+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമാധാനത്തിലേക്കു ചുവടുവയ്‌പ്

ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലുള്ള സൈനികമുക്ത മേഖലയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉനും തമ്മിൽ നടന്ന കൂടിക്ക
സമാധാനത്തിലേക്കു  ചുവടുവയ്‌പ്
ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലുള്ള സൈനികമുക്ത മേഖലയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ചരിത്രപ്രാധാന്യമുണ്ട്. അപ്രതീക്ഷിതമായിരുന്നു ആ സമാഗമം. ഏഴു പതിറ്റാണ്ടു മുന്പു കൊറിയ വിഭജിക്കപ്പെട്ടതിനുശേഷം ഉത്തരകൊറിയയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് കാൽ കുത്തുന്നത്. ജപ്പാനിൽ ജി-20 ഉച്ചകോടിക്കു ശേഷം സഖ്യരാജ്യമായ ദക്ഷിണകൊറിയ സന്ദർശിക്കാനിരുന്ന ട്രംപ് ഒസാക്കയിൽ വച്ചു നടത്തിയൊരു ട്വീറ്റാണ് അപ്രതീക്ഷിതമായ ഈ ചരിത്രസംഭവത്തിനു വഴിതെളിച്ചത്.

കൊറിയൻ അതിർത്തിയിൽ ഹസ്തദാനത്തിനു തയാറാണെന്ന ട്രംപിന്‍റെ ട്വീറ്റിനു കിമ്മിന്‍റെ മറുട്വീറ്റ് അതിവേഗത്തിലായിരുന്നു. ഇരുകൊറിയകൾക്കുമിടയിലുള്ള നിസൈനീകൃത മേഖലയിലെ ഫ്രീഡം ഹൗസിൽ കിം ട്രംപിനെ കാത്തുനിന്നു. ഹസ്തദാനത്തിനുശേഷം ഇരുവരുംകൂടി ഉത്തരകൊറിയയുടെ പരിധിയിലുള്ള സ്ഥലത്തേക്കു കടന്നു. വെറുമൊരു അഭിവാദനത്തിനെത്തുന്നുവെന്നു പറഞ്ഞ ട്രംപ്, കിമ്മുമായി ഫ്രീഡം ഹൗസിൽ 50 മിനിറ്റ് സംഭാഷണവും നടത്തി. ഇരുവരോടുമൊപ്പം പിന്നീടു ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജേ ഇനും ചേർന്നു. അതും ഒരു അപൂർവ സംഗമമായി.

സംഘർഷഭരിതമായ ലോകസാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയും സംഭാഷണവും നൽകുന്ന പ്രത്യാശ ലോകമെങ്ങും പരന്നേക്കും. ട്രംപ്-കിം കൂടിക്കാഴ്ചയെ ഫ്രാൻസിസ് മാർപാപ്പയും പ്രകീർത്തിച്ചു. “സമാഗമത്തിന്‍റെ സംസ്കാരം’’ (കൾച്ചർ ഓഫ് എൻകൗണ്ടർ) എന്നാണു മാർപാപ്പ ഇതിനെ വിശേഷിപ്പിച്ചത്. സമാധാനകാംക്ഷികളായ ലോകനേതാക്കളെല്ലാം ഈ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെ കാണുന്നു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ യുദ്ധസമാനമായൊരു മാനസികാവസ്ഥയാണു ദശകങ്ങളായി നിലനിന്നിരുന്നത്. ഉത്തരകൊറിയയ്ക്കെതിരേയുള്ള കടുത്ത ഉപരോധങ്ങൾ അമേരിക്ക ഇപ്പോഴും തുടരുകയാണ്. ആണവായുധം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ നേരത്തേ നടന്ന ചർച്ചകൾ ഫലമണിഞ്ഞില്ല. പക്ഷേ, കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്‌ചയിൽ ഇരു രാജ്യങ്ങളും ആണവചർച്ച പുനരാരംഭിക്കാമെന്നു തീരുമാനമായി. കിമ്മിനെ ട്രംപ് വൈറ്റ്ഹൗസിലേക്കു ക്ഷണിച്ചിട്ടുമുണ്ട്. സാക്ഷാത്കരിക്കപ്പെട്ടാൽ അതു മറ്റൊരു ചരിത്രസംഭവമായിരിക്കും. ഇതുവരെ ഒരു ഉത്തരകൊറിയൻ പ്രസിഡന്‍റും വൈറ്റ് ഹൗസിൽ സന്ദർശനത്തിനെത്തിയിട്ടില്ല.
ഇരു കൊറിയകളെയും വേർതിരിക്കുന്ന അതിർത്തിയിൽ നിന്നുകൊണ്ടു ട്രംപും കിമ്മും നടത്തിയ സൗഹൃദസംഭാഷണത്തിന്‍റെ തുടർഫലങ്ങൾ എന്തായാലും ഇതൊരു നല്ല തുടക്കംതന്നെ. കടുത്ത തീരുമാനങ്ങളെടുക്കുന്നവരും വരുംവരായ്കകൾ ചിന്തിക്കാതെ എടുത്തുചാടുന്നവരുമാണ് ഈ രണ്ടു നേതാക്കളുമെന്നു കരുതുന്നവരുണ്ട്. അവരുടെ പല പൂർവകാല ചെയ്തികളും നിലപാടുകളുമാണ് ഈ ധാരണയ്ക്ക് അടിസ്ഥാനം. എന്നാൽ അനുരഞ്ജനവും സമാധാനവും ഇരുവരും ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ സമീപകാല നിലപാടുകൾ സൂചിപ്പിക്കുന്നുണ്ടായിരുന്നു.

ശീതയുദ്ധ കാലം കഴിഞ്ഞെങ്കിലും ലോകശക്തികൾ തമ്മിലുള്ള മത്സരങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. അതു പ്രത്യക്ഷ യുദ്ധങ്ങളിലേക്കു വളരുന്നില്ലെന്നതു മാനവരാശിയുടെ ഭാഗ്യം. പക്ഷേ, ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഉഗ്രശക്തിയുള്ള ചില സംഘർഷസാധ്യതകൾ പലേടത്തും ചാരംമൂടി ക്കിടപ്പുണ്ട്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലാകട്ടെ സമീപകാലത്തു സംഘർഷത്തിന്‍റെ കനലുകൾ തെളിയുകയും ചെയ്തിരുന്നു. അമേരിക്കയും ഇറാനും തമ്മിലും മധ്യപൗരസ്ത്യദേശത്തെ പല രാജ്യങ്ങൾ തമ്മിലും സംഘർഷങ്ങൾ പതിവാണെങ്കിലും അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വിള്ളലുകൾ ഈ രാജ്യങ്ങൾക്കു മാത്രമല്ല ലോകത്തിനു പൊതുവേ ആശങ്ക പകർന്നിട്ടുണ്ട്. അതിനു പ്രധാന കാരണം ഇരുവരുടെയും പക്കലുള്ള അതിവിനാശകരമായ ആണവായുധങ്ങളാണ്. പ്രമുഖ അമേരിക്കൻ നഗരങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ തങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ടെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകിയിരുന്നു. രണ്ടു വർഷം മുന്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അപകടകരമായൊരു നിലയിലേക്കു വളർന്നു. മിസൈലുകൾ എയ്‌ത് ഉത്തരകൊറിയ ചില അപകടസൂചനകൾ നൽകുകയും ചെയ്തു. അതിനേക്കാൾ കടുത്തതായിരുന്നു ട്രംപും കിമ്മും തമ്മിലുണ്ടായ വാക്പോര്.

ദൗർഭാഗ്യകരമായ ഭൂതകാലം തുടച്ചുനീക്കാനും പുതിയ ഭാവി തുറക്കാനുമുള്ള ട്രംപിന്‍റെ സന്നദ്ധതയാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന കിം ജോംഗ് ഉനിന്‍റെ പ്രസ്താവന സഫലമായാൽ അതു ലോകസമാധാനത്തിനു വലിയ മുതൽക്കൂട്ടാകും. ആണവായുധങ്ങളുടെ ശേഖരത്തെ താലോലിച്ചും ഭൂഖണ്ഡാന്തര മിസൈലുകൾ തയാറാക്കി നിർത്തിയും ലോകസമാധാനത്തെക്കുറിച്ചു പറയുന്നതിൽ എന്ത് ആത്മാർഥതയാണുള്ളത്? പ്രകടനങ്ങളിൽനിന്ന് ആത്മാർഥതയിലേക്കും സങ്കുചിതത്വത്തിൽനിന്നു വിശാലമനസ്കതയിലേക്കും മാറാൻ ഡോണൾഡ് ട്രംപും കിം ജോംഗ് ഉനും മനസു കാണിക്കുന്നുവെന്നതു വലിയ പ്രതീക്ഷയാണു ലോകത്തിനു നൽകുന്നത്. ആണവായുധങ്ങളെക്കുറിച്ചു ലോകം ആശങ്കപ്പെട്ടേ തീരൂ. മാനവരാശിയുടെ എല്ലാ നേട്ടങ്ങളും നിമിഷനേരംകൊണ്ടു ചാരമാക്കാൻ ഇവയ്ക്കു സാധിക്കും. പക്ഷേ, അത്തരം സാഹസങ്ങൾക്ക് ജനക്ഷേമവും രാജ്യരക്ഷയും കാംക്ഷിക്കുന്ന ഒരു നേതാവും ഒരിക്കലും സന്നദ്ധനാവില്ല.

ഏഴു പതിറ്റാണ്ടോളമായി സാങ്കേതികമായി യുദ്ധത്തിൽ കഴിഞ്ഞിരുന്ന രാജ്യങ്ങളാണ് ഉത്തര കൊറിയയും ദക്ഷിണകൊറിയയും. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ പാൻമുൻജോം എന്ന ഗ്രാമത്തിൽ ശാന്തിഗൃഹം എന്ന അർഥം വരുന്ന പേരോടുകൂടിയ മന്ദിരത്തിൽ ഇരു കൊറിയകളുടെയും നേതാക്കൾ ഔദ്യോഗികമായി യുദ്ധവിരാമം പ്രഖ്യാപിച്ചു. ഉപാധികളൊന്നും കൂടാതെ ആണവ പരീക്ഷണ നിരോധനത്തിനു കിം ജോംഗ് ഉൻ തയാറായതാണു സമാധാനനീക്കത്തിന് ആക്കം കൂട്ടിയത്. കീറിമുറിക്കപ്പെട്ട രാജ്യങ്ങളും ആ രാജ്യങ്ങളിൽ ഹൃദയവ്യഥയോടെ കഴിയുന്ന ജനതകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. അവിടേക്കെല്ലാം സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും കുളിർകാറ്റു കടന്നുചെല്ലണം. ട്രംപിന്‍റെ ഉത്തരകൊറിയൻ സന്ദർശനം അതിനു നാന്ദിയാവട്ടെ.