ലണ്ടൻ: അമേരിക്കയുടെ സെറീന വില്യംസിന്റെ 24-ാം ഗ്രാൻസ്ലാം കിരീടമെന്ന മോഹം തല്ലിക്കെടുത്തി സിമോണ ഹാലെപ്പ് വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. ഇരുപത്തേഴുകാരിയായ ഹാലെപ്പിന്റെ കന്നി വിംബിൾഡണ്‍ കിരീടമാണ്. അമേരിക്കൻ താരത്തെ നിലംപരിശാക്കാൻ 56 മിനിറ്റ് മാത്രമാണ് റുമേനിയയുടെ സൂപ്പർ താരമായ ഹാലെപ്പിനു വേണ്ടിവന്നത്. 6-2, 6-2നായിരുന്നു ഹാലെപ്പിന്റെ ജയം.
ഹാലെപ്പിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയതായിരുന്നു താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം. ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ മാർഗരറ്റ് കോർട്ടിന്റെ (24 എണ്ണം) ഓൾ ടൈം റിക്കാർഡിനൊപ്പമെത്താമെന്ന പ്രതീക്ഷയിലായിരുന്നു സെറീന.
പുരുഷ ഫൈനൽ
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും രണ്ടാം നന്പറായ റോജർ ഫെഡററും ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം.
സെമിയിൽ റാഫേൽ നദാലിനെ 7-6 (7-3), 1-6, 6-3, 6-4 ന് കീഴടക്കിയാണ് ഫെഡറർ ഫൈനലിൽ പ്രവേശിച്ചത്. റോബർട്ടോ ബാറ്റിസ്റ്റ അഗ്ട്ടിനെ 6-2, 4-6, 6-3, 6-2നു കീഴടക്കിയാണ് ജോക്കോവിച്ച് കിരീട പോരാട്ടത്തിനെത്തിയത്. ജോക്കോവിച്ച് നാല് തവണയും ഫെഡറർ എട്ട് തവണയും വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ഹാലെപ്പിന്റെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണ്‍ നേടിയതായിരുന്നു താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം. ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ മാർഗരറ്റ് കോർട്ടിന്റെ (24 എണ്ണം) ഓൾ ടൈം റിക്കാർഡിനൊപ്പമെത്താമെന്ന പ്രതീക്ഷയിലായിരുന്നു സെറീന.
പുരുഷ ഫൈനൽ
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും രണ്ടാം നന്പറായ റോജർ ഫെഡററും ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം.
സെമിയിൽ റാഫേൽ നദാലിനെ 7-6 (7-3), 1-6, 6-3, 6-4 ന് കീഴടക്കിയാണ് ഫെഡറർ ഫൈനലിൽ പ്രവേശിച്ചത്. റോബർട്ടോ ബാറ്റിസ്റ്റ അഗ്ട്ടിനെ 6-2, 4-6, 6-3, 6-2നു കീഴടക്കിയാണ് ജോക്കോവിച്ച് കിരീട പോരാട്ടത്തിനെത്തിയത്. ജോക്കോവിച്ച് നാല് തവണയും ഫെഡറർ എട്ട് തവണയും വിംബിൾഡണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.