+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളറാകട്ടെ...

ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് നടന്
കളറാകട്ടെ...
ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് നടന്നടുക്കുന്നതിനായി ആരാധകർ കാത്തിരിക്കുന്നു. എല്ലാം കളറാകട്ടെയെന്ന ആശംസയോടെ...

ഈ ലോകകപ്പിൽ തുടർച്ചയായ ഏഴാം ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെങ്കിൽ രണ്ട് തോൽവിക്കുശേഷമൊരു വിജയത്തിലൂടെ സെമി ഫൈനൽ സാധ്യത സജീവമാക്കാനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പിൽ ലോക ഒന്നാം നന്പറായി തുടങ്ങിയ ഇംഗ്ലണ്ട് 64 റണ്‍സിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ രണ്ടാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. ഇന്ത്യ ആകട്ടെ വെസ്റ്റ് ഇൻഡീസിനോടുള്ള ജയത്തോടെ ഒന്നാംസ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു.

അപരാജിതർ

ആറ് മത്സരങ്ങളിൽ തോൽവി അറിയാതെ 11 പോയിന്‍റുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. എന്നാൽ, മധ്യനിരയുടെ പ്രശ്നം ഇന്ത്യയെ അലട്ടുന്നു. ഇന്നത്തെ മത്സരത്തിലും ഇന്ത്യക്കാണ് വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്. കാരണം, ഇംഗ്ലണ്ട് നിർണായകമായ മത്സരങ്ങളിൽ ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിന്‍റെ കാര്യം ദയനീയമാകും. കാരണം, അടുത്ത മത്സരത്തിൽ ന്യൂസിലൻഡ് ആണ് അവരുടെ എതിരാളികൾ. ലോകകപ്പ് ഫേവറിറ്റുകളായി പോരാട്ടം ആരംഭിച്ച ഇംഗ്ലണ്ടിന് സെമിയിൽ പ്രവേശിക്കാൻ കടുത്ത പരീക്ഷണം നേരിടേണ്ട അവസ്ഥയാണെന്ന് ചുരുക്കം.

വിജയ് ശങ്കർ തുടരുമോ

നാലാം നന്പറിൽ ഇറങ്ങുന്ന വിജയ് ശങ്കർ ഫോം കണ്ടെത്താത്താണ് ഇന്ത്യയുടെ പരിഹരിക്കപ്പെടാത്ത പ്രശ്നം. വിജയ് ശങ്കറെ പുറത്തിരുത്തി പകരം ഋഷഭ് പന്തിനെയോ ദിനേശ് കാർത്തിക്കിനെയോ രവീന്ദ്ര ജഡേജയേയോ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്‍റ് ഇതുവരെ തയാറായിട്ടില്ല. വിജയ കോന്പിനേഷനിൽ മാറ്റം വരുത്താൻ ഇന്ത്യ ആഗ്രഹിക്കാത്തതാണ് വിജയ് ശങ്കർ അവസാന പതിനൊന്നിൽ തുടരാൻ കാരണമെന്നാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ നിരീക്ഷണം.

ബൗളിംഗിൽ പരിക്ക് ഭേദമായി ഭുവനേശ്വർ കുമാർ ഇന്നു ടീമിലുണ്ടാകുമോയെന്നതും മറ്റൊരു പ്രശ്നമാണ്. മുഹമ്മദ് ഷാമി കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയത്തിൽ ഷാമിയുടെ പങ്ക് നിർണായകമായിരുന്നു.

സ്പിൻ അനുകൂലം

മഴയുടെ ഭീഷണി ഇല്ലാത്തതും തെളിഞ്ഞ ആകാശവും പിച്ചിന്‍റെ സ്വഭാവവും സ്പിന്നിനെ തുണയ്ക്കുന്നതാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സമാനമായ സ്വഭാവമാകും എഗ്ബാസ്റ്റണിലെ പിച്ചിനും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും നിർണായക സാന്നിധ്യങ്ങളാകും.

‘തോൽവിക്കായി കാത്തിരിക്കുന്നു’

ഇംഗ്ലണ്ടിന്‍റെ തോൽവിക്കായാണ് ആളുകൾ കാത്തിരിക്കുന്നതെന്ന് ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ പറഞ്ഞു. മുൻ ഇംഗ്ലീഷ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ബെയർസ്റ്റോയുടെ പ്രതികരണം. ഇംഗ്ലണ്ടിന്‍റെ തോൽവിക്കുകാരണം മോശവും ദയനീയവുമായ മാനസികാവസ്ഥയാണെന്ന് മുൻ താരം മൈക്കിൾ വോണ്‍ പറഞ്ഞിരുന്നു.

ക്യാപ്റ്റൻ ഇയോൻ മോർഗൻ, ജോസ് ബട്‌ലർ, ബെയർസ്റ്റോ, ബെൻ സ്റ്റോക്, ജോഫ്ര ആർച്ചർ എന്നിവരുടെ പ്രകടനമാകും ഇന്ന് ഇംഗ്ലണ്ടിന്‍റെ തലവര നിശ്ചയിക്കുക. ആർച്ചറും ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാരും തമ്മിലുള്ള പോരാട്ടവും ജസ്പ്രീത് ബുംറ - ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റുമുട്ടലുമാണ് ഇന്നത്തെ ഹൈലൈറ്റ്.


പ്രിയപ്പെട്ട ശാസ്ത്രീ, വിജയ് ശങ്കറെ മാറ്റരുത്...

ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് പോരാട്ടത്തിന് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ്‍ ചുളുവിലൊരു ഉപദേശം നല്കുന്നു. അത് ഇങ്ങനെ: പ്രിയപ്പെട്ട വിരാടിനും രവി ശാസ്ത്രിക്കും, നിങ്ങൾ വിജയ് ശങ്കറെ ടീമിൽ നിന്ന് ഒഴിവാക്കരുത്. അദ്ദേഹം കഴിവിന്‍റെ പരമാവധിയിലേക്ക് വരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയിപ്പിക്കാൻ അയാൾക്ക് സാധിക്കും. പന്തിനെ കുറിച്ച് ചിന്തിക്കുകയേ അരുത്. ലോകകപ്പ് ടീമിൽ കയറാൻ അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരിശീലനം കൂടി വേണം.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ ടീമിലെത്തിയതാണ് യുവതാരം ഋഷഭ് പന്ത്. എന്നാൽ, ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടും പറയത്തക്ക മികച്ച പ്രകടനമൊന്നും വിജയ് ശങ്കറിനു കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. പന്തിന് മൂന്ന് ആഴ്ചകൂടി പരിശീലനം നല്കണമെന്ന് നിർദേശിക്കുന്ന പീറ്റേഴ്സണ്‍, പരിഹസിക്കുന്നത് ഈ ലോകകപ്പിൽ യുവതാരത്തിന് കളിക്കാൻ സാധിക്കില്ലെന്നതാണ്. മൂന്നാഴ്ച കൂടി കഴിയുന്പോൾ ലോകകപ്പ് അവസാനിക്കും.

വണ്‍ ഡേ 4 ചിൽഡ്രൻ

യുണിസെഫിന്‍റെ കുട്ടികൾക്കായി ഒരു ദിനം എന്ന പദ്ധതിയുടെ ഭാഗം കൂടിയായാണ് ഇന്ത്യൻ ടീം ഇന്ന് ഓറഞ്ച് ജഴ്സി അണിയുന്നത്. ഈ ലോകകപ്പിൽ ഏവേ ജഴ്സി പ്രാവർത്തികമാക്കിയെങ്കിലും ഇന്ത്യ ഇതുവരെ എവേ ജഴ്സി അണിഞ്ഞിരുന്നില്ല. ക്രിക്കറ്റ് ഫോർ ഗുഡ് എന്ന ഐസിസിയുടെ പരിപാടിയുടെ ഭാഗംകൂടിയാണ് വണ്‍ ഡേ ഫോർ ചിൽഡ്രൻ. ഇന്ത്യൻ ടീമിന്‍റെ ഏവേ ജഴ്സിയിൽ വണ്‍ ഡേ ഫോർ ചിൽഡ്രൻ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.