ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിനു പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടുന്പോഴും ആതിഥേയർ ഒരുക്കിയ വാരിക്കുഴിയെക്കുറിച്ച് സംസാരിച്ചത് വിരാട് കോഹ്ലി മാത്രം. ഇംഗ്ലണ്ട് എഗ്ബാസ്റ്റണിൽ ഒരുക്കിയത് ചെറിയ മൈതാനമാണ്. 59 മീറ്റർ മാത്രം ദൂരമേ ബൗണ്ടറിയിലേക്കുണ്ടായിരുന്നുള്ളു. കുൽദീപ്-ചാഹൽ സ്പിൻ ദ്വയത്തെ ഷോർട്ട് ബൗണ്ടറിയുടെ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് നേരിട്ടത്. അതിൽ ഏറ്റവും ഗുണഫലം അനുഭവിച്ചത് ജോണി ബെയർസ്റ്റോയായിരുന്നു. 111 റണ്‍സ് നേടിയ ബെയർസ്റ്റോ സ്പിന്നർമാർക്കെതിരേയാണ് സിക്സറുകൾ മൊത്തം പറത്തിയത്. ബെയർസ്റ്റോയുടെ ആറ് സിക്സറിൽ അഞ്ചും ഷോർട്ട് ബൗണ്ടറിക്കു മുകളിലൂടെയായിരുന്നു.
വിമർശന ശരങ്ങൾ
ധോണി-കേദാർ ജാദവ് കൂട്ടുകെട്ടിന്റെ ആക്രമണോത്സുകതയില്ലാത്ത ബാറ്റിംഗ് ആണ് ഇന്ത്യയുടെ തോൽവിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 338 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കേദാർ ജാദവ് ക്രീസിൽ എത്തുന്പോൾ ഇന്ത്യക്ക് വേണ്ടിയിരുന്നത് 31 പന്തിൽ 71 റണ്‍സ്. അവസാന ഓവർ എറിയാൻ ക്രിസ് വോക്സ് എത്തിയപ്പോൾ ഇന്ത്യയുടെ മുന്നിലുണ്ടായിരുന്നത് 44 റണ്‍സ് എന്ന അസാധ്യ ലക്ഷ്യം. അതിനു മുന്‍പ് ഉണ്ടായിരുന്ന 25 പന്തുകളിലായി ധോണി-കേദാർ കൂട്ടുകെട്ട് നേടിയത് 18 സിംഗിളും രണ്ട് ഫോറും മാത്രം. അഞ്ച് ഡോട്ട് ബോൾ ഉണ്ടാകുകയും ചെയ്തു.
അവസാന നിമിഷത്തെ ഈ മെല്ലപ്പോക്കിനേക്കാൾ കഷ്ടമായിരുന്നു ആദ്യ പവർപ്ലേയിലെ ഇന്ത്യൻ നില. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് വെറും 28 റണ്‍സ് മാത്രമായിരുന്നു. ആദ്യ 10 ഓവറിൽ 42 പന്ത് ഡോട്ട് ബോളായപ്പോൾ അഞ്ച് ഫോറുകൾ മാത്രമാണ് പിറന്നത്.
ധോണി - ജാദവ് സഖ്യം സിംഗിളുകളും ഡോട്ട് ബോളുകളുമായി നിൽക്കുന്പോൾ കമന്റേറ്റർമാരായ സൗരവ് ഗാംഗുലിയും ഇംഗ്ലീഷ് മുൻ താരം നാസർ ഹുസൈനും വിമർശനമുന്നയിക്കുന്നുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ബൗണ്ടറികൾ ആവശ്യമായ സമയത്ത് സിംഗിളുകൾ എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. ജയിക്കാൻ ആവശ്യമായ റണ്‍റേറ്റ് 15 ആയി ഉയർന്നപ്പോഴും സിംഗിളുകൾ നേടുന്നതിലായിരുന്നു ധോണിയുടെ ശ്രദ്ധ. ഈ കളി കണ്ട് ഇന്ത്യൻ ആരാധകർ നിരാശരായെന്നും പലരും മൈതാനം വിട്ട് പോകുകയാണെന്നും നാസർ ഹുസൈൻ പറഞ്ഞു.
അതേസമയം, ധോണിയെ കുറ്റപ്പെടുത്തുകയല്ല, കെ.എൽ. രാഹുലിന്റെ ബാറ്റിംഗിന്റെ വേഗം കൂട്ടി സ്കോർ ഉയർത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
വിമർശന ശരങ്ങൾ
ധോണി-കേദാർ ജാദവ് കൂട്ടുകെട്ടിന്റെ ആക്രമണോത്സുകതയില്ലാത്ത ബാറ്റിംഗ് ആണ് ഇന്ത്യയുടെ തോൽവിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 338 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കേദാർ ജാദവ് ക്രീസിൽ എത്തുന്പോൾ ഇന്ത്യക്ക് വേണ്ടിയിരുന്നത് 31 പന്തിൽ 71 റണ്‍സ്. അവസാന ഓവർ എറിയാൻ ക്രിസ് വോക്സ് എത്തിയപ്പോൾ ഇന്ത്യയുടെ മുന്നിലുണ്ടായിരുന്നത് 44 റണ്‍സ് എന്ന അസാധ്യ ലക്ഷ്യം. അതിനു മുന്‍പ് ഉണ്ടായിരുന്ന 25 പന്തുകളിലായി ധോണി-കേദാർ കൂട്ടുകെട്ട് നേടിയത് 18 സിംഗിളും രണ്ട് ഫോറും മാത്രം. അഞ്ച് ഡോട്ട് ബോൾ ഉണ്ടാകുകയും ചെയ്തു.
അവസാന നിമിഷത്തെ ഈ മെല്ലപ്പോക്കിനേക്കാൾ കഷ്ടമായിരുന്നു ആദ്യ പവർപ്ലേയിലെ ഇന്ത്യൻ നില. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് വെറും 28 റണ്‍സ് മാത്രമായിരുന്നു. ആദ്യ 10 ഓവറിൽ 42 പന്ത് ഡോട്ട് ബോളായപ്പോൾ അഞ്ച് ഫോറുകൾ മാത്രമാണ് പിറന്നത്.
ധോണി - ജാദവ് സഖ്യം സിംഗിളുകളും ഡോട്ട് ബോളുകളുമായി നിൽക്കുന്പോൾ കമന്റേറ്റർമാരായ സൗരവ് ഗാംഗുലിയും ഇംഗ്ലീഷ് മുൻ താരം നാസർ ഹുസൈനും വിമർശനമുന്നയിക്കുന്നുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ബൗണ്ടറികൾ ആവശ്യമായ സമയത്ത് സിംഗിളുകൾ എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. ജയിക്കാൻ ആവശ്യമായ റണ്‍റേറ്റ് 15 ആയി ഉയർന്നപ്പോഴും സിംഗിളുകൾ നേടുന്നതിലായിരുന്നു ധോണിയുടെ ശ്രദ്ധ. ഈ കളി കണ്ട് ഇന്ത്യൻ ആരാധകർ നിരാശരായെന്നും പലരും മൈതാനം വിട്ട് പോകുകയാണെന്നും നാസർ ഹുസൈൻ പറഞ്ഞു.
അതേസമയം, ധോണിയെ കുറ്റപ്പെടുത്തുകയല്ല, കെ.എൽ. രാഹുലിന്റെ ബാറ്റിംഗിന്റെ വേഗം കൂട്ടി സ്കോർ ഉയർത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.