെയ്ൻ വില്യംസണ് എന്ന സാത്വിക ഭാവമുള്ള താരം ക്രിക്കറ്റ് ലോകത്തിൽ അദ്ഭുതമാണ്. ശാന്തതയാണ് അദ്ദേഹത്തിന്റെ കൈമുതൽ. ന്യൂസിലൻഡിനെ നയിക്കുന്പോഴായാലും ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്പോഴായാലും അതിരുവിട്ട ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് ന്യൂസിലൻഡ് പരാജയപ്പെട്ടെങ്കിലും ചാന്പ്യൻഷിപ്പിന്റെ താരമായത് വില്യംസണ് ആണ്. ഒന്‍പത് ഇന്നിംഗ്സിൽനിന്ന് 82.57 ശരാശരിയിൽ 578 റണ്‍സ് വില്യംസണ് നേടി.
സച്ചിൻ തെണ്ടുൽക്കറാണ് മാൻ ഓഫ് ദ സീരീസിനുള്ള പുരസ്കാരം വില്യംസണിനു കൈമാറിയത്. ഇന്ത്യയെ സെമിയിൽ കീഴടക്കിയപ്പോൾ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കുന്നതിലായിരുന്നു വില്യംസണിന്റെ ശ്രദ്ധ.
സച്ചിൻ തെണ്ടുൽക്കറാണ് മാൻ ഓഫ് ദ സീരീസിനുള്ള പുരസ്കാരം വില്യംസണിനു കൈമാറിയത്. ഇന്ത്യയെ സെമിയിൽ കീഴടക്കിയപ്പോൾ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കുന്നതിലായിരുന്നു വില്യംസണിന്റെ ശ്രദ്ധ.