സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന ആരോഗ്യരക്ഷാ പദ്ധതികളെക്കുറിച്ചു ധാരാളം പേർക്ക് ആശയക്കുഴപ്പമുണ്ട്. അനേകായിരങ്ങൾക്ക് അത്താണിയായിരുന്ന കാരുണ്യ ബെനവലന്റ് സ്കീം എന്ന കാരുണ്യ പദ്ധതി അട്ടിമറിച്ചതു നിരവധി രോഗികളെ നിരാശരാക്കി. വലിയ പ്രതിഷേധമുയർന്നതിനെത്തുടർന്ന് കാരുണ്യ പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സാസഹായം അടുത്ത മാർച്ച് 31 വരെ നീട്ടിക്കൊണ്ട് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ കാരുണ്യ പദ്ധതിയും സർക്കാരിന്റെ സമഗ്ര ആരോഗ്യപദ്ധതിയും ഒരേസമയം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. ഇതിനിടെ, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയിൽ കേരളം പങ്കാളിയാകുന്നില്ലെന്ന ആരോപണവും ഉയരുന്നു. പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കാൻ കേരളം തയാറാകണമെന്നു കഴിഞ്ഞമാസം ഗുരുവായൂരിൽ എത്തിയപ്പോൾ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര പദ്ധതിയുമായി ചേർന്നാണു സംസ്ഥാന സർക്കാർ ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും എവിടെയോ ചില പൊരുത്തക്കേടുകൾ ഉണ്ട്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം കൈക്കലാക്കാൻ പലരും ശ്രമിക്കും. പക്ഷേ, അതിന്റെ പേരിൽ രോഗികളെ വിഷമിപ്പിക്കരുത്. കേന്ദ്ര പദ്ധതിയായാലും സംസ്ഥാന പദ്ധതിയായാലും ജനങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ നടപ്പാക്കാൻ അമാന്തിക്കരുത്. ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികൾക്ക് ആശ്വാസമേകുന്ന ഏതു പദ്ധതിയും എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കണം. അതിൽ രാഷ്ട്രീയം കലർത്താനോ മുതലെടുപ്പു നടത്താനോ ആരും മുതിരരുത്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി 2011-12ലെ ബജറ്റിൽ അവതരിപ്പിച്ച കാരുണ്യ പദ്ധതി എത്രയോ രോഗികൾക്കാണ് അനുഗ്രഹമായത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിവർഷം മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ള എപിഎൽകാർക്കുമായിരുന്നു ആനുകൂല്യം. അത്യാവശ്യഘട്ടത്തിൽ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിച്ചു. സർക്കാരിന് ഒരു സാമ്പത്തികബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം ഉപയോഗിച്ചാണ് ആനുകൂല്യം നൽകിയിരുന്നത്. കാരുണ്യ ലോട്ടറിയിൽനിന്നു കഴിഞ്ഞ മൂന്നു വർഷത്തെ വരുമാനം 1114 കോടി രൂപയാണ്. കാരുണ്യയിൽ ഏറ്റവും അധികം തുക കിട്ടിയതു കണ്ണൂർ ജില്ലയിലെ രോഗികൾക്കാണ്. കണ്ണൂരിലെ 13,841 രോഗികൾ ഇതിനകം കൈപ്പറ്റിയതു 155.24 കോടി രൂപയാണ്.
സംസ്ഥാനത്തു നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ചുകൊണ്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതു സംബന്ധിച്ച് ഇനിയും ഏറെ കാര്യങ്ങൾ വ്യക്തമാകാനുണ്ട്. കാരുണ്യ പദ്ധതി നിർത്തലാക്കി മറ്റു പദ്ധതികളിലേക്കു മാറുന്പോൾ, നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ പലതും നഷ്ടമാവുന്ന അവസ്ഥയാണ്.
ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നൊരു ജീവകാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായുള്ള ലോട്ടറിയുടെ ടിക്കറ്റ് കൂടുതൽ വിറ്റഴിക്കപ്പെട്ടതു ജനങ്ങൾക്ക് ആ പദ്ധതിയിലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു. പക്ഷേ, ഇപ്പോൾ ആ പദ്ധതിയാകെ കുഴഞ്ഞുമറിഞ്ഞു. രോഗികളുടെ ബില്ലുകൾ പാസാകാതെ കെട്ടിക്കിടക്കുന്നു. ജൂൺ 30 വരെയുള്ള ബില്ലുകൾ സ്വീകരിച്ചാൽ മതിയെന്നായിരുന്നു മുന്‍പു നൽകിയിരുന്ന നിർദേശം. കാലാവധി നീട്ടിക്കൊണ്ട് ആരോഗ്യമന്ത്രി ഉത്തരവു പുറപ്പെടുവിച്ച സാഹചര്യത്തിൽ ഈ ബില്ലുകൾ പാസായി വരുമെന്നു പ്രത്യാശിക്കാം.
സംസ്ഥാന സർക്കാരിന്റെ പുതിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കാരുണ്യ ബെനവളന്റ് സ്കീം ലയിപ്പിക്കാനുള്ള തീരുമാനമാണു പ്രശ്നങ്ങളുടെ തുടക്കം. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ചു കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യപദ്ധതി ഇനിയും പൂർണമായി നടപ്പാക്കാനായിട്ടില്ല. പല പ്രമുഖ ആശുപത്രികളും ഇപ്പോഴും ഇതിന്റെ പരിധിയിൽ വരുന്നില്ല. റിലയൻസ് ഇൻഷ്വറൻസ് ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറൻസ് നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ പ്രീമിയം തുക മുന്നോട്ടുവച്ചതു റിലയന്‍സായിരുന്നു. ഒരു കുടുംബത്തിന് 1,671 രൂപ വാര്‍ഷിക പ്രീമിയമാണ് അവര്‍ നിശ്ചയിച്ചിരിക്കുന്നത്.
നിരവധി ആശുപത്രികൾ ആരോഗ്യ പദ്ധതിയുടെ കീഴിൽ വന്നിട്ടുണ്ടെങ്കിലും ഇനിയും പ്രധാനപ്പെട്ട പല ആശുപത്രികളും ചികിത്സാപദ്ധതിയുടെ ഭാഗമാകേണ്ടിയിരിക്കുന്നു. അതിനുള്ള നടപടികൾക്കു കാലവിളംബം ഉണ്ടായിക്കൂടാ. ചികിത്സാ സഹായ പാക്കേജിൽ വരുത്തിയിട്ടുള്ള ഭേദഗതികൾ സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ട്. കാൻസർ അടക്കമുള്ള രോഗങ്ങളുടെ തുടർചികിത്സയ്ക്കു സഹായം ലഭ്യമാകാത്ത സാഹചര്യം എത്രയോ ദയനീയമാണ്. കിടത്തി ചികിത്സയ്ക്കു മാത്രമേ തുക നൽകാനാകൂ എന്ന ഇൻഷ്വറൻസ് കന്പനിയുടെ നിലപാടും ശരിയല്ല. രക്തപരിശോധന, റേഡിയേഷൻ തുടങ്ങിയ കാര്യങ്ങൾക്ക് തുക അനുവദിക്കാത്ത വ്യവസ്ഥ മാറിയേ തീരൂ. ആരോഗ്യപദ്ധതിയുടെ അന്തഃസത്തതന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം വ്യവസ്ഥകൾ.
ക്രമാതീതമായി വർധിച്ചുവരുന്ന ചികിത്സാച്ചെലവുകൾ വഹിക്കുന്നതിനു സാധാരണക്കാരെ ഏറെ സഹായിക്കുന്നതാണ് ആരോഗ്യ സംരക്ഷണ പദ്ധതികൾ . വികസിത രാജ്യങ്ങളിലെല്ലാം ഇതിനു വിപുലമായ സംവിധാനങ്ങളുണ്ട്. പൗരന്മാരുടെ ചികിത്സകൾക്കു സഹായം ഉറപ്പുവരുത്തുന്ന ഇത്തരം പദ്ധതികൾ ഒരു ക്ഷേമരാഷ്ട്രത്തിന് ഒഴിവാക്കാവുന്നതല്ല. നമ്മുടെ നാട്ടിൽ സർക്കാർ ആശുപത്രികളാണു സാധാരണക്കാർക്ക് ചെലവു കുറഞ്ഞ ആരോഗ്യരക്ഷയ്ക്ക് ആകെ ആശ്രയമായുണ്ടായിരുന്നത്. സമകാലിക ചികിത്സാരംഗം കൂടുതൽക്കൂടുതൽ സ്പെഷലൈസേഷനിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നതുകൊണ്ട് സ്വകാര്യ ആശുപത്രികളിലെ ചികിത്സ പൊതുവേ സാധാരണക്കാർക്കു വലിയ സാന്പത്തികഭാരമാണ്. രോഗികൾക്ക് അഞ്ചു ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. അതിന്റെ പ്രയോജനം ജനങ്ങൾക്കു നഷ്ടമാവാതെ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. കാരുണ്യ പദ്ധതിയുടെ പ്രയോജനം കുറയുകയുമരുത്. ഒരേ കാര്യത്തിനു രണ്ട് ഇൻഷ്വറൻസ് പദ്ധതികളുമായി മുന്നോട്ടു പോകുക പ്രായോഗികമാണെന്നു തോന്നുന്നില്ല.
കേന്ദ്ര പദ്ധതിയുമായി ചേർന്നാണു സംസ്ഥാന സർക്കാർ ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും എവിടെയോ ചില പൊരുത്തക്കേടുകൾ ഉണ്ട്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം കൈക്കലാക്കാൻ പലരും ശ്രമിക്കും. പക്ഷേ, അതിന്റെ പേരിൽ രോഗികളെ വിഷമിപ്പിക്കരുത്. കേന്ദ്ര പദ്ധതിയായാലും സംസ്ഥാന പദ്ധതിയായാലും ജനങ്ങൾക്ക് ഉപകാരപ്രദമെങ്കിൽ നടപ്പാക്കാൻ അമാന്തിക്കരുത്. ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികൾക്ക് ആശ്വാസമേകുന്ന ഏതു പദ്ധതിയും എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കണം. അതിൽ രാഷ്ട്രീയം കലർത്താനോ മുതലെടുപ്പു നടത്താനോ ആരും മുതിരരുത്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി 2011-12ലെ ബജറ്റിൽ അവതരിപ്പിച്ച കാരുണ്യ പദ്ധതി എത്രയോ രോഗികൾക്കാണ് അനുഗ്രഹമായത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിവർഷം മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ള എപിഎൽകാർക്കുമായിരുന്നു ആനുകൂല്യം. അത്യാവശ്യഘട്ടത്തിൽ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിച്ചു. സർക്കാരിന് ഒരു സാമ്പത്തികബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം ഉപയോഗിച്ചാണ് ആനുകൂല്യം നൽകിയിരുന്നത്. കാരുണ്യ ലോട്ടറിയിൽനിന്നു കഴിഞ്ഞ മൂന്നു വർഷത്തെ വരുമാനം 1114 കോടി രൂപയാണ്. കാരുണ്യയിൽ ഏറ്റവും അധികം തുക കിട്ടിയതു കണ്ണൂർ ജില്ലയിലെ രോഗികൾക്കാണ്. കണ്ണൂരിലെ 13,841 രോഗികൾ ഇതിനകം കൈപ്പറ്റിയതു 155.24 കോടി രൂപയാണ്.
സംസ്ഥാനത്തു നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളെയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെയും സംയോജിപ്പിച്ചുകൊണ്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി) ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതു സംബന്ധിച്ച് ഇനിയും ഏറെ കാര്യങ്ങൾ വ്യക്തമാകാനുണ്ട്. കാരുണ്യ പദ്ധതി നിർത്തലാക്കി മറ്റു പദ്ധതികളിലേക്കു മാറുന്പോൾ, നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങൾ പലതും നഷ്ടമാവുന്ന അവസ്ഥയാണ്.
ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നൊരു ജീവകാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായുള്ള ലോട്ടറിയുടെ ടിക്കറ്റ് കൂടുതൽ വിറ്റഴിക്കപ്പെട്ടതു ജനങ്ങൾക്ക് ആ പദ്ധതിയിലുള്ള വിശ്വാസത്തിന്റെ തെളിവായിരുന്നു. പക്ഷേ, ഇപ്പോൾ ആ പദ്ധതിയാകെ കുഴഞ്ഞുമറിഞ്ഞു. രോഗികളുടെ ബില്ലുകൾ പാസാകാതെ കെട്ടിക്കിടക്കുന്നു. ജൂൺ 30 വരെയുള്ള ബില്ലുകൾ സ്വീകരിച്ചാൽ മതിയെന്നായിരുന്നു മുന്‍പു നൽകിയിരുന്ന നിർദേശം. കാലാവധി നീട്ടിക്കൊണ്ട് ആരോഗ്യമന്ത്രി ഉത്തരവു പുറപ്പെടുവിച്ച സാഹചര്യത്തിൽ ഈ ബില്ലുകൾ പാസായി വരുമെന്നു പ്രത്യാശിക്കാം.
സംസ്ഥാന സർക്കാരിന്റെ പുതിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ കാരുണ്യ ബെനവളന്റ് സ്കീം ലയിപ്പിക്കാനുള്ള തീരുമാനമാണു പ്രശ്നങ്ങളുടെ തുടക്കം. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ചു കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യപദ്ധതി ഇനിയും പൂർണമായി നടപ്പാക്കാനായിട്ടില്ല. പല പ്രമുഖ ആശുപത്രികളും ഇപ്പോഴും ഇതിന്റെ പരിധിയിൽ വരുന്നില്ല. റിലയൻസ് ഇൻഷ്വറൻസ് ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറൻസ് നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ പ്രീമിയം തുക മുന്നോട്ടുവച്ചതു റിലയന്‍സായിരുന്നു. ഒരു കുടുംബത്തിന് 1,671 രൂപ വാര്‍ഷിക പ്രീമിയമാണ് അവര്‍ നിശ്ചയിച്ചിരിക്കുന്നത്.
നിരവധി ആശുപത്രികൾ ആരോഗ്യ പദ്ധതിയുടെ കീഴിൽ വന്നിട്ടുണ്ടെങ്കിലും ഇനിയും പ്രധാനപ്പെട്ട പല ആശുപത്രികളും ചികിത്സാപദ്ധതിയുടെ ഭാഗമാകേണ്ടിയിരിക്കുന്നു. അതിനുള്ള നടപടികൾക്കു കാലവിളംബം ഉണ്ടായിക്കൂടാ. ചികിത്സാ സഹായ പാക്കേജിൽ വരുത്തിയിട്ടുള്ള ഭേദഗതികൾ സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ട്. കാൻസർ അടക്കമുള്ള രോഗങ്ങളുടെ തുടർചികിത്സയ്ക്കു സഹായം ലഭ്യമാകാത്ത സാഹചര്യം എത്രയോ ദയനീയമാണ്. കിടത്തി ചികിത്സയ്ക്കു മാത്രമേ തുക നൽകാനാകൂ എന്ന ഇൻഷ്വറൻസ് കന്പനിയുടെ നിലപാടും ശരിയല്ല. രക്തപരിശോധന, റേഡിയേഷൻ തുടങ്ങിയ കാര്യങ്ങൾക്ക് തുക അനുവദിക്കാത്ത വ്യവസ്ഥ മാറിയേ തീരൂ. ആരോഗ്യപദ്ധതിയുടെ അന്തഃസത്തതന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം വ്യവസ്ഥകൾ.
ക്രമാതീതമായി വർധിച്ചുവരുന്ന ചികിത്സാച്ചെലവുകൾ വഹിക്കുന്നതിനു സാധാരണക്കാരെ ഏറെ സഹായിക്കുന്നതാണ് ആരോഗ്യ സംരക്ഷണ പദ്ധതികൾ . വികസിത രാജ്യങ്ങളിലെല്ലാം ഇതിനു വിപുലമായ സംവിധാനങ്ങളുണ്ട്. പൗരന്മാരുടെ ചികിത്സകൾക്കു സഹായം ഉറപ്പുവരുത്തുന്ന ഇത്തരം പദ്ധതികൾ ഒരു ക്ഷേമരാഷ്ട്രത്തിന് ഒഴിവാക്കാവുന്നതല്ല. നമ്മുടെ നാട്ടിൽ സർക്കാർ ആശുപത്രികളാണു സാധാരണക്കാർക്ക് ചെലവു കുറഞ്ഞ ആരോഗ്യരക്ഷയ്ക്ക് ആകെ ആശ്രയമായുണ്ടായിരുന്നത്. സമകാലിക ചികിത്സാരംഗം കൂടുതൽക്കൂടുതൽ സ്പെഷലൈസേഷനിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നതുകൊണ്ട് സ്വകാര്യ ആശുപത്രികളിലെ ചികിത്സ പൊതുവേ സാധാരണക്കാർക്കു വലിയ സാന്പത്തികഭാരമാണ്. രോഗികൾക്ക് അഞ്ചു ലക്ഷം രൂപവരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. അതിന്റെ പ്രയോജനം ജനങ്ങൾക്കു നഷ്ടമാവാതെ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. കാരുണ്യ പദ്ധതിയുടെ പ്രയോജനം കുറയുകയുമരുത്. ഒരേ കാര്യത്തിനു രണ്ട് ഇൻഷ്വറൻസ് പദ്ധതികളുമായി മുന്നോട്ടു പോകുക പ്രായോഗികമാണെന്നു തോന്നുന്നില്ല.